ബെംഗളൂരു : കര്‍ണ്ണാടക കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകള്‍ കണ്ടെത്തി. ഹോസ്കോട് എംഎല്‍എ എംടിബി നാഗരാജുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 120 കോടിയുടെ സ്വത്തുക്കളുടെ വിവരങ്ങളാണ് കണ്ടെത്തിയത്.
നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെടുത്തത്. ഇതിന് പുറമേ 1.10 കോടി രൂപയും 10 കിലോ സ്വര്‍ണ്ണവും ഇയാളുടെ പക്കലില്‍ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഭൂമി നിക്ഷേപം, വ്യവസായിക നിര്‍മാണങ്ങള്‍, വീടുകള്‍ ആശുപത്രികള്‍ വ്യാജ രേഖ ചമച്ച് വായ്പ്പയെടുക്കല്‍ എന്നിവ വഴിയാണ് നാഗരാജു അനധികൃത സ്വത്തുക്കള്‍ ഉണ്ടാക്കിയത്.
ഇതുകൂടാതെ എംഎല്‍എയുടേയും സഹായികളുടേയും പേരിലെ 560 ഏക്കറോളം ഭൂമിയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം രേഖകകളും കണ്ടുകെട്ടിയിട്ടുണ്ട്. നികുതിവെട്ടിപ്പ് നടത്തിയതില്‍ കര്‍ണ്ണാടകയിലെ പല കോണ്‍ഗ്രസ് എംഎല്‍എമാരും നിലവില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: