Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു

കെ.സുജിത് by കെ.സുജിത്
Feb 13, 2019, 04:37 am IST
in India

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ വാണിജ്യകേന്ദ്രമായ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍തീപിടിത്തത്തില്‍ പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി നളിനി അമ്മ(84),  മക്കളായ പി.സി വിദ്യാസാഗര്‍ (59), പി.സി ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികള്‍. ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ 10 പേര്‍ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളുടെയും വിനോദസഞ്ചാരത്തിനെത്തിയ രണ്ട് മ്യാന്‍മര്‍ സ്വദേശികളുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാനായി ടെറസില്‍ നിന്ന് താഴേക്ക് ചാടിയ അമ്മയും കുഞ്ഞും തല്‍ക്ഷണം മരിച്ചു. രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍  എംബാം ചെയ്ത ശേഷം ഇന്ന് പുലര്‍ച്ചെ 5.10നുള്ള വിമാനത്തില്‍ കൊച്ചിയിലേക്ക് അയച്ചു. 

പുലര്‍ച്ചെ നാല് മണിയോടെയാണ് ഗുരുദ്വാര റോഡിലുള്ള ഹോട്ടല്‍ അര്‍പ്പിത പാലസില്‍ ദുരന്തമുണ്ടായത്. ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അമിത വൈദ്യുതി പ്രവാഹം മൂലം മുറിയിലെ എസി പൊട്ടിത്തെറിച്ചാണു തീ പടര്‍ന്നതെന്നു കരുതുന്നു. രാവിലെ ഏഴോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസിയാബാദില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് 13 അംഗ മലയാളി സംഘം ദല്‍ഹിയിലെത്തിയത്. ഞായറാഴ്ച വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സംഘം ഇന്നലെ പുലര്‍ച്ചെ ഹരിദ്വാര്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദുരന്തത്തില്‍പ്പെട്ടത്. യാത്ര പോകാന്‍ ഒരുങ്ങവെ ഹോട്ടലില്‍ പെട്ടെന്ന് വൈദ്യുതി നിലച്ചു. അല്പസമയത്തിനു ശേഷം വൈദ്യുതി വന്ന ഉടന്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. വിവരം ആദ്യം അറിഞ്ഞ ഉടന്‍ ജയശ്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ച് രക്ഷപ്പെടാന്‍ സഹായിച്ചത്. 

തീ ആളിപ്പടര്‍ന്നപ്പോള്‍ മുറിക്കുള്ളിലേക്കു ഓടിക്കയറിയവരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയെങ്കിലും ഹോട്ടല്‍ ഇടനാഴിയിലേക്ക് ഓടി ഇറങ്ങിയവര്‍ക്കു രക്ഷപ്പെടാനായില്ല. നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. ഹോട്ടലിലെ 48 മുറികളില്‍ 40 ലും താമസക്കാരുണ്ടായിരുന്നു. രണ്ടു തമിഴ്നാടു സ്വദേശികളും ഒരു ഐആര്‍എസ് ഉദ്യോഗസ്ഥനും മരിച്ചവരില്‍പ്പെടുന്നു. രക്ഷപ്പെട്ട മറ്റ് പത്തു മലയാളികളെ പിന്നീടു കരോള്‍ബാഗിലെ സ്വകാര്യ ഗസ്റ്റ്ഹൗസിലേക്കു മാറ്റി. 

പുലര്‍ച്ചെ ഉറക്കത്തിലായതിനാലും ഹോട്ടലിലെ അനധികൃത നിര്‍മ്മാണങ്ങളും സുരക്ഷാസംവിധാനങ്ങളുടെ കുറവുമാണ് മരണ സംഖ്യ ഉയരുന്നതിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് നിഗമനം. ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് ആളുകളെ ഫയര്‍ഫോഴസ് രക്ഷപ്പെടുത്തിയത്. ദുരന്തത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചിച്ചു. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലെഫ്റ്റനന്റ്ഗവര്‍ണര്‍ അനില്‍ബൈജാല്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി സത്യേന്ദ്ര ജയിന്‍, മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എം.പിമാരായ വി.മുരളീധരന്‍, ആന്റോ ആന്റണി, എം.കെ. രാഘവന്‍ തുടങ്ങിയവരും സ്ഥലത്തെത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.