Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടിച്ചട്ടത്തിലെ തമ്പ്രാന്‍മാര്‍

എം. പി. ബിപിന്‍ by എം. പി. ബിപിന്‍
Feb 13, 2019, 01:33 am IST
in Vicharam

സ്ത്രീകള്‍ക്കുനേരെ മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ചൊരിയുന്ന അവഹേളനം കേരളത്തിന് ആകെ അപമാനകരമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. സ്ത്രീവിരുദ്ധ മാര്‍ക്സിസ്റ്റ് നേതാക്കളുടെ നിരയില്‍ ഏറ്റവും അവസാനമായി കടന്നുവന്നു സ്ത്രീകളെ അധിക്ഷേപിച്ചതും അപമാനിച്ചതും മൂന്നാര്‍ എംഎല്‍എ രാജേന്ദ്രന്‍ ആണ്. ‘അവള് ബോധമില്ലാത്തോള്. ഐഎഎസ്  കിട്ടിയെന്ന് പറഞ്ഞ് കോപ്പ് ഒണ്ടാക്കാന്‍ വന്നിരിക്കുന്നു’. ഒരു സ്ത്രീയെ കുറിച്ചാണ് പൊതുജന മധ്യത്തില്‍വച്ച് പരസ്യമായി എംഎല്‍എ ഇതുപറഞ്ഞത്.  അവിടംകൊണ്ടും ജനപ്രതിനിധിയായ, ജനസേവകനായ രാജേന്ദ്രന്‍ നിര്‍ത്തിയില്ല, പിന്നെയും തരംതാണ ശകാരവാക്കുകള്‍ കൊണ്ട് ഭര്‍ത്സനം തുടര്‍ന്നു. 

ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ ആണ് പരസ്യമായി അധിക്ഷേപിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സബ്കളക്ടര്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയതാണ്  എംഎല്‍എയെ ചൊടിപ്പിച്ചത്. എംഎല്‍എ എന്ന് സബ്കളക്ടര്‍ വിളിച്ചുവെന്ന് രാജേന്ദ്രന്‍ പരാതി പറയുന്നത് എന്തോ വലിയ തെറ്റുചെയ്ത മട്ടിലാണ്. എംഎല്‍എയെ പിന്നെ എന്തു വിളിക്കണം?  സവര്‍ണ മേധാവിത്വത്തിന്റെ പേരില്‍ ആ പാര്‍ട്ടിതന്നെ നിരന്തരം ആക്രോശിക്കുന്ന  ഇക്കാലത്ത് എംഎല്‍എയെ ‘തമ്പ്രാന്‍’ എന്നാണോ വിളിക്കേണ്ടിയിരുന്നത് എന്ന് ‘പെരുമാറ്റച്ചട്ടം’ നോക്കി ഒന്ന് വിശദീകരിക്കുന്നതു നന്നായിരിക്കും. 

ലാന്‍ഡ്മാഫിയയെ തൊട്ടാല്‍ മണിക്കും രാജേന്ദ്രനും ഒക്കെ നോവും. കുറേനാള്‍മുന്‍പ്  മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയ ഐതിഹാസിക സമരം ഓര്‍മയുണ്ടാകുമല്ലോ. പെമ്പിളകളെ  മറന്നാലും മന്ത്രി  മണി അവര്‍ക്കു ചാര്‍ത്തിക്കൊടുത്ത അപമാനകരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ മലയാളി മറക്കില്ല. സമരം ചെയ്ത  പെമ്പിളൈ ഒരുമൈക്കാരെ ‘മറ്റേപണി’ എന്നൊക്കെ പറഞ്ഞു മന്ത്രി അപമാനിച്ചതു ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് സ്ത്രീയെ അപമാനിച്ചതിന് മറ്റൊരു കേരളമന്ത്രിയുടെ പേരില്‍ കേസെടുത്തത്. സര്‍വ്വജ്ഞപീഠം കയറിയെന്നുനടിക്കുന്ന മന്ത്രി സുധാകരന് എതിരെ സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് കേസ് എടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി. 2016ല്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ കേസ് എടുക്കാത്തതുകൊണ്ടാണ് സ്ത്രീക്ക് കോടതിയില്‍ പോകേണ്ടിവന്നത്. ‘ഒരു പൊതുപരിപാടിയില്‍ എന്നെ കൈചൂണ്ടി എടീ പോടീ എന്നൊക്കെ വിളിച്ചു. രാവിലെ ഒരു സാരീം ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടി ആയിരുന്നു.’ പൊതുസമ്മേളനത്തില്‍  മൈക്കിലുടെയാണ് ഇതൊക്കെ മന്ത്രി വിളിച്ചുപറഞ്ഞത് എന്ന്  ഇരയായ സ്ത്രീ പറയുന്നു. 

പാര്‍ട്ടിനേതാക്കളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കു പാര്‍ട്ടിയും പിന്തുണ നല്‍കുന്നുവെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. അതാണ് വീണ്ടു വീണ്ടും അവരെ സ്ത്രീവിരുദ്ധരാകാന്‍ പ്രേരിപ്പിക്കുന്നത്. 2017ല്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞു, എം.എം. മണി സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല എന്ന്. ഇത് ഒരു പ്രോത്സാഹനം ആയി അവര്‍ എടുത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. രേണുരാജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ‘പരി ശോധിക്കും’ എന്ന് മാത്രം പറഞ്ഞു ഇടുക്കി ജില്ലാസെക്രട്ടറി തടിതപ്പിയത്  കേരളം കണ്ടല്ലോ. ഇതൊക്കെ കൂടാതെ പാര്‍ട്ടി്ക്ക് സുപ്രീം കോടതിക്ക് തുല്യമായ ഒരു സമാന്തര നിയമസംവിധാനവും ഉണ്ട്. എംഎല്‍എ ശശി്ക്ക് എതിരെ പീഡനം ഉന്നയിച്ച പാര്‍ട്ടിപ്രവര്‍ത്തകയുടെ പരാതി പാര്‍ട്ടിയുടെ കോടതി  തീര്‍പ്പാക്കിയത് സമൂഹം കണ്ടു. പാര്‍ട്ടിക്കു സ്ത്രീകളോടുള്ള സമീപനവും നിലപാടും ആണ് ഇത് കാണിക്കുന്നത്. നവോത്ഥാനമതില്‍ കെട്ടാന്‍ വനിതകളെ വിളിച്ചപ്പോള്‍ എന്തെല്ലാമാണ് സര്‍ക്കാര്‍ പറഞ്ഞത്? സ്ത്രീപുരുഷ സമത്വം, സ്ത്രീസുരക്ഷ എന്നിവയൊക്കെയാണ് നവോത്ഥാനം എന്ന്.  മതിലിനുപോകാന്‍ നിര്‍ബന്ധിതരായ കുടുംബശ്രീ, തൊഴിലുറപ്പു സ്ത്രീകള്‍ മതിലിനു നില്‍ക്കേണ്ടിവന്ന തങ്ങളുടെ നിര്‍ഭാഗ്യമോര്‍ത്തു ദുഃഖിക്കുകയാണിന്ന്. ഓരോദിവസവും പുറത്തുവരുന്ന പാര്‍ട്ടിക്കാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍കേട്ട് അവര്‍ ലജ്ജിച്ചു തലകുനിക്കുന്നു. ഒപ്പം പിണറായി പറയുന്ന നവോത്ഥാന കേരളവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.