കോഴിക്കോട്: വനവാസി വിജ്ഞാനം ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുകയും അവ ആ സമൂഹത്തന് ഗുണപ്രദമായ രീതിയില്‍ ലഭ്യമാക്കുകയും ചെയ്യണമെന്ന് പ്രമുഖ ഗോത്രസംസ്‌കാര ഗവേഷകന്‍ ഡോ. ശക്തി ശിവരാമകൃഷ്ണ. കേരള വനവാസി വികാസ കേന്ദ്രവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന്യുഭാസ്‌കര്‍ റാവുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ വനവാസി ശാക്തീകരണം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
മിക്ക ശാസ്ത്രസാങ്കേതികവിദ്യകളും വിദേശരാജ്യങ്ങളില്‍ നിന്ന് കടമെടുത്തവയാണ്. എന്നാല്‍ വനവാസികളുടെ അറിവുകള്‍ തദ്ദേശീയമാണ്. അതിനാല്‍ ആ അറിവുകള്‍ നാം തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഡോ. ശിവരാമകൃഷ്ണ പറഞ്ഞു. തുടര്‍ന്ന് സി.കെ. രാജശേഖരന്‍, നിതീഷ് കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ ‘വനവാസികളുടെ പങ്ക് അവരുടെ പാരമ്പര്യ വിജ്ഞാനങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും’ എന്നവിഷയത്തില്‍ ഡോ.ബി.എസ്. ഹരിശങ്കര്‍, വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ ശ്രദ്ധാജാഗരണ്‍ പ്രമുഖ് പി.പി. രമേഷ് ബാബു, യു.പി. സന്തോഷ്, ഒ.ബി. സുനന്ദ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. എം.ജി.എസ് നാരായണന്‍ ആദ്ധ്യക്ഷ്യം വഹിക്കും. കേന്ദ്ര പട്ടികവര്‍ഗ വകുപ്പ് മന്ത്രി സുദര്‍ശന്‍ ഭഗത് സമാപനഭാഷണം നടത്തും. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, എ. ശ്രീവത്സന്‍, അഡ്വ. വി.ജി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: