ഈ ബജറ്റിനെ വിലയിരുത്തേണ്ടത് രസകരമായ ഇംഗ്ലീഷ് പേരിലുള്ള പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയുടെ പശ്ചാത്തലത്തിലാണ്. കേരളത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമാണെന്ന്, തുടക്കത്തില്‍ത്തന്നെ സര്‍ക്കാര്‍ സമ്മതിക്കുന്നു. അത് നന്നായി. പ്രതിസന്ധി തിരിച്ചറിയല്‍ ആണ് ആദ്യ ഘട്ടം.
മൊത്തം കടം 5.07 ലക്ഷം കോടി.
വരുമാനത്തിന്റെ 77% ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്‌ക്കായി ചെലവാകുന്നു.
പലിശ, വരുമാനത്തിന്റെ 20.9%.
മൂലധന നിക്ഷേപം ജിഎസ്ഡിപിയുടെ വെറും 1.3%.
സംസ്ഥാന നികുതി വരുമാനം ദേശീയ ശരാശരിയേക്കാള്‍ താഴെ.
യുവാക്കളുടെ കുടിയേറ്റവും തൊഴിലില്ലായ്‌മയും ഗുരുതര വെല്ലുവിളി.
ഈ സാഹചര്യത്തില്‍ കേരളത്തിന് വേണ്ടത് ചെലവ് വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളല്ല, സമ്പൂര്‍ണ സാമ്പത്തിക പുനരുജ്ജീവനമാണ്.
ധനകാര്യ സ്ഥിരത കുറയുമ്പോള്‍
നിക്ഷേപം കുറയും
റേറ്റിംഗ് ഏജന്‍സികളുടെ വിലയിരുത്തല്‍ മോശമാകും
ഭാവി വായ്‌പകള്‍ക്കു ചെലവേറും
നാളെ വായ്‌പ കിട്ടാതെ ആവും
ഭാവി തലമുറയ്‌ക്ക് ബാധ്യത
പ്രഖ്യാപനങ്ങളുടെ ബജറ്റോ, നിക്ഷേപത്തിന്റെ ബജറ്റോ?
ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ആകര്‍ഷകമാണ്. മിഷന്‍ സമുദ്ര, ഏവിയേഷന്‍ ഹബ്, സ്പേസ് ഇക്കോണമി, നോളജ് വാലി, ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി, ഗ്ളോബല്‍ ഗോള്‍ഡ് ഹബ്, ഗ്ളോബല്‍ ഫര്‍ണിച്ചര്‍ ഹബ്, ലൈറ്റ് മെട്രോ, സ്പെഷ്യല്‍ ഇന്‍വേസ്റ്റ്മെന്റ് സോണ്‍.
ഇതിലേറെയും ആശയ തലത്തില്‍ മാത്രമുള്ള പദ്ധതികളാണ്. റവന്യു / വരുമാനം ലഭിക്കുന്ന / വര്‍ധിപ്പിക്കുന്ന പദ്ധതികള്‍, ഇന്ന് ഐസിയുവില്‍ കിടക്കുന്നു.
തൊഴില്‍ സൃഷ്ടിയില്‍ വ്യക്തതയില്ല
കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്‌മയാണ്. ബജറ്റില്‍ യുവാക്കളുടെ വിദേശ കുടിയേറ്റം തന്നെ പ്രധാന ആശങ്കയായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എത്ര പുതിയ തൊഴില്‍ സൃഷ്ടിക്കും? എത്ര സ്വകാര്യ നിക്ഷേപം വരും? എത്ര നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും? എന്നതിനൊന്നും വ്യക്തമായ ലക്ഷ്യങ്ങള്‍ ബജറ്റില്‍ കാണുന്നില്ല. 10,000 എംഎസ്എംഇകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനുള്ള വകയിരുത്തല്‍ 100 കോടി മാത്രമാണ്.
ബജറ്റില്‍ സമ്മതിക്കുന്ന കാര്യങ്ങള്‍:
ഭൂമി ലഭ്യത പ്രശ്നം
ഉയര്‍ന്ന ഭൂമി വില
ഉയര്‍ന്ന തൊഴില്‍ ചെലവ്
അനുമതികളിലെ കാലതാമസം
ഇവ പരിഹരിക്കാതെ പുതിയ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത സമീപനമാണ്.
കിഫ്ബി: മറഞ്ഞിരിക്കുന്ന സാമ്പത്തിക ബോംബ്
കഴിഞ്ഞ വര്‍ഷങ്ങളില്‍ ബജറ്റിന് പുറത്തുള്ള കടമെടുപ്പുകള്‍ ഉപയോഗിച്ചാണ് നിരവധി കിഫ്ബി പദ്ധതികള്‍ നടപ്പാക്കിയത്. ഇന്ന് അതിന്റെ ബാധ്യത കേരളത്തിന്റെ മേല്‍ പതിച്ചിരിക്കുന്നു.
ബജറ്റില്‍ പറയുന്നത്
കിഫ്ബി തിരിച്ചടവ് ബാധ്യത 21,000 കോടി.
പൂര്‍ത്തിയാകാത്ത കിഫ്ബി പദ്ധതികള്‍ക്കായി ഏകദേശം 35,000 കോടി കണ്ടെത്തണം.
കിഫ്ബി വായ്‌പകള്‍ക്ക് സാധാരണ സര്‍ക്കാര്‍ വായ്‌പകളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക്്.
ഇതുമൂലം മൊത്തം കടബാധ്യതയും ധന സമ്മര്‍ദ്ദവും വര്‍ധിച്ചു.
ഇത,് തുടരുന്ന സാമ്പത്തിക ബാധ്യതയുടെ ടൈം ബോംബ് ആണ്. കിഫ്ബി ബാധ്യതയുടെ പ്രത്യാഘാതം എല്ലാ മേഖലകളെയും ബാധിക്കും. വികസന ചെലവുകള്‍ക്ക് പണം കുറയും. അടുത്ത വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് ആദ്യം അടയ്‌ക്കേണ്ടത് പഴയ കിഫ്ബി കടങ്ങളായിരിക്കും. കരണം സര്‍ക്കാര്‍ ആണ് ഗാരന്റര്‍. അതിനര്‍ത്ഥം:
പുതിയ റോഡുകള്‍ക്ക് കുറവ് ഫണ്ട്
പുതിയ ആശുപത്രികള്‍ക്ക് കുറവ് തുക.
പുതിയ വ്യവസായ പാര്‍ക്കുകള്‍ക്ക് കുറവ് തുക
വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം കുറയും.
കൂടുതല്‍ കടമെടുക്കേണ്ടി വരും. പഴയ കടം അടയ്‌ക്കാന്‍ പുതിയ കടം എടുക്കേണ്ടിവരും. അതായത്, വികസനം അല്ല കടം തിരിച്ചടവാണ് നികുതിപ്പണം കൊണ്ട് ചെയ്യാന്‍ പോ
കുന്നത്. ഇത് കടക്കെണിയുടെ ക്ലാസിക് ഉദാഹരണമാണ്. പലിശ ഭാരം വര്‍ധിക്കും. ഇപ്പോള്‍ത്തന്നെ സംസ്ഥാന വരുമാനത്തിന്റെ 20.9% പലിശയ്‌ക്കായി പോകുന്നു. കിഫ്ബി തിരിച്ചടവുകള്‍ വര്‍ധിക്കുന്നതോടെ ഭാരം ഉയരും.
സംസ്ഥാനത്തിന്റെ പ്രതിസന്ധികള്‍
- വര്‍ധിച്ചുവരുന്ന കടബാധ്യത തുടര്‍ച്ചയായ റവന്യൂ കമ്മി സ്വകാര്യ നിക്ഷേപത്തിലെ മന്ദഗതി
- വിദ്യാഭ്യാസം നേടിയ യുവാക്കളുടെ വിദേശ കുടിയേറ്റം
- ഉയര്‍ന്ന ക്ഷേമച്ചെലവുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തൊഴില്‍ നഷ്ടമായവരുടെ മടങ്ങിവരവ്
- ഉയര്‍ന്ന തൊഴില്‍ ചെലവ്/കൂലി
- ഭൂമി ലഭ്യതയിലെ പ്രശ്നങ്ങളും ഉയര്‍ന്ന ഭൂമി വിലയും
- വ്യവസായവല്‍ക്കരണത്തിലെ പിന്നാക്കാവസ്ഥ
- പരമ്പരാഗത മേഖലയിലെ പ്രതിസന്ധികള്‍
















