Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവര്‍ക്ക് വേണ്ടത് സഹായമോ അതോ മുടിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 03:40 am IST
in Vicharam

പെണ്‍കുട്ടികള്‍ക്ക് നീണ്ടമുടി അഴകാണ്. മലയാളിയുടെ സൗന്ദര്യ സങ്കല്‍പത്തില്‍ മുടിക്ക് പ്രത്യേക സ്ഥാനമുണ്ടുതാനും. ശാലീനതയുടെ ഭാഗമാണത്. നീണ്ടിരുണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ കവികളുടെ സൗന്ദര്യ വര്‍ണനകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത് തുടങ്ങിയ ട്രെന്‍ഡാണ് മുടി മുറിക്കലും പിന്നെ സ്‌ട്രെയ്റ്റ് ചെയ്യലും. പിന്നെപ്പിന്നെ ‘കേശദാനം’ വന്നു. നീളത്തിലുള്ള മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുന്നു എന്ന പേരില്‍ വാര്‍ത്താമാധ്യമങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ് പുതുതലമുറയിലെ യുവതികളില്‍ പലരും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെ മുടി മുറിച്ച് ശേഖരിച്ച് വിഗ് ഉണ്ടാക്കി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നുവെന്നാണ് പ്രചാരണം. സെലിബ്രിറ്റി വനിതകള്‍ കേശദാനം ചെയ്താല്‍ വാര്‍ത്താപ്രാധാന്യം ഏറും. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള പ്രവൃത്തി. ഇവ ക്യാന്‍സര്‍ രോഗികളില്‍ എത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് സൗജന്യമായാണോ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ?

നീളം കുറഞ്ഞ മുടിയോടുള്ള ഭ്രമം വര്‍ദ്ധിച്ചതോടെ, അത് മുതലെടുക്കാനായി ചില ഏജന്‍സികള്‍ കച്ചവട താല്‍പ്പര്യത്തോടെ, എത്തിയതാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം എന്നതില്‍ തട്ടിപ്പ് കടന്നുകൂടിയത്. ക്യാന്‍സര്‍ രോഗകള്‍ക്കായി കേശദാനം എന്ന പേരില്‍ സഹായിക്കാനുള്ള സംരംഭത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ഓരോ ക്യാന്‍സര്‍ രോഗിയും കഷ്ടപ്പെടുന്നത്, മുടി ഇല്ലാഞ്ഞിട്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ക്ക് ആവശ്യം മരുന്നും സന്തോഷവും സമാധാനവും ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയുമാണ്. നൂറില്‍ ഒരുശതമാനം മാത്രമാണ് ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടുവെന്ന് കരുതി സങ്കടപ്പെട്ട് വിഗ് തിരഞ്ഞെടുക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ക്യാന്‍സര്‍ ചികിത്സയില്‍ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നല്‍കുന്ന സംഘടനകളുണ്ട്. ഇന്ത്യയില്‍ അത്തരത്തിലുള്ള ഒരു സംഘടന ഉള്ളതായി കേട്ടിട്ടില്ല.  

ക്യാന്‍സര്‍ രോഗികളെ സഹായിക്കണമെന്ന് മനസ്സുള്ളവര്‍ ചെയ്യേണ്ടത് ഒരു നേരത്തെ മരുന്ന് വാങ്ങാനുള്ള പണം നല്‍കുകയാണ്. ഇപ്പറയുന്നവരില്‍ എത്രപേര്‍ അത്തരം സഹായം നല്‍കിയിട്ടുണ്ട്? ആയിരത്തില്‍ ഒന്ന് മാത്രമായിരിക്കും. 

കീമോതെറാപ്പി ചെയ്യുന്ന സമയത്ത് മാത്രമാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. ഇതിനുശേഷം മുടി വളരുകയും ചെയ്യും. പുരുഷന്മാര്‍ തൊപ്പിയും സ്ത്രീകള്‍ കറുത്ത തുണിയുമാണ് ഇക്കാലയളവില്‍ ഉപയോഗിക്കാറ്. ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ നീളമുള്ള മുടി ഉപയോഗിച്ച് മാത്രമേ വിഗ്ഗ് ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതില്‍ താഴെ നീളമുള്ളവ പ്രച്ഛന്നവേഷത്തിനൊക്കെ വിഗ് ഉണ്ടാക്കുന്നതിനായി മാറ്റുകയാണ് പതിവ്. നീളംകുറഞ്ഞ മുടി ദാനം ചെയ്താല്‍ ഫലത്തില്‍ അത് പാഴായി പോകുകയാണ്.  

ദിനംപ്രതി വില വര്‍ദ്ധിക്കുന്ന മരുന്നുകള്‍ക്ക് പുറമേ, കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ടവര്‍ 20,000 മുതല്‍ 30,000 രൂപ വരെ വില നല്‍കിയാണ് വിഗ്ഗ് വാങ്ങേണ്ടത്. അതായത് നിങ്ങള്‍ ദാനമായി നല്‍കുന്ന മുടി ഇവരുടെ കൈകളില്‍ എത്താന്‍ അവര്‍ മുടക്കേണ്ട തുകയാണിതെന്ന് ഓര്‍ക്കണം. ഒറിജിനല്‍ മുടിയെങ്കില്‍ കൂടുതല്‍ വിലയും  മുടിപോലെ തോന്നുന്ന മറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള വിഗ്ഗെങ്കില്‍ കുറഞ്ഞവിലയുമാണ് കണക്ക്. ലക്ഷങ്ങള്‍ ചികിത്സയ്‌ക്കായി ചെലവഴിക്കുന്നതിനിടയ്‌ക്ക്, ഇത്രയും രൂപ വിഗ്ഗ് വാങ്ങി വെറുതെ കളയാന്‍ ആരും തയ്യാറാകില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനത്തില്‍ ഹെയര്‍ ഫോര്‍ ക്യാന്‍സര്‍ പേഷ്യന്റ്‌സ് എന്ന ടൈറ്റലില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ക്കു പരിധിയില്ലായിരുന്നു. ചിലര്‍ ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചു. 

ക്യാന്‍സര്‍ രോഗികളുടെയെണ്ണം ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന നാടാണു നമ്മുടേത്. അതിനൊപ്പം, കേശദാനത്തിലൂടെ മുടി സ്വീകരിക്കുന്ന ഏജന്‍സികളുടെ എണ്ണവും കൂടിവരുന്നു. ഇക്കൂട്ടര്‍ക്കു വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ഓരോ ദാതാവും ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്നവയില്‍ വലിയൊരു ശതമാനവും ഹെയര്‍ സ്‌റ്റൈല്‍ സെറ്റ് ചെയ്ത് ഫാന്‍സി സ്റ്റോറുകളില്‍ വില്‍പ്പനയ്‌ക്ക് എത്തിക്കുന്നവരുമുണ്ട്. നമ്മള്‍ ദാനം ചെയ്യുന്നത് അര്‍ഹമായ കരങ്ങളില്‍ എത്തുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട ബാധ്യതകൂടി നമുക്കില്ലേ?  

ദൃശ്യ ഉത്തമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.