Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപാനല്‍കാരെ സ്ഥിരപ്പെടുത്താനാവില്ല: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 10:32 am IST
in Kerala

കൊച്ചി: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പിഎസ്‌സിയുടെ ശുപാര്‍ശ ലഭിച്ചവര്‍ക്കാണ് മുന്‍ഗണനയെന്നും എംപാനല്‍ ജീവനക്കാരെ ഈ ഒഴിവുകളില്‍ സ്ഥിരപ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവിലേക്ക് പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ നിയമിക്കണമെന്ന ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉള്‍പ്പെടെ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. പിഎസ്‌സി ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. 

എംപാനലുകാരുടെ അവകാശവാദങ്ങള്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കെഎസ്ആര്‍ടിസി അധികൃതര്‍ എംപാനലുകാര്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കി താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു. ഇതാകട്ടേ, പിഎസ്‌സി ലിസ്റ്റില്‍ നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും കോടതി പറഞ്ഞൂ.

പിരിച്ചുവിട്ടത് വ്യവസായ തര്‍ക്ക നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചല്ലെന്ന് എംപാനലുകാര്‍ വാദിക്കുന്നു. അവര്‍ക്ക് ഇക്കാര്യത്തിനായി ലേബര്‍ കോടതികളടക്കമുള്ള ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കോടതി പറഞ്ഞൂ. കെഎസ്ആര്‍ടിസിയിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തിയശേഷം വീണ്ടുമുള്ള ഒഴിവുകളില്‍ പിഎസ്‌സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നിയമനം നടത്തണം. നിശ്ചിത കാലത്തേക്ക് നിയമനം നടത്തുമ്പോള്‍ കേരള സര്‍വീസ് ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കണം, പിഎസ്‌സി വഴിയുള്ള നിയമനം പൂര്‍ത്തിയാകുന്നതുവരെയാണ്  ഇത്തരം നിയമനങ്ങള്‍ നടത്തുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. 

എംപാനലുകാരെ പിരിച്ചു വിട്ട് പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇങ്ങനെ ഉത്തരവ് നല്‍കിയിരുന്നില്ലെങ്കില്‍ പിഎസ്‌സിക്കാരെ നിയമിക്കുമായിരുന്നില്ല. കണ്ടക്ടര്‍മാരുടെ ഒഴിവുകളിലേക്ക് പിഎസ്‌സി ശുപാര്‍ശ ചെയ്തവരുണ്ടെങ്കില്‍ ഇവര്‍ക്ക് നിയമനം നല്‍കാന്‍ താല്‍ക്കാലിക, എംപാനല്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് കെപിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് വ്യതിചലിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയില്ല-ഉത്തരവ് പറയുന്നു. 

മിനിമം വേതനം നല്‍കിയിരുന്നില്ലെന്നും തങ്ങളെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചെന്നും എംപാനലുകാര്‍ വാദിച്ചിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ തുച്ഛമായ വേതനത്തിനു പണിയെടുക്കാന്‍ ആരും എംപാനലുകാരെ നിര്‍ബന്ധിച്ചിട്ടില്ലെന്നു കോടതി പറഞ്ഞൂ. കെഎസ്ആര്‍ടിസിയും യൂണിയന്‍കാരുമായുണ്ടാക്കിയ കരാറില്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് പറയുന്നുണ്ട്. അര്‍ഹരായവര്‍ക്ക് പൊതുനിയമനം നല്‍കണമെന്ന ചട്ടത്തിന് വിരുദ്ധമായതിനാല്‍ ഇതു നടപ്പാക്കാനാവില്ല. എംപാനലുകാരുടെ നിയമനം 180 ദിവസത്തേക്കാണ്. കാലാവധി കഴിഞ്ഞവരെ വീണ്ടും നിയമിക്കാനാവില്ലെന്ന് ചട്ടമുണ്ട്. ഇങ്ങനെ താല്‍ക്കാലിക സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഭാവിയില്‍ സ്ഥിര നിയമനം അവകാശപ്പെടാന്‍ കഴിയില്ലെന്നും ചട്ടത്തില്‍ പറയുന്നുണ്ട്.  

സമരം ശക്തമാക്കാനൊരുങ്ങി എം പാനല്‍ ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സമരം ശക്തമാക്കാനൊരുങ്ങി സമരക്കാര്‍. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഇന്ന് വിലാപയാത്ര നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഇന്ന് 16-ാം ദിവസത്തിലേക്ക് കടക്കും. സമരക്കാര്‍ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ വെള്ളപുതച്ച് റോഡില്‍ കിടന്നു. 

സമരം നീണ്ടുപോകുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറാകുന്നില്ല. സംരക്ഷണം നല്‍കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും തയാറായില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് സമരക്കാര്‍ പറയുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

പുതിയ വാര്‍ത്തകള്‍

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.