കൊല്ലം : ആലപ്പാടിനെ തകര്‍ത്തത് കരിമണല്‍ ഖനനമല്ല, സുനാമിയാണെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന സമരത്തെ തള്ളിക്കൊണ്ടാണ് ജയരാജന്റെ ഈ പ്രസ്താവന.
ആലപ്പാടില്‍ നിലവില്‍ നടക്കുന്ന കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കില്ല. ആലപ്പാടില്‍ ഖനനം നടത്തുന്നത് ദോഷകരമല്ലെന്ന് ഐആര്‍ഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വിവാദമാക്കുന്നതിനും സമരം നടത്തുന്നതിനുമുള്ള ഒരു സാഹചര്യവും അവിടെയില്ല.
ഒരു കൊടിയും രണ്ടാളും ഉണ്ടെങ്കില്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും സമരം ചെയ്യാം. ആലപ്പാട് സമരത്ത കുറിച്ച് ചാനല്‍ ചര്‍ച്ചകളിലൂടെയാണ് അറിഞ്ഞത്. സമരക്കാരുടെ ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ഇവിടെ നടന്നുവരുന്ന ഖനനം നിയമപരമാണ്. സമരക്കാര്‍ക്ക് സര്‍ക്കാരിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും ജയരാജന് അറിയിച്ചു.
ആലപ്പാടുമായി ബന്ധമില്ലാത്തവരാണ് നിലവില്‍ അവിടെ സമരം ചെയ്യുന്നത്. പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. മലപ്പുറത്തുള്ള ചിലരാണ് സമര രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: