മുംബൈ:”ദി കശ്മീർ ഫയൽസ്”, “ധുരന്ധർ” തുടങ്ങിയ സിനിമകൾ പ്രചാരണസിനിമയാണോ എന്ന ചോദ്യത്തിന് അവ പ്രചാരണ സിനിമകളല്ലെന്നും സത്യത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും ഹിന്ദി കവി കുമാര്‍ വിശ്വാസ്.
ഈ വൈറലായിക്കൊണ്ടിരിക്കുന്ന അഭിമുഖത്തില്‍ അദ്ദേഹം ബോളിവുഡ് മതം, ചരിത്രം, പുരാണങ്ങൾ എന്നിവ അവതരിപ്പിക്കുന്ന രീതികളെ വിമര്‍ശിച്ചു. ബോളിവുഡിന്റെ യഥാർത്ഥ പ്രചാരണമായി താൻ കരുതുന്ന കാര്യങ്ങൾ അദ്ദേഹം ഒന്നൊന്നായി നിരത്തി. ഹിന്ദു കഥകളെയും ചിഹ്നങ്ങളെയും വളച്ചൊടിക്കുക, സൂഫി പാരമ്പര്യങ്ങളെ മഹത്വപ്പെടുത്തുക. എന്നിവയാണ് ബോളിവുഡില്‍ നടക്കുന്നതെന്നും ഇതാണ് യഥാര്‍ത്ഥ പ്രൊപ്പഗണ്ട സിനിമകള്‍ എന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. പിന്നീട് അദ്ദേഹം തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ചില ഹിന്ദി സിനിമകളിൽ നിന്ന് നേരിട്ട് ഉദാഹരണങ്ങളും നിരത്തി. അതില്‍ ഒരു സിനിമ ഷാരൂഖ് ഖാന്‍ നായകനായ ചക് ദേ ഇന്ത്യയാണ്. . “ചക് ദേ! ഇന്ത്യ”യിലെ ഹോക്കി ക്യാപ്റ്റൻ ആരാണ്? കബീർ ഖാൻ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി അവതരിപ്പിച്ചത്. പക്ഷെ യഥാർത്ഥത്തിൽ കബീര്‍ ഖാന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നില്ല, പക്ഷേ സിനിമ അദ്ദേഹത്തെ ക്യാപ്റ്റനാക്കി.” – എങ്ങിനെയാണ് ബോളിവുഡ് സിനിമ യഥാര്‍ത്ഥ പ്രൊപ്പഗണ്ട നടപ്പാക്കുന്നത് എന്നതിന് ഉദാഹരണമായി കുമാര്‍ ബിശ്വാസ് വിവരിച്ചു.
രണ്ടാമത്ത ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ദീപാ മെഹ്ത സംവിധാനം ചെയ്ത ഫയര്‍ എന്ന സിനിമയാണ്. ഇതില്‍ സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് സ്ത്രീകഥാപാത്രങ്ങളായി വേഷമിടുന്നത് ശബ്ന ആസ്മിയും നന്ദിതാ ദാസുമാണ്. കുമാര്‍ ബിശ്വാസ് പറയുന്നു “ഫയർ എന്ന സിനിമയിൽ, സ്വവർഗ്ഗാനുരാഗി കഥാപാത്രങ്ങൾക്ക് ഹിന്ദു ദേവതകളായ പാർവതിയുടെയും സീതയുടെയും പേരുകൾ പിന്നീട് ചേര്‍ത്തു. കനയ്യ ലാൽ ഒരു ദൈവ വിഗ്രഹത്തിന് മുന്നിൽ അശ്ലീല പ്രവൃത്തികൾ ചെയ്യുന്നതായും ഈ സിനിമയില്‍ കാണിക്കുന്നു”.
















