Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാ ബാങ്കിന് കേന്ദ്രത്തിന്റെ മൂക്കുകയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 04:28 am IST
in Kerala

ഒടുവില്‍ സഹകരണമേഖലയിലെ ജനാധിപത്യ ധ്വംസനത്തിന് കേന്ദ്രത്തിന്റെ മൂക്കുകയര്‍. സ്വേച്ഛാധിപത്യത്തോടെ കൊട്ടിഘോഷിച്ച കേരളാബാങ്കിന്റെ ഭരണസമിതിയുടെ ഘടനയ്‌ക്ക് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) വ്യക്തമായ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ബാങ്കുകളിലെ വോട്ടിങ്ങ് അവകാശം സസ്‌പെന്‍ഡ് ചെയ്ത വായ്‌പ്പേതര സംഘങ്ങളെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തണം എന്നതാണ് നിര്‍ദ്ദേശം. ഇതോടെ പതിനയ്യായിരത്തോളം സംഘങ്ങളെ പടിക്ക് പുറത്താക്കി എക്കാലത്തേക്കും കേരളാബാങ്കിന്റെ ഭരണം കൈയ്യാളമെന്ന ഇടത് സ്വപ്‌നം തകര്‍ന്നു.

ഇടത് പക്ഷം ഇല്ലാത്ത ഭരണസമതി വരികയാണെങ്കില്‍ കേരളാബാങ്ക് എന്ന ആശയം ത്രിശങ്കുവിലാകുമെന്ന അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരത്തിനായി നല്‍കിയ ഡിപിആര്‍ പരിശോധിച്ച് ശുപാര്‍ശയോടെ സമര്‍പ്പിക്കാനായി അപേക്ഷ നബാര്‍ഡിനാണ് റിസര്‍വ് ബാങ്ക് കൈമാറിട്ടുള്ളത്. അതിനാല്‍ത്തന്നെ നബാര്‍ഡിന്റെ തീരുമാനം സംസ്ഥാനം പാലിക്കേണ്ടിവരും.

ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന 13 ജില്ലാ ബാങ്കുകളെയാണ് കേരള ബാങ്കിന് അനുകൂല തീരുമാനം എടുക്കാനായി പിരിച്ചുവിട്ടത്. ജനാധിപത്യവിരുദ്ധമായ ആ നടപടി എടുത്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ വായ്‌പ്പേതര സംഘങ്ങളുടെ ജില്ലാബാങ്കിലെ വോട്ടവകാശം സര്‍ക്കാര്‍ ഉത്തരവിലൂടെ റദ്ദാക്കി. ജില്ലാബാങ്കുകളുടെ ലയന തീരുമാനത്തിന് മുന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതായി അടുത്ത തടസ്സം. അത് മറികടക്കാന്‍ അടുത്ത ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് നബാര്‍ഡ് തീരുമാനം വന്നത്.

കേരളത്തിലെ സഹകരണ മേഖലയിലെ കാര്‍ഷിക വായ്‌പാ ധനകാര്യ സംഘങ്ങളെ തകര്‍ത്ത് വാണിജ്യ ബാങ്ക് ഉണ്ടാക്കി സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ തന്നിഷ്ടം പോലെ ചെലവാക്കാനുള്ള ഫാസിസ്റ്റ് നടപടികളാണ് ഇപ്പോള്‍ സര്‍ക്കാറിന് വൈതരണിയായത്. സഹകരണ ബാങ്കുകളെ തകര്‍ത്ത് വാണിജ്യബാങ്ക് രൂപീകരിക്കുന്നതിനെ സിപിഎമ്മിലെ തന്നെ വലിയൊരു വിഭാഗം എതിര്‍ക്കുന്നുണ്ടെങ്കിലും മുഖ്യന്ത്രിയുടെ അപ്രീതി ഭയന്ന് അവര്‍ മിണ്ടുന്നില്ല.

ഡിസംബറില്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങ് വിളിച്ചുകൂട്ടിയ നബാര്‍ഡിന്റെ ഉന്നതതല മീറ്റിങ്ങില്‍ നബാര്‍ഡ് റീഫിനാന്‍സ് ചെയ്യുന്ന അപ്പെക്‌സ് സംഘങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെയും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. 

വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്‌മയും ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അകല്‍ച്ചയും ഈ പ്രതിസന്ധിക്ക് കാരണമാണ്. പതിനാല് ജില്ലാ ബാങ്കും ഒരു സംസ്ഥാന ബാങ്കും പിറക്കാന്‍ പോകുന്ന ബാങ്കില്‍ ലയിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള നിയമ സങ്കേതിക പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും പരിഹരിക്കാനും സഹകരണ വകുപ്പിന് സാധിച്ചില്ല. ഇത് മൂന്നാം തവണയാണ് ബാങ്കിന്റെ ആരംഭം നിശ്ചയിച്ചത്. 

ഏപ്രില്‍ 1ന് എങ്ങനെയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ വേണ്ടി അഞ്ച് ജില്ലാ ബാങ്കുകളെ ഒഴിവാക്കി സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലെ റിസര്‍വ്വ് ബാങ്ക് ലൈസന്‍സില്‍ തല്‍ക്കാലം പ്രവര്‍ത്തിപ്പിക്കാമെന്നതാണ്  സര്‍ക്കാരിന്റെ ആലോചന. ഇതുവഴി പ്രതീക്ഷയറ്റ ഇടത് സഹകാരികളെയും പൊതുജനത്തെയും കബളിപ്പിച്ച് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനായി ചില വിചിത്രമായ നടപടികള്‍ എടുക്കുകയാണ് സര്‍ക്കാര്‍. ഒരു സഹകരണ സ്ഥാപനം മറ്റൊരു സഹകരണ സ്ഥാപനത്തില്‍ ലയിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിയമം മാറ്റി കേവല ഭൂരിപക്ഷം എന്നാക്കിയാല്‍ കോടതിയില്‍ ആ ഉത്തരവ് ചോദ്യം ചെയ്യപ്പെടും എന്നത് നിശ്ചയമായ കാര്യമാണ്.

റിസര്‍വ് ബാങ്കിന് യാതൊരു റഗുലേറ്ററി അധികാരവുമില്ലാത്ത സഹകരണ സ്ഥാപനത്തില്‍ റിസര്‍വ്വ് ബാങ്കിന് വേണ്ടി സംസ്ഥാനം നിയമം അട്ടിമറിക്കുന്നത് റിസര്‍വ്വ് ബാങ്കിനെ കളിയാക്കുന്ന രീതിയില്‍ ലയനം നടത്തിയാല്‍ അത് ആര്‍ബിഐ അംഗീകരിക്കാന്‍ ഇടയില്ല. കാരണം അത് രാജ്യത്തില്‍ തെറ്റായ കീഴ്‌വഴക്കമാകും. ദ്വിതല സഹകരണ സംവിധാനം നിലവില്‍ ഉള്ള ഛത്തീസ്ഗഡില്‍ ആര്‍ബിഐ സംഘങ്ങളുടെ ലയനത്തിന് മുന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന് നിഷ്‌കര്‍ച്ചിട്ടുള്ളതുമാണ്. ഏതായാലും പിണറായി വിജയന് ജനാധിപത്യവിരുദ്ധമായി ഒന്നും നേടിയെടുക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിവുണ്ടാക്കാന്‍ കേന്ദ്രത്തിന്റെ ഈ നടപടി സഹായിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.