Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പരിഹസിച്ചവര്‍ അറിയണം, ഇന്ധനവില താഴേക്കാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 01:35 am IST
in Editorial

പോയ വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇന്ധന വിലയുമായാണ് പുതുവര്‍ഷം കടന്നുവന്നത്. പാചകവാതക വിലയിലും കാര്യമായ കുറവുണ്ടായി. രണ്ടരമാസമായി ക്രമത്തില്‍ കുറഞ്ഞുവരുകയാണ് ഇന്ധനവില. ഇക്കാലത്തിനിടെ പെട്രോളിന് 13.99 രൂപയും ഡീസലിന് 12.84 രൂപയുമാണു കുറഞ്ഞത്. പാചകവാതകത്തിന് ഡിസംബറില്‍മാത്രം രണ്ടുതവണ വിലകുറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസവും കേന്ദ്രത്തിന് ആത്മവിശ്വാസവും പ്രതിപക്ഷത്തിന് നിരാശയും സമ്മാനിക്കുന്നതാണ് ഈ വസ്തുത. ഇന്ധന, പാചകവാതക വിലയുടെ പേരിലായിരുന്നല്ലോ കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന്റെയും കുറെ പ്രമുഖ മാധ്യമങ്ങളുടേയും ആരോപണങ്ങളും പരിഹാസവും. അത് അവര്‍ക്കു നിലനില്‍പിനുള്ള ഇന്ധനവുമായിരുന്നു. 

എന്നാല്‍, വില കുറയുന്നകാര്യം അവരാരും അറിഞ്ഞതായി നടിക്കുന്നില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ ചാഞ്ചാട്ടം ആഭ്യന്തര വിപണിയേയും ബാധിക്കുന്നതു സ്വാഭാവികമാണെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമായി അത് ഉപയോഗിക്കാനാണ് കേന്ദ്രവിരുദ്ധരും മാധ്യമപ്പടയും ഉത്സാഹം കാണിച്ചിരുന്നത്. ഇതിപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൈവരിച്ച നേട്ടവും കൂടി പ്രതിഫലിപ്പിക്കുന്നതാണ്. രൂപയുടെ മൂല്യം ഉയരുന്നതും വിലകുറയുന്നതും സാമ്പത്തിക അടിത്തറയുടെ മികവാണു സൂചിപ്പിക്കുന്നത്. ആരൊക്കെ കണ്ടില്ലെന്നു നടിച്ചാലും രാജ്യാന്തര തലത്തില്‍ ഇന്ത്യ കൈവരിക്കുന്ന മികവിന്റെ ചിത്രം തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്. 

സദ്ഭരണമെന്ന പേരില്‍ പൊതുഖജനാവില്‍ നിന്നു പണമെടുത്തു വോട്ട്ബാങ്ക് ഉറപ്പിക്കുന്ന ശൈലി വേണ്ടെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമാണ് ഇന്നു കാണുന്നത്. ജനകീയാടിത്തറ വിപുലീകരിക്കാന്‍ വിദേശത്തുനിന്നു കടമെടുത്ത് ഇന്ധനവില താഴ്‌ത്തിയ മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയല്ല കഴിഞ്ഞ നാലരവര്‍ഷമായി ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം കടങ്ങള്‍ നികത്തുന്നതിനൊപ്പം അടിസ്ഥാന മേഖലയിലടക്കം വികസനം നടപ്പാക്കാനും കടുത്ത നടപടികളിലൂടെ കടന്നുപോകേണ്ടിവന്നിട്ടും ഏറെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിവന്നിട്ടും ഖജനാവിന്റെ ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞത് ആ ദൃഢനിശ്ചയത്തിന്റെ നേട്ടമാണ്. 

മിക്ക മുന്‍ സര്‍ക്കാരുകളും തിരിഞ്ഞുനോക്കാത്ത ഗ്രാമീണമേഖലയുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേയ്‌ക്കു നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രദ്ധയൂന്നിയപ്പോള്‍ പാര്‍പ്പിടം, വെള്ളം, വെളിച്ചം, ശുചിത്വം, ഗതാഗതം തുടങ്ങിയ മേഖലകളിലേയ്‌ക്കു വികസനം കടന്നു ചെന്നു. അവരുടെ സ്വപ്‌നങ്ങളില്‍ പോലുമില്ലാതിരുന്ന വൈദ്യുതിയും പാചകവാതകവും ശുചിമുറികളും സൗജന്യമായി ദരിദ്ര ഗ്രാമഭവനങ്ങളിലെത്തി. നഗരവികസനത്തിനൊപ്പം ഗ്രാമവികസനവും സാധ്യമാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങളുടേയും സാമ്പത്തിക അച്ചടക്കം ആവശ്യമായിരുന്നു. അതു നടപ്പാക്കിയതിന്റെ പേരിലാണ് അധിക്ഷേപങ്ങള്‍ ഏറെ ചൊരിയപ്പെട്ടതെന്നുമാത്രം. കേന്ദ്രം തീരുവ കുറച്ചതുകൊണ്ടുകൂടിയാണ് ഇപ്പോഴത്തെ ഇന്ധന വിലക്കുറവ്. വികസനരംഗം ഏതാണ്ട് കൈപ്പിടിയിലായി എന്ന ആത്മവിശ്വാസമായിരിക്കാം കേന്ദ്രത്തിന്റേത്. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും തീരുവയുടെ കാര്യത്തില്‍ കേന്ദ്രത്തിനൊപ്പം നിന്നപ്പോള്‍ കേരളം തിരിഞ്ഞു നില്‍ക്കുന്നു എന്നതാണു ദുഖകരം. ഫലത്തില്‍ വിലക്കുറവിന്റെ ഗുണം കേരളത്തില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. അവശ്യവസ്തുക്കളുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനങ്ങളോടു മുണ്ടുമുറുക്കി ഉടുക്കാന്‍ നിര്‍ദേശിച്ച ധനമന്ത്രിയടക്കം ധൂര്‍ത്തിനു കുടപിടിക്കുന്നതാണ് കേരളത്തിലെ കാഴ്ച. സര്‍ക്കാര്‍ ഫണ്ടുകൊണ്ടു വനിതാമതില്‍ പണിയുന്ന സര്‍ക്കാര്‍, സാമ്പത്തിക അച്ചടക്കം എന്തെന്നു കേന്ദ്രത്തില്‍നിന്നു പഠിക്കുന്നതു നന്നായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.