Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തിക്കുറിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 04:24 am IST
in Vicharam

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 28 മാസങ്ങള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് മുഖ്യമന്ത്രി 2017 മെയ് 25ന് ഇറക്കിയ പത്രക്കുറിപ്പില്‍, സര്‍ക്കാരിനു കൈവരിക്കാന്‍ കഴിഞ്ഞ നാലുകാര്യങ്ങള്‍ അക്കമിട്ടു നിരത്തി. 

ഒന്ന്: ജീര്‍ണമായ രാഷ്‌ട്രീയ സംസ്‌കാരത്തിനു പകരം ആരോഗ്യകരമായ രാഷ്‌ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ കഴിഞ്ഞു.

രണ്ട്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും പൊതുമേഖല ലാഭത്തിലുമെത്തിക്കുകയും ചെയ്തു.

മൂന്ന്: സാമൂഹ്യക്ഷേമ മേഖലയ്‌ക്ക് ശ്രദ്ധകൊടുത്തു. സാമൂഹ്യ പെന്‍ഷന്‍ 1,100 രൂപയാക്കി, പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു.

നാല്: കേരള മോഡല്‍ എന്ന നിലയില്‍ ഹരിതകേരള മിഷന്‍, വ്യവസായ വളര്‍ച്ചയ്‌ക്ക് കിഫ്ബി തുടങ്ങിയവ കൊണ്ടുവന്നു. 1957ല്‍ ആദ്യ കേരള മന്ത്രിസഭ ഒരുക്കിയ അടിത്തറയില്‍ നവകേരളം കെട്ടിപ്പടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

സര്‍ക്കാരിനെ വിലയിരുത്തിക്കൊണ്ട് ഒന്നാം വാര്‍ഷികവേളയില്‍ മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍ പറഞ്ഞത്: ”ഈ സര്‍ക്കാര്‍ നിഷ്പക്ഷമല്ല എന്ന് ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുണ്ട്.” അതാണ് സത്യവും ജനങ്ങളുടെ ആശങ്കയും. എല്ലാം ജനാധിപത്യ മര്യാദകളെയും ചവിട്ടിമെതിച്ചു കൊണ്ടാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഒരു ഏകാധിപതിയുടെ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍നിന്ന് പലപ്പോഴുമുണ്ടാകുന്നത്. മറ്റ് മന്ത്രിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ഉണ്ടെന്ന് പറയാനാവില്ല.

മുന്നണി സര്‍ക്കാര്‍ എന്ന നിലയില്‍ ഭരണത്തിലുള്ള മറ്റ് പാര്‍ട്ടികളോട് നയസമീപനങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്ല. ഇതിന്റെയെല്ലാം ആകെത്തുകയായി ഒന്നാം വര്‍ഷത്തില്‍ മുഖ്യമന്ത്രി കൊട്ടിയാഘോഷിച്ച നാല് അവകാശവാദങ്ങളും ഇന്ന് വിപരീതമായാണ്  സംഭവിച്ചിരിക്കുന്നത്. ഏറ്റവും ജീര്‍ണമായ ഭരണപക്ഷ രാഷ്‌ട്രീയത്തിലേക്കാണ് കേരള ജനത എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 31 എണ്ണവും നഷ്ടത്തിലാണ്. 

ഏറ്റവും താഴെത്തട്ടിലുള്ള അംഗവൈകല്യമുള്ളവര്‍, വാര്‍ദ്ധക്യം അനുഭവിക്കുന്നവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്ക് അസംഘടിത തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നു എന്ന കാരണത്താല്‍ പ്രതിമാസ സാമൂഹ്യപെന്‍ഷനായ 1,100 രൂപ 2017 ഏപ്രിലിനു ശേഷം നിര്‍ത്തലാക്കി. 2017 വരെ കേന്ദ്രവിഹിതമായ 600 രൂപയെങ്കിലും ലഭിക്കുമായിരുന്നു. പിന്നീട് കേന്ദ്രവിഹിതവും നിര്‍ത്തലാക്കി. കശുവണ്ടി ഫാക്ടറികള്‍ ഇന്നും അടഞ്ഞുകിടക്കുന്നു. കയര്‍ മേഖലയില്‍ വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ വാഗ്ദാനമായി മാറി.

കിഫ്ബിയാകട്ടെ ഓരോ ബജറ്റിലും ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്യുന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ അവശേഷിക്കുന്നു. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ തൊഴിലിനുവേണ്ടി എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിവിധ തൊഴില്‍ മേഖലയെ സംബന്ധിക്കുന്ന (അനുബന്ധമായി ചേര്‍ത്തിരിക്കുന്ന) പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേരളത്തില്‍ വ്യാപകമായ ഗൃഹസമ്പര്‍ക്കവും പഞ്ചായത്തു തല പദയാത്രകളും 2019 ഫെബ്രുവരി ഒന്നിന് ഒരുലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താന്‍ ബിഎംഎസ് തീരുമാനിച്ചിരിക്കുന്നു. 

1938 മുതല്‍ തന്നെ കേരളം ആധുനികവ്യവസായ സംരംഭങ്ങളിലേക്കു തിരിഞ്ഞിരുന്നു. ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ സംരംഭമെന്ന നിലയ്‌ക്കാണ് പല വ്യവസായങ്ങളും കേരളത്തില്‍ തുടങ്ങിയത്. അതിന് ഉദാഹരണമാണ് ഏലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച എഫ്എസിറ്റി, പുനലൂര്‍ പേപ്പര്‍ മില്‍ പ്ലൈവുഡ് ഫാക്ടറി, കുണ്ടറ സിറാമിക്‌സ് പോലുള്ള കളിമണ്‍ വ്യവസായങ്ങള്‍, മധുര കോട്ട്‌സ് അടക്കമുള്ള ടെക്സ്റ്റയില്‍ വ്യവസായങ്ങള്‍, ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ എന്നിവ.

രണ്ടാംലോക യുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ ജപ്പാനെ കൈപിടിച്ചുയര്‍ത്താന്‍ സഹായകമായ കൃത്രിമപ്പട്ടു വ്യവസായമെന്ന റയോണ്‍സ് വ്യവസായം, അതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ തുടങ്ങിയ പെരുമ്പാവൂര്‍, മാവൂര്‍ റയോണ്‍സുകള്‍, കരിമണല്‍ സാധ്യത ഉപയോഗപ്പെടുത്തി തുടങ്ങിയ ഐആര്‍ഇ, മൈക്കാ ലഭ്യതയെ അടിസ്ഥാനമാക്കി ആരംഭിച്ച ഗ്ലാസ് വ്യവസായം ഇങ്ങനെ കേരളത്തിന് വ്യാവസായികരംഗത്ത് അഭിമാനത്തിന്റെ ഒരു കാലഘട്ടമുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നമ്മെ മാതൃകയാക്കിയിരുന്നു. നാം മിച്ചധനമുള്ള ബജറ്റുകള്‍ പാസ്സാക്കിയ സംസ്ഥാനം കൂടിയായിരുന്നു.

ഇന്ന് സ്ഥിതി നേരെ വിപരീതമായി. അമിത രാഷ്‌ട്രീയ ഇടപെടലുകളും താല്‍പ്പര്യങ്ങളും കെടുകാര്യസ്ഥതയും, മാറി മാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടുംകൊണ്ടാണ് കേരളത്തിന് ഇന്ന് ഈ സ്ഥിതിയുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ മേഖലയേയും സംബന്ധിക്കുന്ന നവീകരണവും പദ്ധതി നടത്തിപ്പും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫെബ്രുവരി ഒന്നിന് അവകാശ പത്രിക സമര്‍പ്പിക്കുകയാണ്. ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന തൊഴിലാളി മാര്‍ച്ചും ഇതോടനുബന്ധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിക്കും. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബിഎംഎസ്സിന്റെ ആവശ്യങ്ങള്‍ ഇന്നു മുതല്‍ പദയാത്രയിലൂടെ ഉന്നയിക്കും. 

(ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.