Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇറ്റാലിയന്‍ കുടുംബം കുരുക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2018, 03:32 am IST
in Editorial

ആകാശവും ഭൂമിയും പാതാളവും അഴിമതിക്ക് പറ്റിയ വേദിയാണെന്ന് തെളിയിച്ച ഭരണമായിരുന്നു യുപിഎയുടേത്. എട്ടുലക്ഷം കോടിയിലധികമാണ് പത്തുവര്‍ഷം കോണ്‍ഗ്രസ് നയിച്ച ഭരണകാലത്തുണ്ടായ അഴിമതി. കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം വില്‍ക്കല്‍, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങിയവയുടെ കൊള്ളക്കഥകള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. അത് സംബന്ധിച്ച അന്വേഷണ നടപടികള്‍ പലഘട്ടത്തിലുമാണ്. ഹെലികോപ്റ്റര്‍ കച്ചവടത്തില്‍ ഉയര്‍ന്ന ശക്തമായ ആരോപണങ്ങള്‍ സംബന്ധിച്ച വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ല. എന്നാല്‍ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ ജെയിംസ് ചില കാര്യങ്ങള്‍ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഇറ്റാലിയന്‍ രാഷ്‌ട്രീയ കുടുംബമാണ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഗുണഭോക്താക്കളെന്നാണ് നല്‍കിയ സൂചന. ഡോ. മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിസ്ഥാനത്ത് നോക്കുകുത്തിയാക്കി ഈ കുടുംബവും ആശ്രിതരും വെട്ടിവിഴുങ്ങുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നതാണ്. എല്ലാ അഴിമതികളിലും ഈ കുടുംബത്തിനുള്ള പങ്ക് അനിഷേധ്യമാണെന്നതില്‍ സംശയമില്ല.

ഹെലികോപ്റ്റര്‍ ഇടപാടില്‍ ഒരു ക്രമക്കേടും അഴിമതിയും ഇല്ലെന്നായിരുന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ നിലപാട്. വകുപ്പുമന്ത്രിയെ പോലും കബളിപ്പിച്ച് കോഴ തരപ്പെടുത്തി എന്നു തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി. മിഷേലിന്റെ മൊഴിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, ദല്‍ഹിയിലെ പട്യാലഹൗസ് കോടതിയെ അറിയിച്ചതോടെയാണ് രഹസ്യം പുറത്തായത്. സോണിയയുടേയും രാഹുലിന്റെയും പേരുകള്‍ മൊഴികളിലുണ്ടെന്നു, കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണിത്. ചോദ്യം ചെയ്യലിനിടെ ‘മിസിസ് ഗാന്ധി’ എന്ന പരാമര്‍ശം മിഷേല്‍ നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. എന്നാല്‍, ഏതു ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയതെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും കോടതിയെ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിട്ടുണ്ട്. മിഷേല്‍ മറ്റ് ഇടനിലക്കാരുമായി നടത്തിയ ആശയവിനിമയത്തിലെ ‘ആര്‍’ എന്ന വിശേഷണമുള്ള പ്രധാന പേരുകാരന്‍ ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അറിയിച്ചു. അടുത്ത പ്രധാനമന്ത്രി എന്ന് അവകാശപ്പെടുന്ന ആള്‍ എന്നുകൂടി വരുമ്പോള്‍ അത് രാഹുല്‍ തന്നെ എന്ന് ധരിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ നടത്തിയ പ്രകടനങ്ങള്‍, കള്ളിവെളിച്ചത്താവും എന്നുറപ്പായതോടെയാണ്.

അതിനിടെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അഭിഭാഷകര്‍ക്ക് രഹസ്യമായി കൈമാറാനുള്ള  മിഷേലിന്റെ ശ്രമം എന്‍ഫോഴ്‌സ്‌മെന്റ് പൊളിച്ചു. സിബിഐ ആസ്ഥാനത്ത്  ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് അഭിഭാഷകരെ കാണുന്നതിനിടെയാണ് ചോദ്യങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്. സോണിയയുടെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങളാണ് അഭിഭാഷകര്‍ക്ക് രഹസ്യമായി മിഷേല്‍ കൈമാറാന്‍ ശ്രമിച്ചതെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം അഭിഭാഷകരെ കാണാന്‍ കോടതി നല്‍കിയ അനുമതിയുടെ മറവിലായിരുന്നു ഇത്. അഭിഭാഷകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെ ചുരുട്ടിയ നിലയിലാണ് ചോദ്യങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്. ഇതുകണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ പേപ്പര്‍ പിടിച്ചെടുത്തു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് തകര്‍ത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ ബോധിപ്പിച്ചു. 

ഹെലികോപ്റ്റര്‍ അഴിമതി മറച്ചുവയ്‌ക്കാനോ മോദി സര്‍ക്കാരിനെ വിരട്ടാനോ ആയിരുന്നു റഫാല്‍ ഇടപാടിന്റെ പേരില്‍ കോണ്‍ഗ്രസ് ഉറഞ്ഞുതുള്ളിയത്. എന്നാല്‍ ആ ഇടപാടില്‍ ഇടനിലക്കാരനോ അഴിമതിയോ ഇല്ലെന്ന് വ്യക്തതയുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ കൂസലില്ലാതെ മുന്നോട്ടുപോയി. മറ്റെന്തിനേക്കാള്‍ രാജ്യരക്ഷയില്‍ വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുള്ള എന്‍ഡിഎ നേതൃത്വം അഴിമതി നടത്തി ഗുണമേന്മയില്ലാത്ത ആയുധങ്ങളോ വാഹനങ്ങളോ നല്‍കുകയില്ല. മടിയില്‍ കനമില്ലാത്തവര്‍ക്ക് വഴിയില്‍ പേടിക്കേണ്ടെന്ന് പറയാറുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഴിമതി സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ടുപോയത്. വിദേശത്തുനിന്ന് മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചതോടെ അന്വേഷണത്തിനു വഴിത്തിരിവുണ്ടായി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കുടുംബത്തിനുള്ള കുരുക്ക് മുറുകുമ്പോള്‍ നാടാകെ ആഹ്ലാദിക്കുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.