Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദീപത്തിന്റെ പ്രകാശവും മതിലിന്റെ മറവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2018, 04:28 am IST
in Editorial

ദീപവും മതിലും തമ്മിലുള്ള വ്യത്യാസമെന്തെന്നു കേരളം കഴിഞ്ഞ ദിവസം കണ്ടു. മതില്‍ വരാന്‍ പോകുന്നതേയുള്ളൂ. പക്ഷേ, ദീപം കേരളത്തിലുടനീളം പ്രകാശിച്ചു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ദേശീയപാതയുടേയും എംസിറോഡിന്റേയും ഓരങ്ങളില്‍ മണ്‍വിളക്കേന്തി അണിനിരന്ന ലക്ഷക്കണക്കിനു ഹൈന്ദവരുടെ മനസ്സില്‍ ആ പ്രകാശം നിറഞ്ഞു. അവരുടെ മുഖങ്ങളിലെ തിളക്കവും മനസ്സിന്റെ ഉണര്‍വും സംതൃപ്തിയും ഓരോ കുടുംബത്തിലും ചെന്നു പ്രതിഫലിച്ചിട്ടുണ്ടാവും. 

നാടുഭരിക്കുന്നവര്‍ക്ക് അത് അറിയാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അവരുടെ ഉള്ളിലെ ഇരുട്ടിന്റെ കടുപ്പം അത്ര കൂടുതലാണെന്നു മാത്രം കരുതാം. ജാതി, വര്‍ഗ, വര്‍ണങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെയും അതിരുകള്‍കടന്ന് രാജ്യാന്തരങ്ങളിലേക്ക് എത്തിയ ആ പ്രകാശത്തെ മതില്‍ കെട്ടി മറയ്‌ക്കാന്‍ അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടുതന്നെയായിരിക്കണം. ആ മതില്‍ പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് ഉയരുമെന്ന്, ഇരുട്ടിന്റെ മറവിനെ സ്നേഹിക്കുന്ന ഭരണകക്ഷിയും സര്‍ക്കാരും അവരുടെ ആജ്ഞാനുവര്‍ത്തികളും വിളിച്ചുപറയുന്നു. മനസ്സിലെ പ്രകാശത്തെ മറയ്‌ക്കാനാവില്ലെന്ന് അവര്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. 

ഭക്തജനമനസ്സില്‍ പ്രകാശജ്വാലയായി ശോഭിക്കുന്ന സ്വാമിഅയ്യപ്പന്റെ സന്നിധാനത്തെ ആചാരലംഘനത്തിലൂടെ മലിനമാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കു വിശ്വാസികളുടെ ശക്തവും വ്യക്തവുമായ മറുപടിയായിരുന്നു ശബരിമല കര്‍മസമിതി വിഭാവനം ചെയ്ത അയ്യപ്പജ്യോതി. വടക്കേ അതിര്‍ത്തിയായ ഹോസങ്കടി മുതല്‍ തെക്ക് കന്യാകുമാരിവരെ നിറഞ്ഞൊഴുകിയ പ്രകാശധാര സാഗരം ഏറ്റുവാങ്ങി. വിശ്വാസത്തിന്റെ ശക്തിയും ദൃഢനിശ്ചയത്തിന്റെ കരുത്തും എന്തെന്നു ഹൈന്ദവസമൂഹം തുറന്നു കാണിച്ചു. വനിതകളും കുട്ടികളും പ്രായമായവരും ശാരീരിക വെല്ലുവിളി നേരിടുന്നവരുമടക്കം 20 ലക്ഷത്തിലേറെ ഭക്തരാണ് ദീപമാലയുടെ ഭാഗമായത്. 

ധാര്‍ഷ്ട്യത്തിലും പരിഹാസത്തിലും ബിരുദമെടുത്തവര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്. ആരും നിര്‍ബന്ധിച്ചിട്ടോ സമ്മര്‍ദ്ദം ചെലുത്തിയിട്ടോ അല്ല ലക്ഷക്കണക്കായ ഭക്തര്‍ ഈ അയ്യപ്പജ്യോതിയുടെ ഭാഗമാകാനെത്തിയത്. അത് അവരുടെ സ്വന്തം താത്പര്യമായിരുന്നു. നിയോഗംപോലെ അവര്‍ അത് ഏറ്റെടുത്തു. അയ്യപ്പന്‍ എന്ന ചിന്ത അവരുടെ മനസ്സില്‍ എത്ര രൂഢമൂലമായിരിക്കുന്നു എന്ന്, നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ പോന്നതായിരുന്നു ഇത്. പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പേരുപറഞ്ഞാലും, അടിച്ചേല്‍പ്പിക്കുന്നത് ഏറ്റുവാങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് വിശ്വാസികളായ യുവതികളടക്കമുള്ള വനിതകള്‍ മൗനമായി പ്രഖ്യാപിക്കുകയായിരുന്നു. ആ മൗനത്തിന് ലക്ഷംലക്ഷം ഉച്ചഭാഷിണികളുടെ ശക്തിയുണ്ടായിരുന്നെന്നുമാത്രം. 

പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ഭീഷണികളും കൊണ്ടു വരുതിയില്‍ നിര്‍ത്താന്‍ എല്ലാവരേയും കിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടരും അറിഞ്ഞിരുന്നാല്‍കൊള്ളാം. ജാതി, വര്‍ണ ചിന്തയുടെ വിഷം കേരളത്തിലുടനീളം വിതറിനോക്കിയിട്ടും അത് ഈ വിശ്വാസമനസ്സുകളെ തെല്ലും സ്പര്‍ശിച്ചില്ലല്ലോ. നവോത്ഥാനം നടപ്പാക്കേണ്ടത് ഇരുട്ടുകൊണ്ടല്ല. വെളിച്ചംകൊണ്ടാണ്. ഇവിടെ ആ പ്രകാശം വിശ്വാസികളുടെ കൈകളിലാണുള്ളത്. ഇരുട്ട് ഭരണക്കാരുടെ മനസ്സിലും. 

വനിതാ മതിലിലേക്ക് ആളെക്കൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിക്കുകയും ഖജനാവു ധൂര്‍ത്തടിക്കുകയും ചെയ്യുന്നവര്‍ ജനഹിതമല്ല ആത്മഹിതമാണു നടപ്പാക്കാന്‍ നോക്കുന്നത്. അതിന് ആരും അവര്‍ക്ക് അവകാശം കൊടുത്തിട്ടില്ല. അവര്‍ക്കതു തിരിച്ചറിയാനായില്ലെങ്കില്‍ ജനം തിരിച്ചറിയും. രക്തരഹിതമായ സംഹാരത്തിനുള്ള തുറുപ്പുചീട്ട് അവരുടെ കൈകളിലുണ്ടല്ലോ. കാലം മുന്നോട്ടുതന്നെയാണു പോകുന്നത്. ഇത് ഉണര്‍വിന്റെ സന്ധ്യാദീപമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.