Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതില്‍ചാടുന്ന മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:08 am IST
in Editorial

രാഷ്‌ട്രീയ മുഷ്‌ക്കിന്റെയും അധികാര ധാര്‍ഷ്ട്യത്തിന്റെയും പ്രതിബിംബമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുകയും അതുവഴി അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെയും അയ്യപ്പ ഭക്തരെ നേരിടുന്നതിന്റെയും ഭാഗമായി ജനുവരി ഒന്നിന് നിര്‍മിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നതിനെക്കുറിച്ച് യാതൊരു മടിയുമില്ലാതെയാണ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വനിതാ മതിലിനായി സര്‍ക്കാരിന്റെ അഞ്ച് പൈസപോലും ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും പ്രസ്താവനകള്‍ ശുദ്ധ നുണയാണെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. വനിതാ മതിലിനായി സര്‍ക്കാര്‍ 50 കോടി ചെലവഴിക്കുമെന്ന് ഹൈക്കോടതിയില്‍ പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനകമാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇരട്ടനാവ് കമ്യൂണിസ്റ്റുകള്‍ക്ക് സഹജമാണല്ലോ. സത്യത്തോട് അവര്‍ക്ക് കുടിപ്പകയുമാണ്.

വനിതാശാക്തീകരണ പദ്ധതികള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുമായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ തുക ശാക്തീകരണത്തിന്റെ ഭാഗമായ വനിതാ മതിലിനായി ചെലവഴിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ടും സംവിധാനങ്ങളും വിനിയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വിശദീകരണം കണക്കിലെടുത്ത് വനിതാ മതിലിന് എത്ര തുക ചെലവാക്കിയെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള തുക ലാപ്‌സാവുമെങ്കില്‍ പ്രളയം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്ക് അത് റീഅലോക്കേറ്റ് ചെയ്യാനാവില്ലേയെന്നും കോടതി ചോദിക്കുകയുണ്ടായി.

കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പാടേ നിഷേധിക്കുകയാണ് മുഖ്യമന്ത്രി. നിയമസഭയില്‍ അവകാശലംഘനം നേരിടേണ്ടിവരുമെന്നതിനാലാവാം ഇത്. എന്നാല്‍ കോടതിയലക്ഷ്യമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്‌ട്രീയതാല്‍പര്യമനുസരിച്ച് എന്തും പറയാവുന്ന ഇടമല്ല കോടതി. പാര്‍ട്ടി പരിപാടിയായി മാറിക്കൊണ്ടിരിക്കുന്ന വനിതാ മതില്‍ നിര്‍മിക്കാന്‍ പണം വേണമെന്നുറപ്പാണ്. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെങ്കില്‍ മറ്റാരാണ് അതിന്റെ ചെലവ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് തന്നെയാവും ഈ മതില്‍ കെട്ടുകയെന്ന് വ്യക്തമാണ്. തുക ചെലവഴിച്ചശേഷം എന്തെങ്കിലുമൊക്കെ പറഞ്ഞ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാമെന്നാവും മുഖ്യമന്ത്രി കരുതുന്നത്. ഇങ്ങനെ ചെയ്ത ശീലവുമുണ്ട്. നവോത്ഥാന മതിലെന്നായിരുന്നു  ആദ്യം പറഞ്ഞത്. പിന്നീട് സ്ത്രീശാക്തീകരണ മതിലായി. ഇപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞിരിക്കുന്നു.  ചെയ്യുന്നത് തെറ്റാണെന്ന് വരുമ്പോഴാണ് ഈ ഉരുണ്ടുകളികള്‍. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഉചിത സമയത്ത് അവര്‍ പ്രതികരിക്കുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സാമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.