Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വനിതാ മതിലില്‍ വീഴുന്നകണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 01:09 am IST
in Editorial

വനിതകളുടെ സുരക്ഷിതത്വവും അഭിമാനവും സമുഹത്തില്‍ അവര്‍ക്കുള്ള മാന്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് വനിതാമതില്‍ കെട്ടിപ്പൊക്കാന്‍ പോകുന്ന പാര്‍ട്ടി വനിതാസഖാവിന്റെ മാനത്തിന് തരിമ്പും വിലകല്‍പിക്കുന്നില്ല. നിയമസഭാ സാമാജികനായ പി.കെ. ശശിയുടെ വിളയാട്ടങ്ങളില്‍ അപമാനിതയായ ഡിവൈഎഫ്‌ഐ നേതാവിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ വനിതാ നേതാവാണ് ശശിയെ പ്രലോഭിപ്പിച്ച് ആശാസ്യമല്ലാത്ത രീതിയിലേക്കു കൊണ്ടുപോയതെന്ന വ്യാഖ്യാനമാണ് പാര്‍ട്ടിയുടേത്. അതുകൊണ്ടാണല്ലോ സിപിഎം കമ്മിഷന്‍ വനിതാ സഖാവിനെ തള്ളി പീഡനകനൊപ്പം നാലുംകൂട്ടി മുറുക്കിത്തുപ്പി രസിക്കാന്‍ സമയം കണ്ടെത്തിയിരിക്കുന്നത്. അപഹാസ്യമായ വിശകലനവും നിരീക്ഷണവും നടത്തി പി.കെ. ശശിയെന്ന മദയാനയെ സൈ്വരവിഹാരത്തിന് വിടാനാണ് പാര്‍ട്ടി തയാറെടുത്തിരിക്കുന്നത്.

വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ അതിരിടങ്ങളിലൊക്കെ ഇത്തരം പാര്‍ട്ടി നിലപാടുകളും വ്യാഖ്യാനങ്ങളും സമൃദ്ധമായി കാണാനാവുന്നതുകൊണ്ട് ശശിവിവാദം പുത്തരിയല്ല. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളുള്ള ഒരു വനിതാ സഖാവിന്റെ കണ്ണീരിന് തരിമ്പും വിലകല്‍പ്പിക്കാതെ അവരെ അപമാനിക്കാന്‍ തയ്യാറാവുമ്പോള്‍ ഏത് വനിതയ്‌ക്കാണ് അര്‍ഹമായ നീതി ഇവര്‍ വാങ്ങിക്കൊടുക്കുക? ഇത്തരം രഹസ്യ അജണ്ടയും മുന്‍വിധി നിലപാടുകളുമായി നടക്കുന്ന പാര്‍ട്ടിക്ക് എങ്ങനെയാണ് നാട്ടിലെ മുഴുവന്‍ വനിതകളുടെയും അവകാശാഭിമാനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുക? ഒരു സമൂഹത്തിന്റെ ആചാരവിശ്വാസങ്ങളെ തകര്‍ക്കാനായി വനിതകളെ ചാവേറാക്കാന്‍ മാത്രം ഉത്സാഹം കാണിക്കുന്ന ഈ പാര്‍ട്ടി വാസ്തവത്തില്‍ സമൂഹത്തിനു മുമ്പില്‍ നഗ്നരാക്കപ്പെട്ടിരിക്കുകയല്ലേ?

വനിതാമതിലിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നേരത്തെ മതിലിനായി നാക്കും നോക്കും മാറ്റി വെച്ചിരുന്ന സാറാ ജോസഫടക്കം ശശിനിലപാടില്‍ പ്രതിഷേധിച്ച് മതിലിനില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. തങ്ങളുടെ സംരക്ഷണമാണ് മറ്റെന്തിനേക്കാളും പ്രധാനം എന്നു പറയുന്ന സിപിഎമ്മിന് വനിതാ സംരക്ഷണമോ അവരുടെ അവകാശങ്ങളോ പ്രശ്‌നമല്ല. തങ്ങളുടെ രാഷ്‌ട്രീയ അജണ്ടയുടെ കരുക്കളാക്കി വനിതകളെ ആട്ടിത്തെളിക്കാനുള്ള ഒരു ഉപാധി മാത്രമാണ് വനിതാമതില്‍. വിദ്വേഷത്തിന്റെയും അധാര്‍മികതയുടെയും അസ്വാരസ്യത്തിന്റെയും മതിലുകള്‍ തകര്‍ത്താലേ മനുഷ്യരാശി അതിന്റെ തനിമയിലേക്ക് തിരിച്ചുപോകൂ എന്നാണ് എക്കാലത്തെയും നവോത്ഥാന നായകരും നേതാക്കളും വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ വനിതകളെ പാര്‍ട്ടിക്ക് തോന്നുന്ന തരത്തില്‍ കൈകാര്യം ചെയ്യാനായി സമൂഹത്തില്‍ മതില്‍ നിര്‍മിക്കാനാണ് അവര്‍ നോക്കുന്നത്. അങ്ങനെ മതില്‍ കെട്ടിയാലേ പാര്‍ട്ടികളിലും പാര്‍ട്ടി സ്വാധീന കേന്ദ്രങ്ങളിലും നടക്കുന്ന ആശാസ്യമല്ലാത്ത സംഭവവികാസങ്ങള്‍ പുറത്തറിയാതിരിക്കൂ. ശശി എംഎല്‍എ അടക്കമുള്ള സ്വാര്‍ഥംഭരികളായ നീചസ്വഭാവക്കാരെ മറ്റുള്ളവരില്‍ നിന്ന് രക്ഷിക്കാന്‍ പടുത്തുയര്‍ത്തുന്ന മതിലില്‍ വനിതാ സഖാക്കള്‍ ഉള്‍പ്പെടെയുള്ള എത്രയെത്ര പേരുടെ കണ്ണീര്‍ വീണ് നനഞ്ഞിട്ടുണ്ടാകുമെന്ന് പുതുവര്‍ഷത്തിലറിയാം. കണ്ണീരിന്റെ ഉപ്പിനെക്കാള്‍ ചോരയുടെ ഉപ്പുരുചിച്ച് മദോന്മത്തരായവരുടെ കൈയിലെ ഉപകരണമായിത്തീരാനാണ് വനിതകള്‍ക്കും ദുര്‍ബലര്‍ക്കും നിസ്സഹായകര്‍ക്കും വിധിയെങ്കില്‍ അത് തകര്‍ത്തെറിയാന്‍ മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ജനാധിപത്യവിശ്വാസികള്‍ തയാറാവണം. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയുടെ ഹൃദയവേദനയാകട്ടെ അവര്‍ക്ക് അതിനുള്ള പ്രചോദനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.