Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ന് ‘ചരിത്രത്തിന്റെ’ പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 06:17 am IST
in Vicharam

ധാക്കയില്‍ പിറന്ന ഇന്ത്യന്‍ വിജയ ചരിത്രത്തിന്റെ 47-ാം വാര്‍ഷികദിനമാണ് ഇന്ന്. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയ്‌ക്കു മുന്നില്‍ കീഴടങ്ങിയ ദിവസം. കിഴക്കന്‍ പാക്കിസ്ഥാന്‍ എന്ന് അതുവരെ അറിയപ്പെട്ടിരുന്ന ഭൂപ്രദേശം ബംഗ്ലാദേശ് ആയി മാറിയ ദിവസം. ഇന്ത്യ അഭിമാനത്തോടെയും പാക്കിസ്ഥാന്‍ പകയോടേയും കാണുന്ന ചരിത്ര ദിനമാണിത്. 

ഇന്ത്യ ഹിന്ദുക്കള്‍ക്കും പാക്കിസ്ഥാന്‍ മുസ്ലീംങ്ങള്‍ക്കും എന്ന രീതിയിലായിരുന്നു ഇന്ത്യാവിഭജനം. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്തു രൂപം നല്‍കിയ പാക്കിസ്ഥാന്‍ കിഴക്കും പടിഞ്ഞാറുമായി രണ്ടു ഭൂപ്രദേശമായി മാറി. ഇത് ഭരണം ഏറെ ദുഷ്‌കരമാക്കി. ഇരുഭാഗവും ജനസംഖ്യയില്‍ ഏതാണ്ടു തുല്യമായിരുന്നെങ്കിലും രാഷ്‌ട്രീയ മേധാവിത്വം പശ്ചിമ പാക്കിസ്ഥാന് ആയിരുന്നു. തലസ്ഥാനം റാവല്‍പിണ്ടിയായിരുന്നു. ഇത് കിഴക്കന്‍ പാക്കിസ്ഥാനില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. ഫലഭൂയിഷ്ടിയിലും സമ്പല്‍ സമൃദ്ധിയിലും മുന്നിലായിരുന്ന അവരെ സാമ്പത്തികമായി മുതലെടുക്കുന്നതായി പരക്കെ പരാതിയുയര്‍ന്നു. ഇതില്‍ നിന്ന് ഉടലെടുത്ത അസ്വസ്ഥതയാണ് ആത്യന്തികമായി ബംഗ്ലാദേശിന്റെ പിറവിലേയ്‌ക്കു നയിച്ചത്.

കിഴക്കന്‍ പാക്കിസ്ഥാന്റെ അവകാശങ്ങള്‍ക്കായി നിലകൊണ്ട ഷെയ്‌ക്ക് മുജിബുര്‍ റഹ്മാന്‍ നയിച്ച അവാമി ലീഗ് 1971 മാര്‍ച്ചില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ വിജയം നേടിയതാണ് തുടക്കം. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡഡന്റ് യാഹ്യാ ഖാന്‍ അത് അംഗീകരിക്കുന്നതിനു പകരം അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. അതു രാഷ്‌ട്രീയ പോരാട്ടവും കടന്ന് നേര്‍ക്കുനേര്‍ പോരാട്ടമായി. മുക്തി ബാഹിനി സേന രൂപീകരിച്ചു ബംഗ്ലാദേശ് തിരിച്ചടിച്ചു.  ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്കിസ്ഥാന്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തല്‍ കൊടുമ്പിരിക്കൊണ്ടതോടെ മുജിബുര്‍ റഹ്മാന്‍ കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളായി ഇന്ത്യയിലേയ്‌ക്ക് ഒഴുകി. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസില്‍ ആന്റണി മസ്‌ക്രിനാസ് എന്ന ലേഖകന്‍ എഴുതിയലേഖനത്തിലൂടെയാണ് കിഴക്കന്‍ പാക്കിസ്ഥാനിലെ മനുഷ്യവേട്ട ലോകം അറിഞ്ഞത്. അതോടെ പാക്കിസ്ഥാന്‍ തുറന്നു കാട്ടപ്പെട്ടു. 

മുക്തി ബാഹിനിക്ക് ഇന്ത്യയുടെ സഹായം ലഭിക്കുന്നു എന്ന ആരോപണവുമായാണ് യാഹ്യാ ഖാന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചത്. കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും പൊരിഞ്ഞു പോരാടി. 14 ദിവസം നീണ്ട യുദ്ധത്തില്‍ ബംഗ്ലാദേശിലെ പാക്കിസ്ഥാന്‍ സൈന്യം ഡിസംബര്‍ 16ന് ഇന്ത്യക്കുമുന്നില്‍ കീഴടങ്ങുകയും ചെയ്തു. ധാക്കയില്‍ ലഫ. ജനറല്‍ ജഗജിത് സിങ് അറോറയ്‌ക്കു മുന്നില്‍ ലഫ് ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയാണ് കീഴടങ്ങല്‍ കരാറില്‍ പാക്കിസ്ഥാനുവേണ്ടി ഒപ്പുവച്ചത്.     

ഏതാണ്ട് അരനൂറ്റാണ്ട് ഇപ്പുറം നിന്നുകൊണ്ട് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ആ യുദ്ധംകൊണ്ടു നമ്മള്‍ എന്തു നേടി, എന്തു നേടാമായിരുന്നു എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. പാക് സൈന്യത്തിന്റെ ക്രൂരതയ്‌ക്കിരയായ ഒരു ജനതയെ രക്ഷിക്കുക മാത്രമായിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം. അതൊരു തന്ത്രപരമായ നീക്കമായിരുന്നു. നമ്മുടെ രണ്ടു വശങ്ങളിലും ശത്രുക്കളുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത് ഒഴിവാക്കി. അതുവഴി ഒരു വശത്തു പാക്കിസ്ഥാനെ ദുര്‍മലമാക്കുകയും മറുവശത്ത് ഒരു സുഹൃത് രാജ്യത്തെ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. 

ഇന്ന് ഇന്ത്യയാല്‍ ചുറ്റപ്പെട്ടൊരുരാജ്യമാണ് ബംഗ്ലാദേശ്. മൂന്നു വശത്തും ഇന്ത്യന്‍ ഭൂപ്രദേശം. ഒരു വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയ അഞ്ചാമത്തെ അതിര്‍ത്തിയാണ് 4156 കിലോമീറ്ററുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവിക സേനയുടെ ശക്തമായ സാന്നിദ്ധ്യം കടലിലും നമുക്കു മുന്‍തൂക്കം നല്‍കുന്നു. വിദേശ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ബംഗ്ലാദേശിന് ഇതൊക്കെ പരിഗണിക്കേണ്ടിവരും. ഭൂമിശാസ്ത്രത്തെ ആര്‍ക്കും മാറ്റിമറിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെ ഇന്ത്യയാല്‍ പാട്ടപ്പെട്ട രാജ്യം എന്നു വിളിക്കാം. 

പരസ്പര സൗഹൃദം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലേയ്‌ക്കുള്ള പ്രധാന ചുവടുവയ്‌പ്പായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ 41 വര്‍ഷമായി നിലനിന്നു വന്ന അതിര്‍ത്തി പ്രശ്നത്തിനു പരിഹാരം കാണാനുള്ള അടുത്ത കാലത്തെ ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. 161 പ്രദേശങ്ങള്‍ പരസ്പരം കൈമാറാന്‍ ഇതു സഹായിച്ചു. 

ഒട്ടേറെപ്പേരുടെ പൗരത്വ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്. അതിര്‍ത്തി സംസ്ഥാനങ്ങളും ബംഗ്ലാദേശുമായുള്ള മിക്ക പ്രശ്നങ്ങള്‍ക്കും ഇത് ഒരു പരിധിവരെ പരിഹാരമാകും. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ അവര്‍ക്കു നല്‍കിയ സഹായങ്ങള്‍ പരസ്പര ബന്ധത്തെ വളരെ മെച്ചപ്പെടുത്തി. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനം അതു ത്വരിതപ്പെടുത്തിയിട്ടുമുണ്ട്. 

രഞ്ജിത് കാര്‍ത്തികേയന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.