Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിവേകാനന്ദന്‍ പറഞ്ഞതും സിപിഎം മറന്നതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 05:15 am IST
in Vicharam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് നൂറ്റാണ്ടിന് അടുത്തായി. എന്നിട്ടും അവര്‍ക്ക് ഭാരത മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് ഉണ്ടായിരുന്ന സ്വാധീന മേഖലകള്‍ നഷ്ടപ്പെട്ടുവരുന്നു. പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടി ഏതെങ്കിലും വിധത്തില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയില്‍ അട്ടിമറി, വഞ്ചന, നുഴഞ്ഞുകയറ്റം, വ്യാജപ്രചാരണവും പ്രദര്‍ശനവും എന്നിവ എല്ലാം ഉപയോഗിക്കാറുണ്ട്. ഇവ ഭരണകൂടത്തിനും അധികാരകേന്ദ്രങ്ങള്‍ക്കും എതിരെ മാത്രമല്ല, വ്യക്തികള്‍ക്കെതിരെയും പ്രയോഗിക്കാറുണ്ട്. 

സിപിഎം ജനസ്വാധീനം നേടാന്‍ വിവിധ രീതികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ദേശീയതയേയും ദേശീയനേതാക്കളെയും അധിക്ഷേപിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇത് ജനപിന്തുണ ഇല്ലാതാക്കുമെന്ന് മനസ്സിലായപ്പോള്‍ ഇതിന് വിരുദ്ധമായ രീതി സ്വീകരിച്ചു. മഹാത്മാക്കളുടെ യഥാര്‍ത്ഥ   പിന്‍ഗാമികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന പ്രചാരണം ആരംഭിച്ചു. രണ്ടു ലക്ഷ്യങ്ങളാണ് ഇതിനുണ്ടായിരുന്നത്.

ഒന്ന്: മഹാത്മാക്കളുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് ജനങ്ങളില്‍ ധാരണ പരത്തുക. അതിനുശേഷം കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ മഹാത്മാക്കളുടേതാണെന്ന് പ്രചരിപ്പിക്കുക.

രണ്ട്: ഇങ്ങനെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ പ്രച്ഛന്നവേഷം ധരിച്ചു കടന്നുകൂടുന്നു. അതോടൊപ്പം മഹാത്മാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യം പരാജയപ്പെടുത്താനും സാധിക്കുന്നു.    

കേരളത്തിലെ നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന അവകാശവാദം സിപിഎം ഉന്നയിക്കുന്നു. സ്വാമി വിവേകാനന്ദന്‍ മലബാറില്‍ കണ്ട ജാതി വിവേചനവും ക്രൂരതയും മുന്‍നിര്‍ത്തിയാണ് കേരളത്തെ (മലബാറിനെ) ഭ്രാന്താലയം എന്നു വിളിച്ചത്.

സിപിഎം നടത്തുന്ന പ്രചാരണ പരിപാടിക്ക് ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്നു. സ്വാമികള്‍ കേരളത്തെ (മലബാറിനെ) ഭ്രാന്താലയമെന്ന് വിളിച്ചതിനെ ഇത് ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല, ഇന്നത്തെ കേരളം ഭ്രാന്താലയമല്ലെന്നും, ചിലര്‍ അതിനെ തിരികെ ഭ്രാന്താലയമാക്കുന്നതിന് ശ്രമിക്കുന്നുവെന്നുമുള്ള ധ്വനി അതിലുണ്ട്. അതോടൊപ്പം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നവരെ ചെറുക്കുന്നതു സിപിഎം ആണെന്ന അവകാശവാദവും. എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

അമേരിക്കയില്‍നിന്ന് മടങ്ങിയതിനുശേഷം മദിരാശിയില്‍ യുവാക്കളോട് ‘ഇന്ത്യയുടെ ഭാവി’യെപ്പറ്റി സംസാരിക്കുമ്പോള്‍ സ്വാമികളുടെ ശബ്ദം ഇടിമുഴക്കമായി. ”മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ വിഡ്ഢിത്തം ഇതിനുമുമ്പ് ലോകത്തില്‍ എവിടെയങ്കെിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണര്‍ നടക്കുന്ന തെരുവുകളില്‍ക്കൂടി പാവപ്പെട്ട പറയന് നടന്നുകൂടാ. പക്ഷേ സങ്കീര്‍ണമായ ഒരു ഇംഗ്ലീഷ് പേര് അല്ലെങ്കില്‍ ഒരു മുഹമ്മദീയ പേര്് സ്വീകരിച്ചാല്‍ മതി, എല്ലാം ഭദ്രമായി! ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും! അവര്‍ അവരുടെ പെരുമാറ്റം നന്നാക്കുകയും അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതുവരെ, അവരോട് ഭാരതത്തിലെ മറ്റു വംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും കൂടി പെരുമാറണമെന്നല്ലാതെ മറ്റെന്തു തീരുമാനത്തില്‍ നിങ്ങളെത്തും?  ഇത്തരം നീചവും പൈശാചികവുമായ ആചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഇക്കൂട്ടര്‍ക്കു ലജ്ജയില്ലല്ലോ! അവര്‍ സ്വന്തം സന്തതികളെ പട്ടിണികിടന്ന് മരിക്കാന്‍ വിടുന്നു: അവര്‍ മറ്റൊരു മതം സ്വീകരിച്ചാലോ, അവരെ വെടിപ്പായി പോറ്റുന്നു. ജാതികള്‍ തമ്മില്‍ ഇവിടെ പോരാട്ടം ഉണ്ടായിക്കൂടാ.”

 ഖേത്രിയിലെ പണ്ഡിറ്റ് ശങ്കര്‍ലാലിന് വിവേകാനന്ദന്‍ എഴുതി: ”എന്തു പരിഹാസ്യമായ നിലയിലാണ് നമ്മള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്? ഒരു തോട്ടി (ഭംഗി) ഭംഗിയായി തന്നെ ഒരുത്തന്റെ അടുത്തെത്തിയാല്‍ അയാളെ പ്ലേഗുപോലെ കരുതി അടുപ്പിക്കുകയില്ല. ഒരു പാതിരി ചില വാക്കുകള്‍ ഉച്ചരിച്ച് ഒരു പാത്രം വെള്ളത്തില്‍നിന്ന് അല്‍പ്പം അയാളുടെ തലയില്‍ പകര്‍ന്നതിനുശേഷം, കീറിപ്പാറിയതായാലും ഒരു കോട്ടു ധരിച്ചയാള്‍ ഒരു യാഥാസ്ഥിതിക ഹിന്ദുവിന്റെ വീട്ടില്‍ വന്നാല്‍ അയാളെ െൈകകൊടുത്ത് സ്വാഗതംചെയ്ത് കസേര നല്‍കി ആദരിക്കാതിരിക്കാന്‍ ധൈര്യമുള്ള ഒരാളെ കാണാന്‍ തന്നെ വിഷമമാണ്. വിഡ്ഢിത്തം ഇതിനപ്പുറം പേകാന്‍ വിഷമമാണ്. തെക്കന്‍ ദിക്കുകളില്‍ പാതിരിമാര്‍ എന്താണ് ചെയ്യുന്നതെന്ന് ഒന്നു വന്നുകാണൂ. താണജാതിക്കാരെ ലക്ഷക്കണക്കിനാണവര്‍ മതപരിവര്‍ത്തനം ചെയ്യുന്നത്. ഇന്ത്യയില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന തിരുവിതാംകൂറില്‍-  ഓരോ ഇഞ്ച് ഭൂമിയും ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള നാട്ടില്‍- നാലില്‍ ഒരു ഭാഗം ക്രിസ്ത്യാനികള്‍ ആയിക്കഴിഞ്ഞു. അതിന് ഞാനവരെ കുറ്റംപറയില്ല. ദൈവമേ! എന്നാണ് മനുഷ്യന്‍ മനുഷ്യനെ സഹോദരരായി കാണുക.”

സ്വാമികളുടെ വാക്കുകള്‍ ജാതി വിവേചനത്തിനും  പീഡനത്തിനും എതിരെയുള്ളതാണെന്ന് വ്യാപകമായി കരുതപ്പെടുന്നു. ഈ പശ്ചാത്തലമാണ് സിപിഎം ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യം സ്വീകരിക്കാന്‍ കാരണം.എന്തായിരുന്നു സ്വാമി വിവേകാനന്ദന്‍ ഉദ്ദേശിച്ചത്? മഹാത്മാക്കളുടെ വാക്കുകള്‍ പൂര്‍ണമായി എടുത്തു വേണം വിലയിരുത്താന്‍. ഭാഗികമായി എടുത്താല്‍ കേന്ദ്ര ആശയം നഷ്ടപ്പെട്ടു പോകും.

സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റക്കുറച്ചിലോടെ ജാതി വിവേചനം നടത്തിയിരുന്നു. മഹാരാഷ്‌ട്രയിലെ മഹറുകളുടെ സ്ഥിതി ദയനീയമായിരുന്നു.

”മഹര്‍ ജാതിയില്‍പ്പെട്ടവര്‍ തൊട്ടുകൂടാത്തവര്‍ ആയിരുന്നു. അവര്‍ പീഡനങ്ങള്‍ക്കു വിധേയരായി. സവര്‍ണ ഹിന്ദുക്കള്‍ നടക്കുന്ന റോഡ്, മഹറുകള്‍ നടന്ന് അശുദ്ധമാകാതിരിക്കാന്‍  കോണകത്തില്‍  ചൂല് കെട്ടി നടന്നു. പോകുന്ന വഴിയില്‍ അവരുടെ കാല്‍പ്പാടുകള്‍ മായ്‌ക്കണമായിരുന്നു. അതേപോലെ അവരുടെ തുപ്പല്‍ റോഡില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ ഒരു മണ്‍കലം കെട്ടി വേണം നടക്കാന്‍.”

ഇത്രയും ക്രൂരമായ ജാതിവിവേചനം നടത്തിയവരെ സ്വാമികള്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അവരെയൊന്നും മനോരോഗികള്‍ എന്നു വിളിക്കുന്നില്ല. മലബാറികളെ മാത്രം മനോരോഗികള്‍ എന്നു വിളിക്കാന്‍ കാരണമെന്താണ്? ജാതിക്കെതിരെ നിലപാടെടുക്കാന്‍ ജാതി വിവേചനത്തിലെ ക്രൂരത എടുത്തുകാണിച്ചാല്‍ മതി. സ്വാമികള്‍ അതല്ല ചെയ്യുന്നത്. ഈ ക്രൂരമായ ജാതി വിവേചനം അവര്‍ണ ഹിന്ദുക്കള്‍ വലിയതോതില്‍ മതം മാറിപ്പോകുന്നതിന് കാരണമാകുന്നു എന്നത് ഊന്നിപ്പറയുകയാണ്. അതായത്് ജാതി വിവേചനത്തെ സ്വാമികള്‍ എതിര്‍ത്തു എന്നത് ശരിയാണ്. എന്നാല്‍ അതിനുള്ള പ്രധാന കാരണം ജാതി പീഡനമല്ല, അവര്‍ണ്ണ ഹിന്ദുക്കളുടെ മതംമാറ്റത്തിന് കാരണമാകുന്നു എന്നതാണ്. അതുകൊണ്ടാണ് മതം മാറിപ്പോയവരെ താന്‍ കുറ്റപ്പെടുത്തുകയില്ല എന്നും, എന്നാണ് ഈ ജാതിപ്പോര് അവസാനിക്കുക എന്നും പറയുന്നത്. താനവരെ കുറ്റപ്പെടുത്തുകയില്ല എന്നു പറയുമ്പോള്‍ അവര്‍ ചെയ്തത് സാധാരണ ഗതിയില്‍ കുറ്റപ്പെടുത്തേണ്ട ഒന്നാണെന്ന സൂചനയുണ്ട്. എന്നാല്‍ ആ കുറ്റങ്ങള്‍ അവര്‍ ചെയ്തത് മറ്റു പോംവഴികളില്ലാത്തതിനാലാണ് എന്നതുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്നില്ല എന്നതാണ്. 

(അവസാനിക്കുന്നില്ല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.