Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപികയ്‌ക്ക് ശവക്കല്ലറ തീര്‍ത്തവര്‍ വനിതാ മതിലും പണിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 06:10 am IST
in Kerala

പാലക്കാട്: മക്കളായി കണ്ടിരുന്ന വിദ്യാര്‍ഥികള്‍ യാത്രയയപ്പിന് ശവക്കല്ലറയൊരുക്കിയപ്പോള്‍ ഹൃദയം പൊട്ടിയാണ് ഒരു പ്രിന്‍സിപ്പാള്‍ തന്റെ എല്ലാമായിരുന്ന കോളേജില്‍ നിന്നും പടിയിറങ്ങിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ.ടി.എന്‍. സരസുവിനാണ് യാത്രയയപ്പ് ദിവസം സിപിഎമ്മിന്റെ കുട്ടി സഖാക്കള്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വച്ചത്.ഇതിന് പ്രേരിപ്പിച്ചതാകട്ടെ ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയും.

ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ ആത്മനിര്‍വൃതിയോടെ പടിയിറങ്ങേണ്ടിയിരുന്ന ഒരു അധ്യാപിക ചങ്കുപിളര്‍ന്നാണ് വിക്ടോറിയ കോളേജിന്റെ കവാടമിറങ്ങിയത്.

ഏറെ പേരുകേട്ടതും നിരവധി മഹാന്മാരെ വാര്‍ത്തെടുത്തതും 125 വര്‍ഷത്തിലധികം പഴക്കവുമുള്ള പാലക്കാട് ഗവ. വിക്ടോറിയ കോളേജിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏട് കൂട്ടിച്ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു 2016 മാര്‍ച്ച് 31. 1987ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയായി ജീവിതം ആരംഭിച്ച ടീച്ചര്‍ക്ക് വിക്ടോറിയയോട് ഏറ്റവും കടപ്പാടും സ്‌നേഹവും ആത്മാര്‍ഥയുമുണ്ടായിരുന്നു. 

എന്റെ ജീവിതവും ജീവനും ഈ കോളേജിന് വേണ്ടിയാണ് ചെലവഴിച്ചത്. അവസാനം എനിക്ക് അവര്‍ ശവക്കല്ലറയും പണിതു തന്നു. എന്‍സിസി ഓഫീസര്‍ കൂടിയായിരുന്ന ടീച്ചര്‍ അല്‍പ്പം കര്‍ക്കശക്കാരിയായിരുന്നു. 

ടീച്ചര്‍ ഇടതുപക്ഷ അധ്യാപകസംഘടനായ എകെജിസിടിഎയുവില്‍ അംഗമായിരുന്നു. എന്നാല്‍ അവരുടെ ആശയങ്ങളും പ്രവൃത്തികളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍ അതില്‍ നിന്നും പിന്മാറി. അന്നു തുടങ്ങിയ വൈരാഗ്യമാണ് ശവക്കല്ലറയില്‍ എത്തിയത്. 

വിരമിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പാണ് പ്രിന്‍സിപ്പാളായി എത്തിയത്. ചാര്‍ജെടുത്ത ദിവസം തന്നെ എസ്എഫ്‌ഐയിലെ ചില വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറി. കുട്ടികളെ ഗുണ്ടകളാക്കുകയാണ് എകെജിസിടിഎ ചെയ്യുന്നതെന്ന് സരസു ടീച്ചര്‍ പറഞ്ഞു. 

വിരമിക്കല്‍ ദിവസമായ 2016 മാര്‍ച്ച് 31ന് ഭര്‍ത്താവുമൊത്ത്  കാറില്‍ രാവിലെ കോളേജിലെത്തിയ ടീച്ചര്‍ ഗെയ്റ്റിനടത്തു ഒരു ശവകല്ലറയും റീത്തും  കണ്ടു. തനിക്കുവേണ്ടി മക്കള്‍ തീര്‍ത്ത കല്ലറയാണെന്ന് അറിഞ്ഞതും തകര്‍ന്നുപോയ മനസ്സുമായാണ് ഓഫീസില്‍ കയറിയത്. സംഭവം പോലീസിനെ അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു. എകെജിസിടിഎയുടെയും എസ്എഫ്‌ഐയുടെയും ഗുണ്ടായിസവും ആഭാസവും എതിര്‍ത്തതിന് അവര്‍ നല്‍കിയ യാത്രയയപ്പ്, അതെന്നും നീറുന്ന ഓര്‍മയാണെന്ന് ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു. 

ഇതിനെതിരെ കേരളത്തിലെ ഒരു പുരോഗമനവാദിയും സാഹിത്യകാരനും പ്രതികരിച്ചില്ല എന്നത് ഖേദകരമാണെന്നും ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ പല വനിതാ പ്രിന്‍സിപ്പാളുമാരും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആരും പറയാറില്ല. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും വിലയുമില്ല. 

നാണം കെടാനാണ്  വനിതാ മതിലെന്ന പേരില്‍ ഇറങ്ങിയിരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന വനിതാമതിലില്‍ സാധാരണക്കാരായ സ്ത്രീകളാരും പങ്കെടുക്കില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും പറ്റിയ തെറ്റ് ശരിയാക്കാനാണ് മതിലുമായി ഇറങ്ങിയിരിക്കുന്നതെന്നും ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

India

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.