Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മറക്കില്ല, പൊറുക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 06:06 am IST
in Editorial

ഇന്ത്യയെയും ലോകത്തെയും നടുക്കിയ ആ കിരാത സംഭവത്തിന് ഇന്നലെ പത്താണ്ട് തികഞ്ഞു. 2008 നവംബര്‍ 26 നാണ് പാക്കിസ്ഥാനില്‍നിന്ന് കടല്‍ കടന്നെത്തിയ ഇസ്ലാമിക ഭീകരര്‍ ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ കണ്ണില്‍ ചോരയില്ലാത്തവിധം  ആക്രമണം നടത്തിയത്. 158 പേരുടെ ജീവനെടുക്കുകയും, 308 പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ലഷ്‌കറെ തൊയ്ബ ഭീകരരില്‍ ഒരാളൊഴികെ എല്ലാവരെയും സുരക്ഷാ സൈന്യം വധിച്ചു. ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്ന പേരില്‍ നടത്തിയ ഈ പ്രത്യാക്രമണത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ഹേമന്ത് കര്‍ക്കറെ, വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവരും, മലയാളികളുടെ അഭിമാനമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ബലിദാനികളായി. ജീവനോടെ പിടികൂടാന്‍ കഴിഞ്ഞ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് തൂക്കിലേറ്റി.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരുകള്‍ കേന്ദ്രത്തിലും മഹാരാഷ്‌ട്രയിലും അധികാരത്തിലിരിക്കുമ്പോഴാണ് സുരക്ഷാ വീഴ്ച മുതലെടുത്ത് പാക് ഭീകരര്‍ മുംബൈ ആക്രമിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് രാജിവയ്‌ക്കേണ്ടിവന്നു. എന്നാല്‍ പ്രതിരോധമന്ത്രിയെന്ന നിലയ്‌ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്ന എ.കെ. ആന്റണി അനങ്ങാപ്പാറ നയം സ്വീകരിച്ചു. അന്തിമ വിജയം നമ്മള്‍ക്കായിരിക്കുമെന്ന ബാലിശമായ പ്രസ്താവനയായിരുന്നു ആന്റണിയുടെ പ്രതികരണം. ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പിന്തുണയോടെ ആക്രമണം നടത്തിയത് പാക് ഭീകരരാണെന്ന് വ്യക്തമായിട്ടും ആക്രമണത്തിനു പിന്നില്‍ ‘ഹിന്ദു ഭീകരര്‍’ ആണെന്നും, ഹേമന്ത് കര്‍ക്കറെയെ വധിച്ചത് ഇവരാണെന്നും പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് മടിച്ചില്ല. 

കോണ്‍ഗ്രസ്സ് നേതാവായിരുന്ന എ.ആര്‍. ആന്തുലെയാണ് ഇതിന് തുടക്കമിട്ടത്. മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിങ് ഇത് ഏറ്റുപിടിച്ചു. ആക്രമണം നടത്തിയവരുടെ ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബ അത്ര വലിയ ഭീഷണിയല്ലെന്ന പ്രസ്താവന പോലും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുല്‍ ഗാന്ധി നടത്തി. കോണ്‍ഗ്രസ്സ് ഭരണത്തിന്റെ തണലിലാണ് ഈ ആക്രമണം നടന്നതെന്ന് കരുതാന്‍ ഇതൊക്കെ മതിയായ കാരണങ്ങളാണ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടപ്പോള്‍ വധശിക്ഷ പ്രാകൃതമാണെന്നും, ജുഡീഷ്യല്‍ കില്ലിങ്ങാണ് അതെന്നും പറഞ്ഞ് രംഗത്തുവന്നര്‍ക്കും കോണ്‍ഗ്രസ്സിന്റെ പരോക്ഷ പിന്തുണ ലഭിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കാം.

പാക് പിന്തുണയോടെയുള്ള ഭീകരാക്രമണത്തെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരിനുള്ളത്. അതിര്‍ത്തി കടന്ന്  പാക്കധീന കശ്മീരിലെ ഭീകരത്താവളത്തില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കു മാത്രം ഇതിന് തെളിവായി. മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണ്. കശ്മീരില്‍ അടുത്ത ദിവസങ്ങളില്‍ പതിനൊന്ന് ഭീകരരെയാണ് സൈന്യം കൊന്നൊടുക്കിയത്. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരെയും അതിശക്തമായി നേരിടുകയാണ്. നോട്ട് റദ്ദാക്കലിലൂടെ കശ്മീരിലുള്‍പ്പെടെ സാമ്പത്തികമായി ഭീകരരുടെ നടുവൊടിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു.

മുംബൈ ഭീകരാക്രമണം നടത്തിയവരില്‍ അജ്മല്‍ കസബിന് മാത്രമാണ് നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാന്‍ കഴിഞ്ഞത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ ആക്രമണത്തിന്റെ സൂത്രധാരന്മാരായ  ഹഫീസ് സെയ്ദ്, സഖിയൂര്‍ റഹ്മാന്‍ ലഖ്‌വി എന്നീ ലഷ്‌കര്‍ ഭീകരനേതാക്കള്‍ പ്രതികളാണ്. ഇന്ത്യയുടെ നിരന്തരമായ ആവശ്യം അവഗണിച്ച്  പാക്കിസ്ഥാന്‍ ഇവരെ സംരക്ഷിക്കുന്നു. വധശിക്ഷ റദ്ദാക്കണമെന്ന അജ്മല്‍ കസബിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി പറഞ്ഞത്, സമൂഹ മനഃസാക്ഷി സംതൃപ്തമാവാന്‍ ഈ പ്രതിയെ തൂക്കിലേറ്റണമെന്നാണ്. ഹഫീസ് സെയ്ദിനും ലഖ്‌വിക്കും ഇത് ബാധകമാണ്. ഇതിനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രമം. ഇത് വിജയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര ശക്തികളെ പരാജയപ്പെടുത്തേണ്ടതും ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.