Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലകയറാന്‍ വെമ്പുന്ന ഫെമിനിസ്റ്റുകള്‍ അറിയാന്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 06:02 am IST
inVicharam

ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്? അഥവാ സ്ത്രീപക്ഷ വാദി? എംസി മേരി കോം എന്ന ലോക ബോക്‌സിങ് ചാംപ്യന്‍. പെണ്ണായി പിറന്ന് പെണ്ണായി വളര്‍ന്ന് സ്വയം തെരഞ്ഞെടുത്ത വഴിയേ ലോകകിരീടം വരെ സഞ്ചരിച്ച വനിത. ലോകത്ത് ഇന്ന് മേരിയെപ്പോലെ ഒരു വനിതയേയുള്ളൂ. അതു മേരിതന്നെയാണ്. ബോക്‌സിങ് റിങ്ങില്‍ ആറു ലോകവിജയങ്ങള്‍. 

ഇപ്പോഴും മേരി കോം, മണിപ്പൂരില്‍ നിന്നുള്ള തനി നാടന്‍ പെണ്ണുതന്നെ. അവള്‍ സ്വയം പുരുഷനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടില്ല, പരസ്യചുംബന സമരങ്ങളില്‍ പങ്കെടുത്തില്ല, അര്‍ധരാത്രി തെരുവിലൂടെ ഉലാത്തിയില്ല, ഫ്‌ളാഷ്‌മോബിനു പോയില്ല, ആചാരങ്ങളെ വെല്ലുവിളിച്ചില്ല, ശബരിമല കയറാന്‍ വന്നില്ല, സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞില്ല…! വിവാഹിതയായി, അമ്മയായി, മൂന്നു മക്കളെ മാതൃവാത്സല്യത്തോടെ വളര്‍ത്തി. അതിനിടയിലും റിങ്ങില്‍ പൊരിഞ്ഞുപോരാടി. 35-ാം വയസ്സില്‍ ഇനിയും പല അങ്കങ്ങള്‍ക്കും ബാല്യം ബാക്കിവച്ചുകൊണ്ടു ബോക്‌സിങ് റിങ്ങില്‍ തുടരുന്നു. അതിന് സ്ത്രീത്വം മേരിക്കു തടസ്സമായില്ല. 

മേരി കോമിന്റെ വീട്ടിലെ അലമാരയെ അലങ്കരിക്കുന്ന മെഡലുകളും അര്‍ജുന മുതല്‍ പത്മഭൂഷന്‍ വരെയുള്ള പുരസ്‌കാരങ്ങളും പൊരുതി നേടിയവയാണ്. അതിന് മേരിയുടെ വിയര്‍പ്പിന്റെ ഗന്ധവും സമര്‍പ്പണത്തിന്റ മൂല്യവും ദൃഢനിശ്ചയത്തിന്റെ കരുത്തുമുണ്ട്. അതു പെണ്‍കരുത്തിനു കിട്ടിയ അംഗീകാരങ്ങളാണ്. ആരുടേയും സഹയാത്രികരായി ചമഞ്ഞു വാങ്ങിയെടുത്തവയല്ല. ഇതൊന്നും പറ്റാത്തവര്‍ അംഗീകാരങ്ങളുടെ പട്ടികയില്‍ കയറിക്കൂടാന്‍ വാദകോലാഹലങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കാനിറങ്ങുന്നുണ്ടാകും. അവര്‍ സ്വയം എടുത്തണിയുന്നൊരു പേരാണ് ഫെമിനിസ്റ്റ്! സ്ത്രീയെ ശാക്തീകരിക്കാന്‍ വ്രതമെടുത്തവര്‍.  

സ്ത്രീ എന്നും ശക്തയാണ്. ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. സ്വയം തിരിച്ചറിഞ്ഞാല്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പമോ അവരേക്കാള്‍ കൂടുതലോ ശക്തരാകും. അതൊക്കെ പുരാണങ്ങള്‍ പറയാതെ പറയുന്നുണ്ട്. ആധുനിക സ്ത്രീശാക്തീകരണത്തൊഴിലാളികള്‍ക്ക് അതു മനസ്സിലാകണമെന്നില്ല. അതിനാല്‍ അവര്‍ തെരുവിലിറങ്ങുന്നു. പക്ഷേ, മേരി കോമിനു മനസ്സിലായിട്ടുണ്ടാവണം. അതാണ് അവളുടെ നേട്ടവും. 

പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗത്തേയ്‌ക്കാണ് കിളുന്നു പ്രായത്തില്‍ മേരി കടന്നു ചെന്നത്. മധുരപ്പതിനേഴ് എന്നു നാം പറയുന്ന പ്രായത്തില്‍ കരുത്തിന്റെ ലോകം തെരഞ്ഞെടുക്കാന്‍ കാരണം നാട്ടുകാരനായ ഡിങ്കോ സിങ്ങിന്റെ സുവര്‍ണവിജയം നല്‍കിയ ആവേശമായിരുന്നു. ബോക്‌സിങ് പഠിക്കാന്‍ മോഹിച്ച് പരിശീലന ക്യാംപിലേക്കുചെന്ന പെണ്‍കുട്ടിയെ കോച്ച് ഇബോംചാ സിങ് കൗതുകത്തോടെയും സഹതാപത്തോടെയും നോക്കി. മുഖത്തു നോക്കിയാല്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന കൊച്ചുകുട്ടി. വാത്സല്യപൂര്‍വം അവളെ പിന്‍തിരിപ്പിക്കാനാണ് കോച്ച് ശ്രമിച്ചത്. ഒന്നാമത്, പെണ്‍കുട്ടികള്‍ ബോക്‌സിങ് രംഗത്തേയ്‌ക്കു കടന്നു വന്നു തുടങ്ങിയിരുന്നില്ല. മാത്രമല്ല, മേരിയുടെ ശരീരഘടന ഈ കായിക മത്സരത്തിനു പറ്റിയതായിരുന്നുമില്ല. പക്ഷേ, ആ കൊച്ചു പ്രായത്തില്‍തന്നെ കൈമുതലായിരുന്ന നിശ്ചയദാര്‍ഢ്യം, പിന്‍മാറാന്‍ മേരിയെ അനുവദിച്ചില്ല. ദിവസവും പരിശീലനം തുടങ്ങുന്ന സമയത്ത് അവള്‍ ഹാജര്‍. 

ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു കിലോമീറ്ററുകള്‍ താണ്ടിയായിരുന്നു വരവ്. അവസാനം മേരിയുടെ താല്‍പര്യത്തെ മാത്രം മാനിച്ചാണ് പരിശീലനത്തിനു കൂടിക്കൊള്ളാന്‍ കോച്ച് സമ്മതിച്ചത്. 

പിന്നെ സംഭവിച്ചതൊന്നും കോച്ചിനും വിശ്വസിക്കാനാവുന്നില്ല. പോരായ്‌മകളെ നിശ്ചയദാര്‍ഢ്യംകൊണ്ടു മറികടക്കുന്ന ആ കുട്ടിയായി റിങ്ങിന്റെ ആകര്‍ഷണം. തന്നേക്കാള്‍ ഉയരവും തടിമിടുക്കുമുള്ളവരെ ഇടിച്ചിരുത്താന്‍ വല്ലാത്തൊരു വൈദഗ്ധ്യം. പിടിച്ചാല്‍ക്കിട്ടാത്ത കുതിപ്പ് എന്നൊക്കെ പറയാറില്ലേ? അതായിരുന്നു പിന്നീട് അങ്ങോട്ട്. 

ആ വര്‍ഷംതന്നെ സംസ്ഥാന ചാംപ്യനായി. അടുത്തവര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി. പിന്നെ തുടരെ ലോകകിരീടങ്ങള്‍. മേരി കോം,  മാഗ്‌നിഫിസന്റ് മേരിയായി. അന്നും എന്നും മേരിയെ കൈവിടാത്ത രണ്ടു കാര്യങ്ങളുണ്ട്. മുഖത്തെ സ്‌ത്രൈണഭാവം കലര്‍ന്ന നിഷ്‌കളങ്കമായ ചിരിയും പെരുമാറ്റത്തിലെ വിനയവും. പക്ഷേ, ആറു ലോകവിജയങ്ങളുടെ പകിട്ടുമായി ദേശീയ പതാകയേന്തി അഭിവാദ്യം ഏറ്റുവാങ്ങുമ്പോള്‍ മേരിയുടെ മുഖത്തെ ചിരിമാഞ്ഞിരുന്നു. വിതുമ്പിപ്പോയി. ആ വിതുമ്പലില്‍ ഒരുപാടു കഥകളുണ്ടായിരുന്നു. ജീവിതംകൊണ്ടു മേരി എഴുതിയ ജീവനുള്ള കഥകള്‍. രാജ്യത്തോടു മാത്രമല്ല രാജ്യത്തെ വനിതകളോടും കൂടി സംവദിക്കുന്നതാണ് ആ കഥകള്‍. വ്യക്തിത്വം തെളിയിക്കാനും ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനും സ്ത്രീത്വം തടസ്സമേയല്ല എന്നൊരു സന്ദേശം അതിലുണ്ട്. ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്?

വാലറ്റം:സ്്‌ത്രൈണഭാവത്തില്‍ പൊതിഞ്ഞ കരുത്തിന്റെ പ്രതീകമായി ഓര്‍ക്കാന്‍ വേറേയും ചിലരുണ്ട് നമുക്ക്. കുലീനതയുടെ ആള്‍രൂപമായ സുഷമ സ്വരാജും മാതൃഭാവം തുളുമ്പുന്ന വാക്കുകളുടെ തലോടലോടെ ശംഖുമുഖത്ത് ഒരു ജനക്കൂട്ടത്തെയാകെ ശാന്തമാക്കിയ നിര്‍മല സീതാരാമനും. അവരേപ്പോലെ അവര്‍ക്കേ കഴിയൂ. അതാണ് യഥാര്‍ഥ സ്ത്രീശക്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.