Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലകയറാന്‍ വെമ്പുന്ന ഫെമിനിസ്റ്റുകള്‍ അറിയാന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 06:02 am IST
in Vicharam

ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്? അഥവാ സ്ത്രീപക്ഷ വാദി? എംസി മേരി കോം എന്ന ലോക ബോക്‌സിങ് ചാംപ്യന്‍. പെണ്ണായി പിറന്ന് പെണ്ണായി വളര്‍ന്ന് സ്വയം തെരഞ്ഞെടുത്ത വഴിയേ ലോകകിരീടം വരെ സഞ്ചരിച്ച വനിത. ലോകത്ത് ഇന്ന് മേരിയെപ്പോലെ ഒരു വനിതയേയുള്ളൂ. അതു മേരിതന്നെയാണ്. ബോക്‌സിങ് റിങ്ങില്‍ ആറു ലോകവിജയങ്ങള്‍. 

ഇപ്പോഴും മേരി കോം, മണിപ്പൂരില്‍ നിന്നുള്ള തനി നാടന്‍ പെണ്ണുതന്നെ. അവള്‍ സ്വയം പുരുഷനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടില്ല, പരസ്യചുംബന സമരങ്ങളില്‍ പങ്കെടുത്തില്ല, അര്‍ധരാത്രി തെരുവിലൂടെ ഉലാത്തിയില്ല, ഫ്‌ളാഷ്‌മോബിനു പോയില്ല, ആചാരങ്ങളെ വെല്ലുവിളിച്ചില്ല, ശബരിമല കയറാന്‍ വന്നില്ല, സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞില്ല…! വിവാഹിതയായി, അമ്മയായി, മൂന്നു മക്കളെ മാതൃവാത്സല്യത്തോടെ വളര്‍ത്തി. അതിനിടയിലും റിങ്ങില്‍ പൊരിഞ്ഞുപോരാടി. 35-ാം വയസ്സില്‍ ഇനിയും പല അങ്കങ്ങള്‍ക്കും ബാല്യം ബാക്കിവച്ചുകൊണ്ടു ബോക്‌സിങ് റിങ്ങില്‍ തുടരുന്നു. അതിന് സ്ത്രീത്വം മേരിക്കു തടസ്സമായില്ല. 

മേരി കോമിന്റെ വീട്ടിലെ അലമാരയെ അലങ്കരിക്കുന്ന മെഡലുകളും അര്‍ജുന മുതല്‍ പത്മഭൂഷന്‍ വരെയുള്ള പുരസ്‌കാരങ്ങളും പൊരുതി നേടിയവയാണ്. അതിന് മേരിയുടെ വിയര്‍പ്പിന്റെ ഗന്ധവും സമര്‍പ്പണത്തിന്റ മൂല്യവും ദൃഢനിശ്ചയത്തിന്റെ കരുത്തുമുണ്ട്. അതു പെണ്‍കരുത്തിനു കിട്ടിയ അംഗീകാരങ്ങളാണ്. ആരുടേയും സഹയാത്രികരായി ചമഞ്ഞു വാങ്ങിയെടുത്തവയല്ല. ഇതൊന്നും പറ്റാത്തവര്‍ അംഗീകാരങ്ങളുടെ പട്ടികയില്‍ കയറിക്കൂടാന്‍ വാദകോലാഹലങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കാനിറങ്ങുന്നുണ്ടാകും. അവര്‍ സ്വയം എടുത്തണിയുന്നൊരു പേരാണ് ഫെമിനിസ്റ്റ്! സ്ത്രീയെ ശാക്തീകരിക്കാന്‍ വ്രതമെടുത്തവര്‍.  

സ്ത്രീ എന്നും ശക്തയാണ്. ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. സ്വയം തിരിച്ചറിഞ്ഞാല്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പമോ അവരേക്കാള്‍ കൂടുതലോ ശക്തരാകും. അതൊക്കെ പുരാണങ്ങള്‍ പറയാതെ പറയുന്നുണ്ട്. ആധുനിക സ്ത്രീശാക്തീകരണത്തൊഴിലാളികള്‍ക്ക് അതു മനസ്സിലാകണമെന്നില്ല. അതിനാല്‍ അവര്‍ തെരുവിലിറങ്ങുന്നു. പക്ഷേ, മേരി കോമിനു മനസ്സിലായിട്ടുണ്ടാവണം. അതാണ് അവളുടെ നേട്ടവും. 

പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗത്തേയ്‌ക്കാണ് കിളുന്നു പ്രായത്തില്‍ മേരി കടന്നു ചെന്നത്. മധുരപ്പതിനേഴ് എന്നു നാം പറയുന്ന പ്രായത്തില്‍ കരുത്തിന്റെ ലോകം തെരഞ്ഞെടുക്കാന്‍ കാരണം നാട്ടുകാരനായ ഡിങ്കോ സിങ്ങിന്റെ സുവര്‍ണവിജയം നല്‍കിയ ആവേശമായിരുന്നു. ബോക്‌സിങ് പഠിക്കാന്‍ മോഹിച്ച് പരിശീലന ക്യാംപിലേക്കുചെന്ന പെണ്‍കുട്ടിയെ കോച്ച് ഇബോംചാ സിങ് കൗതുകത്തോടെയും സഹതാപത്തോടെയും നോക്കി. മുഖത്തു നോക്കിയാല്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന കൊച്ചുകുട്ടി. വാത്സല്യപൂര്‍വം അവളെ പിന്‍തിരിപ്പിക്കാനാണ് കോച്ച് ശ്രമിച്ചത്. ഒന്നാമത്, പെണ്‍കുട്ടികള്‍ ബോക്‌സിങ് രംഗത്തേയ്‌ക്കു കടന്നു വന്നു തുടങ്ങിയിരുന്നില്ല. മാത്രമല്ല, മേരിയുടെ ശരീരഘടന ഈ കായിക മത്സരത്തിനു പറ്റിയതായിരുന്നുമില്ല. പക്ഷേ, ആ കൊച്ചു പ്രായത്തില്‍തന്നെ കൈമുതലായിരുന്ന നിശ്ചയദാര്‍ഢ്യം, പിന്‍മാറാന്‍ മേരിയെ അനുവദിച്ചില്ല. ദിവസവും പരിശീലനം തുടങ്ങുന്ന സമയത്ത് അവള്‍ ഹാജര്‍. 

ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു കിലോമീറ്ററുകള്‍ താണ്ടിയായിരുന്നു വരവ്. അവസാനം മേരിയുടെ താല്‍പര്യത്തെ മാത്രം മാനിച്ചാണ് പരിശീലനത്തിനു കൂടിക്കൊള്ളാന്‍ കോച്ച് സമ്മതിച്ചത്. 

പിന്നെ സംഭവിച്ചതൊന്നും കോച്ചിനും വിശ്വസിക്കാനാവുന്നില്ല. പോരായ്‌മകളെ നിശ്ചയദാര്‍ഢ്യംകൊണ്ടു മറികടക്കുന്ന ആ കുട്ടിയായി റിങ്ങിന്റെ ആകര്‍ഷണം. തന്നേക്കാള്‍ ഉയരവും തടിമിടുക്കുമുള്ളവരെ ഇടിച്ചിരുത്താന്‍ വല്ലാത്തൊരു വൈദഗ്ധ്യം. പിടിച്ചാല്‍ക്കിട്ടാത്ത കുതിപ്പ് എന്നൊക്കെ പറയാറില്ലേ? അതായിരുന്നു പിന്നീട് അങ്ങോട്ട്. 

ആ വര്‍ഷംതന്നെ സംസ്ഥാന ചാംപ്യനായി. അടുത്തവര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി. പിന്നെ തുടരെ ലോകകിരീടങ്ങള്‍. മേരി കോം,  മാഗ്‌നിഫിസന്റ് മേരിയായി. അന്നും എന്നും മേരിയെ കൈവിടാത്ത രണ്ടു കാര്യങ്ങളുണ്ട്. മുഖത്തെ സ്‌ത്രൈണഭാവം കലര്‍ന്ന നിഷ്‌കളങ്കമായ ചിരിയും പെരുമാറ്റത്തിലെ വിനയവും. പക്ഷേ, ആറു ലോകവിജയങ്ങളുടെ പകിട്ടുമായി ദേശീയ പതാകയേന്തി അഭിവാദ്യം ഏറ്റുവാങ്ങുമ്പോള്‍ മേരിയുടെ മുഖത്തെ ചിരിമാഞ്ഞിരുന്നു. വിതുമ്പിപ്പോയി. ആ വിതുമ്പലില്‍ ഒരുപാടു കഥകളുണ്ടായിരുന്നു. ജീവിതംകൊണ്ടു മേരി എഴുതിയ ജീവനുള്ള കഥകള്‍. രാജ്യത്തോടു മാത്രമല്ല രാജ്യത്തെ വനിതകളോടും കൂടി സംവദിക്കുന്നതാണ് ആ കഥകള്‍. വ്യക്തിത്വം തെളിയിക്കാനും ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനും സ്ത്രീത്വം തടസ്സമേയല്ല എന്നൊരു സന്ദേശം അതിലുണ്ട്. ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്?

വാലറ്റം:സ്്‌ത്രൈണഭാവത്തില്‍ പൊതിഞ്ഞ കരുത്തിന്റെ പ്രതീകമായി ഓര്‍ക്കാന്‍ വേറേയും ചിലരുണ്ട് നമുക്ക്. കുലീനതയുടെ ആള്‍രൂപമായ സുഷമ സ്വരാജും മാതൃഭാവം തുളുമ്പുന്ന വാക്കുകളുടെ തലോടലോടെ ശംഖുമുഖത്ത് ഒരു ജനക്കൂട്ടത്തെയാകെ ശാന്തമാക്കിയ നിര്‍മല സീതാരാമനും. അവരേപ്പോലെ അവര്‍ക്കേ കഴിയൂ. അതാണ് യഥാര്‍ഥ സ്ത്രീശക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.