Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്മാരോട് യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2018, 01:10 am IST
in Kerala

“കാക്കിയെ തോല്‍പ്പിച്ച കറുപ്പ്… ചിത്തിര ആട്ടവിശേഷത്തിന് ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ കനത്ത പോലീസ് കാവല്‍ കടന്ന് ഇന്നലെ പമ്പയില്‍ നിന്ന് മലകയറിത്തുടങ്ങിയപ്പോള്‍. കാക്കിബൂട്ടുകള്‍ ആഞ്ഞു ചവിട്ടുന്ന ശബ്ദത്തെ തോല്‍പ്പിച്ചു കറുപ്പണിഞ്ഞവരുടെ ശരണമന്ത്രങ്ങള്‍”

സന്നിധാനം: സഹനത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നതരത്തില്‍ വിലക്കുകളും നിയന്ത്രണങ്ങളും ഉയര്‍ത്തി ശബരിമലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരോടു യുദ്ധം പ്രഖ്യാപിച്ചു. സന്നിധാനത്ത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത തരത്തില്‍, തന്ത്രിയേയും മേല്‍ശാന്തിമാരേയും തടങ്കലിലാക്കി, പോലീസിന്റെ തേര്‍വാഴ്ചയുടെ ഒരു ദിവസമാണ് കടന്നു പോയത്. 

ചിത്തിര ആട്ടവിശേഷത്തിനു ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ ഏതെല്ലാം തരത്തില്‍ ദുരിതത്തിലാക്കാമോ അതെല്ലാം പോലീസ് ചെയ്തു. നിലയ്‌ക്കല്‍ മുതല്‍ സോപാനം വരെ ഓരോ ചുവടുവെപ്പിലും പിണറായിയുടെ പോലീസ് സേന  സൃഷ്ടിച്ച സംഘര്‍ഷഭരിത സാഹചര്യങ്ങളെ മുഴുവന്‍ അതിജീവിച്ച് ആയിരക്കണക്കിനു ഭക്തര്‍ സ്വാമി അയ്യപ്പനെ തൊഴുതു.

നിലയ്‌ക്കലില്‍ ശരണംവിളി പോലും വിലക്കി. വാഹനങ്ങള്‍ തടഞ്ഞിട്ട് ഇറക്കിവിട്ടപ്പോള്‍ അയ്യപ്പന്മാര്‍ ശരണം വിളിച്ച് പമ്പയിലേക്കു നടന്നു. അതേസമയം സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്കായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്ന് തന്ത്രിയേയും മേല്‍ശാന്തിമാരേയും വിലക്കി. തന്ത്രിയുടെ മുറിക്കു പുറത്ത് പോലീസ് കാവല്‍ നിന്നു. മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ച് ആശയവിനിമയം പോലും തടഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്ത് വനിതാ പോലീസിനേയും വിന്യസിച്ചു. 

വിരി വയ്‌ക്കാന്‍ അനുവദിക്കാതെയും തന്ത്രിയുടെ അനുഗ്രഹം വാങ്ങാനെത്തിയവരെപ്പോലും വിരട്ടി ഓടിച്ചും, നെയ്യഭിഷേക കൗണ്ടര്‍ അടച്ചും സ്ഥലം മാറ്റിയും പോലീസ് എല്ലാ തന്ത്രങ്ങളും പയറ്റി. ലോഡ്ജുകളും റൂമുകളും പൂട്ടി താക്കോല്‍ ഐജിതന്നെ സൂക്ഷിച്ചു. ഗേറ്റുകളുടെ താക്കോലും ദേവസ്വം ഉദ്യോഗസ്ഥരില്‍നിന്ന് ഐജി വാങ്ങി. അന്നദാന ഹാളിലേയ്‌ക്കും അയ്യപ്പസേവാ സമാജം, അയ്യപ്പ സേവാസംഘം എന്നിവയുടെ ഓഫീസുകളിലേക്കുമുള്ള വൈദ്യുതിയും കുടിവെള്ളവും വിഛേദിച്ചു. 

ഇതെന്താ പാക്കിസ്ഥാന്‍ അതിര്‍ത്തിയോ എന്നു വരെ അയ്യപ്പന്മാരെക്കൊണ്ടു ചോദിപ്പിച്ച തരത്തില്‍ ഇത്ര സന്നാഹങ്ങള്‍ ഒരുക്കിയിട്ടും പുണ്യപൂങ്കാവനത്തില്‍ ആചാരലംഘനമെന്ന പിണറായി വിജയന്റെ വാശി മാത്രം പൂവണിഞ്ഞില്ല. സന്ധ്യയോടെ ഒരു യുവതി സന്നിധാനത്തേക്ക് നീങ്ങാന്‍ അനുവാദം ചോദിച്ചു പമ്പയിലെത്തിയെങ്കിലും ദര്‍ശനത്തിനെത്തിയില്ല. 

മൂവായിരത്തില്‍പ്പരം പോലീസുകാരെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ ഭക്തരെ വേട്ടയാടി. ഭക്തിയുടെ നിറവില്‍ ശരണമന്ത്രങ്ങള്‍ ഉയരുന്ന സന്നിധാനത്ത് ഇന്നലെ കേട്ടത് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മനമുരുകി നിറകണ്ണുകളോടെ അയ്യപ്പനാമം ഉരുവിട്ടുകൊണ്ടുള്ള ഭക്തരുടെ നിലവിളികളാണ്.

“അയ്യപ്പഭക്തര്‍ മല ചവിട്ടി തുടങ്ങിയപ്പോള്‍ പമ്പയില്‍ അണിനിരന്ന പോലീസ് സേന”

കണമലയില്‍നിന്ന് ഇന്നലെ രാവിലെ എട്ടര കഴിഞ്ഞാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. നിലയ്‌ക്കലില്‍ പാക് അതിര്‍ത്തിയിലെന്നപോലെ വാഹനങ്ങള്‍ തടഞ്ഞും യാത്രക്കാരെ താഴെയിറക്കിയും പരിശോധന നടത്തി. പവിത്രമായ ഇരുമുടിക്കെട്ടും തോള്‍സഞ്ചിയും തുറന്ന് പരിശോധിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പേരും ഫോണ്‍നമ്പരും അടക്കം ശേഖരിച്ചിട്ടുണ്ട്.

വൈകിട്ടോടെ സിപിഎം പ്രവര്‍ത്തകനായ ചേര്‍ത്തല സ്വദേശി അഭിലാഷും ഭാര്യ അഞ്ജുവും കുട്ടികളെയും കൂട്ടി പമ്പയിലെത്തി. ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടു. വനിതകള്‍ അടക്കമുള്ള ഭക്തര്‍ ആചാരലംഘനത്തിനെതിരെ പമ്പ ഗണപതികോവിലിനു മുന്നില്‍ ഇരുന്നു ശരണംവിളിച്ചു പ്രതിഷേധിച്ചു.

ആചാരലംഘനത്തിന് ശ്രമിച്ചാല്‍ അപ്പോള്‍ നോക്കാം എന്നാണ് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയത്. ദേവസ്വം അന്നദാന പന്തല്‍കൂടി പൂട്ടിയിട്ടതോടെ ആഹാരം പോലും കിട്ടാതെ ഭക്തര്‍ ആചാര സംരക്ഷണത്തിനായി സന്നിധാനത്ത് തുടരുകയാണ്.

എസ്പി മഞ്ജുനാഥ്- ആരാടാ നേതാവ്? ഭക്തരുടെ മറുപടി- അയ്യപ്പനാണ് നേതാവ്

രാവിലെ നിലയ്‌ക്കലെത്തിയ വാഹനങ്ങള്‍  ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയായിട്ടും കടത്തിവിടാതെ വന്നതോടെ അയ്യപ്പഭക്തര്‍ പൊരിവെയിലത്തു കാല്‍നടയായി പമ്പയിലേക്ക് തിരിച്ചു. നിങ്ങളുടെ നേതാവാരെടാ എന്നാക്രോശിച്ചാണ് എസ്പി മഞ്ജുനാഥ് ഭക്തരെ തടഞ്ഞത്. അയ്യപ്പനാണ് നേതാവെന്ന് പറഞ്ഞപ്പോള്‍ അസഭ്യവര്‍ഷവുമായി എത്തിയ എസ്പി ശരണം വിളിക്കുന്നത് വിലക്കി. ഭക്തര്‍ നിലത്തിരുന്ന് ശരണം വിളിച്ചതോടെയാണ് എസ്പി പിന്മാറിയത്. 

തുടര്‍ന്ന് പമ്പയിലും കര്‍ശന പരിശോധനകള്‍ക്ക് ഭക്തര്‍ വിധേയരാകേണ്ടിവന്നു. കുഞ്ഞുമാളികപ്പുറങ്ങളുടെ വരെ ദേഹപരിശോധന നടത്തി. അവര്‍ക്ക് കഴിക്കാന്‍കൊണ്ടുവന്ന ആഹാരസാധനങ്ങള്‍ അടക്കം പരിശോധിച്ചു. പലരോടും ഇരുമുടിക്കെട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഭക്തര്‍ പ്രതിഷേധിച്ചതോടെയാണ് പോലീസ് പിന്മാറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

പുതിയ വാര്‍ത്തകള്‍

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.