ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ‘ഷിംല’യുടെ പേര് ‘ശ്യാമള’ എന്നാക്കുന്നത് വളരെ നന്നായിരിക്കും. ബ്രിട്ടീഷുകാര്‍ നല്കിയ പല പേരുകളും മാറണം. യുപി സര്‍ക്കാര്‍ അലഹബാദിന്റെ പേര് ‘പ്രയാഗ് രാജ്’ എന്നാക്കിയിരുന്നു. പാശ്ചാത്യവല്‍ക്കരണ നാമധേയങ്ങള്‍ മാറ്റി അതത് പ്രാദേശിക പൈതൃകങ്ങളുടെ പേരുകള്‍ പ്രതീകങ്ങളാക്കി തിരുത്തുക തന്നെവേണം. ഉത്തരകാശിയിലെ പേരില്ലാതിരുന്ന നാല് ഹിമാലയന്‍ കൊടുമുടിക്ക് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ പേര് നല്കിയതും പര്‍വതാരോഹക സംഘത്തിന്റെ ദേശീയ പ്രബുദ്ധത പ്രൗഢോജ്ജ്വലമാക്കി ഊട്ടിയുറപ്പിച്ചു.
-വി. വിനോദ് കുമാര്‍, നറുകര
സ്ത്രീ സുരക്ഷ എവിടെ?
ആരൊക്കെ ഉണ്ടെങ്കിലും അവനവന്റെ സുരക്ഷ അവനവന് തന്നെ ഏറ്റെടുക്കണമെന്ന സന്ദേശം തന്നെയാണ് കാലം നമുക്ക് തരുന്നത്. ഇത്, കാലത്തിന്റെ പ്രത്യേകതയല്ല, എല്ലാകാലത്തും ഇതുതന്നെയാണ് സത്യം. അതുകൊണ്ടാണ് മനു പണ്ട് പറഞ്ഞുവച്ചത്, സ്ത്രീയുടെ സുരക്ഷ കുട്ടികാലത്ത് അച്ഛന്റേയും പിന്നീട് ഭര്‍ത്താവിന്റേയും അവസാനം മകന്റേയും കൈകളിലായിരിക്കണമെന്ന്. അപ്പോള്‍ അത് അടിമത്വമാണെന്ന് തെറ്റദ്ധരിച്ച് എല്ലാം തട്ടിമാറ്റി പുറത്തുചാടിയതല്ലേ? എന്നിട്ടിപ്പോള്‍, ലോകം മുഴുവന്‍ അവരുടെ സുരക്ഷയ്ക്ക് കാവല്‍ നില്ക്കണമെന്നോ? വകതിരിവ് പഠിപ്പിക്കുകയാണ് ഇന്നത്തെ ആവശ്യം. സ്ത്രീയുടെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞാലേ പ്രശ്നത്തിന് പരിഹാരം ഉണ്ടാവൂ.
-എസ്. ശാരദാമ്മാള്‍, കൂവപ്പടി
മലയാളത്തനിമയിലേക്ക് മടങ്ങാം
മലയാള സര്‍വകലാശാലാ ബിരുദദാനച്ചടങ്ങില്‍ വേഷവിധാനത്തെ ചൊല്ലി വര്‍ഷങ്ങളായി വിവാദം തുടങ്ങിയിട്ട്. കേരളീയ വേഷമായ ഉത്തരീയം ധരിച്ച് ബിരുദം നല്‍കുകയും വാങ്ങുകയും ചെയ്തു. പിന്നീട് ഗൗണും ക്യാപ്പുമാക്കിയത് ചര്‍ച്ചയായി. ഉത്തരീയം വരേണ്യവര്‍ഗ വേഷമാണത്രെ. സവര്‍ണ ചിഹ്നമാണെന്ന് ഒരുകൂട്ടര്‍. ഫ്യൂഡലിസമാണെന്ന് ചിലര്‍. കൊളോണിയല്‍ വരണമത്രെ! മലയാള ത്തനിമ ഉണ്ടാകാന്‍, പൊന്നാടയണിയിക്കാം കസവുമുണ്ട് ഉടുക്കാം, ഗൗണും ക്യാപ്പും ഒഴിവാക്കികൂടെ? സിംബല്‍ വേണമെങ്കില്‍ ഭാഷയുടെ പഴമയിലേക്കിറങ്ങി പുനര്‍വിചിന്തനം നടത്തിക്കൂടെ?
-വടക്കേതില്‍ വിനോദ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: