Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അജ്ഞാതനായ അപകടകാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2018, 03:02 am IST
in Varadyam

തലയെടുപ്പാണ് ‘യുറേനിയം’ എന്ന ലോഹത്തിന്റെ പ്രത്യേകത. റേഡിയേഷന്‍ അഥവാ വികിരണ വീര്യംകൊണ്ട് ആരെയും അടിപ്പെടുത്തുമെന്നതാണ് മികവ്. അണുബോംബ് നിര്‍മാണത്തിലെ കൂട്ടുകച്ചവടക്കാരനെന്നതാണ് പിഴവ്. പക്ഷേ ഇദ്ദേഹം  നാട്ടിലെ കുടിവെള്ളത്തില്‍ കടന്നുകയറി സിദ്ധി തെളിയിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇന്ത്യാ മഹാരാജ്യത്തിലെ 16 സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ കുടിവെള്ളത്തില്‍ യുറേനിയം അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. യുറേനിയം സാന്നിദ്ധ്യമറിയിച്ചിടത്തെല്ലാം വൃക്കരോഗങ്ങളുടെ നിരക്കില്‍ വന്‍ വര്‍ധന കാണുന്നുവെന്നാണ് വൈദ്യലോകത്തിന്റെ വിലയിരുത്തല്‍.

പ്രസിദ്ധമായ ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ ‘അജ്ഞാതനാ’യിരുന്ന ഈ ‘അപകടകാരി’യുടെ സാന്നിദ്ധ്യം മണത്തറിഞ്ഞത്. സര്‍വകലാശാലയിലെ ജിയോ കെമിസ്ട്രി ആന്റ് വാട്ടര്‍ ക്വാളിറ്റി പ്രൊഫസര്‍ അവ്‌നര്‍ വെങ്കോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍. ‘ജേര്‍ണല്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ലെറ്റേഴ്‌സ്’ എന്ന അന്താരാഷ്‌ട്ര ജേര്‍ണലാണ് ഇത് പുറത്തുവിട്ടത്.

ഒരു ലിറ്റര്‍ വെള്ളത്തില്‍ പരമാവധി 30 മൈക്രോഗ്രാമില്‍ കൂടുതല്‍ യുറേനിയം പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ചട്ടങ്ങളും ഇത് ശരിവയ്‌ക്കുന്നു. പക്ഷേ ഇന്ത്യയിലെ കുടിവെള്ള നിലവാരം നിയന്ത്രിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ(ബിസ്) പുസ്തകത്തില്‍ അത്തരമൊരു സൂചികതന്നെയില്ലെന്നാണ് ആരോപണം. അവരെ സംബന്ധിച്ചിടത്തോളം ഭൂഗര്‍ഭത്തിലെ യുറേനിയം സാന്നിധ്യം അജ്ഞാതമായിത്തന്നെ തുടരുന്നു.

രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 324 കിണറുകളാണ് പ്രൊഫ. അവ്‌നര്‍ പരിശോധിച്ചത്. രാജസ്ഥാനിലെ കിണറുകളില്‍ മൂന്നില്‍ ഒന്നിലും അദ്ദേഹം യുറേനിയത്തെ കണ്ടെത്തി. എല്ലായിടത്തും ലോകാരോഗ്യ സംഘടന  നിശ്ചയിച്ച പരിധിക്കപ്പുറം യുറേനിയം. തുടര്‍ന്നാണ് 16 സംസ്ഥാനങ്ങളിലെ ലഭ്യമായ രേഖകള്‍ വിശദമായി പരിശോധിച്ചത്. വടക്കു പടിഞ്ഞാറന്‍ ഭാരതത്തിലെ 26 ജില്ലകളില്‍ അവര്‍ യുറേനിയത്തെ കണ്ടെത്തി. ഭാഗ്യം! കേരളത്തിലെ ഒരൊറ്റ ജില്ലയിലും ഭൂഗര്‍ഭജലത്തില്‍ യുറേനിയത്തെ കണ്ടെത്തിയിട്ടില്ല.

വികിരണ സ്വഭാവമല്ല, മറിച്ച് രാസമലിനീകരണകാരിയായാണ് യുറേനിയം ലവണങ്ങള്‍ കുടിവെള്ളത്തില്‍ മറഞ്ഞിരിക്കുന്നത്. വൃക്ക രോഗങ്ങളാണ് പ്രധാന സംഭാവന. ജര്‍മ്മനിയിലെ ബവാറിയ പ്രവിശ്യയില്‍ നടന്ന പരീക്ഷണങ്ങളില്‍ യുറേനിയം മലിനീകരണവും കാന്‍സര്‍ രോഗവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. കരളിനെ ബാധിക്കുന്ന രോഗങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ കുടിവെള്ളത്തിലെ യുറേനിയത്തിനു കഴിവുണ്ടത്രേ.

യുറേനിയം നിറഞ്ഞ ഗ്രാഫൈറ്റ് പാറകളെ തഴുകിയൊഴുകുന്ന ജലത്തിലും, ഭൂഗര്‍ഭത്തിലെ ഊറല്‍ പാറകളുമായി സമ്പര്‍ക്കത്തില്‍ കിടക്കുന്ന ജലത്തിലും യുറേനിയം കലരുക സ്വാഭാവികമാണത്രേ. രാസവളങ്ങളുടെ അമിത ഉപയോഗവും നൈട്രേറ്റ് മലിനീകരണവും മറ്റൊരു സാധ്യത. ഭൂഗര്‍ഭ ജലത്തില്‍ കാണാറുള്ള ബൈകാര്‍ബണേറ്റ് സംയുക്തങ്ങള്‍ യുറേനിയം ലവണങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചും മലിനീകരണം സംഭവിക്കാം. അമിതമായി ഭൂഗര്‍ഭ ജലം വലിച്ചൂറ്റുമ്പോഴും അടങ്ങിയൊതുങ്ങിക്കഴിയുന്ന യുറേനിയം ലവണങ്ങള്‍ വെള്ളത്തില്‍ കലരാം.

ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഭൂഗര്‍ഭജലത്തിലെ യുറേനിയം മാലിന്യം കണ്ടെത്താനുള്ള ഊര്‍ജിതശ്രമം ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ആരംഭിച്ചത്. അടുത്ത വര്‍ഷത്തോടെ ഒന്നേകാല്‍ലക്ഷം ഭൂഗര്‍ഭജല കിണറുകള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. കൂട്ടിന് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡുമുണ്ട്. ‘ബാര്‍ക്കി’ന്റെ പരിശോധന കഴിയുന്നതോടെ രാജ്യത്തെ യുറേനിയം ജലമലിനീകരണത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടുമെന്നാണ് പ്രതീക്ഷ.  അതോടെ കുടിവെള്ളത്തിലെ യുറേനിയം മാലിന്യം സംബന്ധിച്ച വ്യക്തമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനു കഴിയും. രാജ്യവ്യാപകമായി പ്രതിരോധ ബോധവവത്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാരിനുമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

പുതിയ വാര്‍ത്തകള്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.