Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രോഗശാന്തിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷ; പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 10:07 am IST
in Kerala

തിരുവനന്തപുരം: രോഗശാന്തിക്കായി പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു.  പേരൂര്‍ക്കട സ്വദേശിയായ 13കാരിയാണ്  മരിച്ചത്. പേരൂര്‍ ലൈനും പരിസരവും കേന്ദ്രീകരിച്ചാണ് പാസ്റ്റര്‍ മതപരിവര്‍ത്തനവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നത്. ഇയാള്‍ ബ്ലാക്ക് മാജിക് ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നെങ്കിലും ഐജി മനോജ് എബ്രഹാം ഇടപെട്ട് പരാതി ഒതുക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 

ഈമാസം 17 ന് ആണ് പെണ്‍കുട്ടി മരിച്ചത്. ജൂണ്‍മുതല്‍ കുട്ടി സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല.   സെപ്തംബര്‍ പകുതിയോടെ കുട്ടിയുടെ നിലവിളി അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിഞ്ഞമാസം 20 ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാസ്റ്ററും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം 2010ല്‍ ആണ് വാടകയ്‌ക്ക് വീടെടുക്കുന്നത്. ആദ്യം പുറത്ത് പോയി സുവിശേഷപ്രസംഗവും രോഗശാന്തിയും നടത്തിയിരുന്ന ഇയാള്‍ ക്രമേണ വീട്ടിലേക്ക് മാറ്റി. രാത്രിയില്‍ ഉള്‍പ്പെടെ പ്രാര്‍ത്ഥനയുടെ ബഹളം കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി. രാത്രിയും പകലുമില്ലാതെ നിരവധി പേര്‍ ഇവിടെ എത്തിത്തുടങ്ങി. 

ഇതോടെ ഐജി മനോജ് എബ്രഹാമിനെ നേരില്‍ക്കണ്ട് പരാതി നല്‍കി. എന്നാല്‍ പരാതിക്കരുടെ ഭാഗം കേള്‍ക്കാന്‍പോലും ഐജി തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കളകട്ര്‍ക്കും അടക്കം പരാതി നല്‍കി. നടപടി ഉണ്ടായില്ല. പാസ്റ്ററുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ നിരവധി തവണ  രാത്രിയില്‍  പേരൂര്‍ക്കട പോലീസിനെ വിളിച്ചുവരുത്തേണ്ടി വന്നു. 

പരാതികളുടെ അന്വേഷണം സ്റ്റേഷനിലേക്കെത്തുമ്പോള്‍ ഐജി ഇടപെട്ട് പരാതി ഒതുക്കും.  ഒരു പരാതിയില്‍ നാട്ടുകാരുടെ മൊഴിയെടുത്തു. മതപരിവര്‍ത്തനം നടത്തുന്നു, സമീപത്തെ വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നു, തുടങ്ങിയവയെല്ലാം രേഖപ്പെടുത്തി. പക്ഷെ നടപടി ഉണ്ടായില്ല. പകരം പരാതി ഒത്തു തീര്‍പ്പാക്കിയതായി പരാതിക്കാരെ അറിയിക്കുകയായിരുന്നു. ആദ്യമേ പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.  പാസ്റ്റര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. 

”വേദന കൊണ്ട് കുട്ടി നിലവിളിക്കുമ്പോള്‍ പ്രാര്‍ത്ഥന ഉച്ചത്തിലാകും…”

”വേദനകൊണ്ട് കുട്ടിയുടെ നിലവിളിയും ഞരക്കവും പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുഴുവന്‍ സമയവും പ്രാര്‍ത്ഥന ആയിരുന്നു. കുട്ടി നിലവിളിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ ശബ്ദവും കൂടും. നിലവിളി കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞ് പോകും” അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീയുടെ വാക്കുകളാണിത്. 

  വേദന സഹിക്കാനാകാതെ നിലവിളി ഉച്ചത്തില്‍ ആയപ്പോഴാണ് വിവരം അറിയുന്നത്. ആദ്യം ആരും കാണാതെ പുലര്‍ച്ചെ കുട്ടിയെ മറ്റെവിടെയോ കാറില്‍ പ്രാര്‍ത്ഥനയ്‌ക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് തിരികെ കൊണ്ടുവരും. നടന്ന് വാഹനത്തില്‍ കയറിയിരുന്ന കുട്ടിയെ പിന്നീട് രണ്ട് പേര്‍ ചേര്‍ന്ന് എടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതോടെയാണ് ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്. അവര്‍ എത്തിയപ്പോള്‍ കുട്ടിയെയും കൊണ്ട് പാസ്റ്ററും സംഘവും മടങ്ങിവരികയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ വാഹനം ഓടിച്ചുപോയി. പേരൂര്‍ക്കടയില്‍ വച്ചാണ് പിടികൂടുന്നത്. അതിനുശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേക്കും കുട്ടിയുടെ സ്ഥിതി മോശമാണെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍  പറഞ്ഞത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.