Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ ആഴിയായ് കാക്കശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 02:47 am IST
in Samskriti

കോഴിക്കോട്ടു മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത് വേദശാസ്ത്രപുരാണ വിശാരദന്മാരുടെ കൂട്ടായ്‌മ ആണ്ടിലൊരിക്കല്‍ കോഴിക്കോട് തളിക്ഷേത്രത്തില്‍ നടത്തുന്ന പതിവുണ്ടായിരുന്നു. അവിടെ വേദ, ശാസ്ത്ര, പുരാണങ്ങളെ ആധാരമാക്കി വാദം നടക്കും. വാദത്തില്‍ ജയിക്കുന്നവര്‍ക്ക് തമ്പുരാന്‍ പണക്കിഴി സമ്മാനിക്കും. വേദശാസ്ത്ര പുരാണങ്ങളെ ഓരോ ഭാഗമായി വേര്‍തിരിച്ച്  അവയില്‍ ഓരോ ഭാഗത്തെയും നൂറ്റെട്ടായി ഭാഗിക്കും. നൂറ്റെട്ടു ഭാഗങ്ങള്‍ക്കും പ്രത്യേകം വാദംവയ്‌ക്കും. ജയിക്കുന്നവര്‍ക്ക് ഓരോ പണക്കിഴി വീതമാണ് സമ്മാനം. അതു കൂടാതെ വയോധികര്‍ക്കായി നൂറ്റൊമ്പതാമത് ഒരു കിഴിയും നല്‍കിപ്പോന്നിരുന്നു. 

കാലം പിന്നിട്ടപ്പോള്‍ വേദശാസ്ത്ര വിശാരദന്മാരായ മലയാള ബ്രാഹ്മണരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 

തളിയില്‍ നടന്നുവന്ന  ഈ പണ്ഡിതയോഗം പരദേശത്തും പ്രസിദ്ധമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ പരദേശി ബ്രാഹ്മണരും എത്തിത്തുടങ്ങി. മലയാളബ്രാഹ്മണര്‍ക്കൊപ്പം സമ്മാനക്കിഴിയും പങ്കിട്ടു. കുറച്ചു കാലം കൂടികഴിഞ്ഞതോടെ വാദത്തില്‍ ജയിക്കാന്‍ യോഗ്യതയുള്ള മലയാള ബ്രാഹ്മണര്‍ ഇല്ലെന്നായി. 

അങ്ങനെയിരിക്കെ സര്‍വജ്ഞനും വാഗീശ്വരനുമായ ‘ഉദ്ദണ്ഡന്‍’  എന്ന ശാസ്ത്രിബ്രാഹ്മണന്‍ സഭയില്‍ വാദത്തിനായി പരദേശത്തു നിന്നെത്തി. അത്യന്തം ഗര്‍വിഷ്ഠനുമായിരുന്നു ഉദ്ദണ്ഡശാസ്ത്രികള്‍. 

 കേരളത്തിലേക്ക് അദ്ദേഹം വന്നതു തന്നെ 

 ‘ പലായധ്വം പലായധ്വം രേ രേ ദുഷ്‌കവി കുഞ്ജരാഃ

 വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ’ 

എന്ന ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു.

 ‘അല്ലയോ, ദുഷ്‌കവികളായ ആനകളേ, നിങ്ങള്‍ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍. എന്തെന്നാല്‍, വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു’ എന്നാകുന്നു ഇതിന്റെ അര്‍ഥം. സഭയിലെത്തിയ ശാസ്ത്രികള്‍ സകലവിഷയങ്ങളും വാദിച്ചു. മലയാളികളും പരദേശികളുമായ സകല ബ്രാഹ്മണരെയും വാദിച്ചു ജയിച്ച്  കിഴികള്‍ കരസ്ഥമാക്കി. ഇതുകണ്ട് ഇദ്ദേഹത്തോട് ശക്തന്‍ തമ്പുരാന് വളരെയേറെ ബഹുമാനം തോന്നി. ശാസ്ത്രികളെ തമ്പുരാന്‍ തന്റെയൊപ്പം സ്ഥിരമായി താമസിപ്പിച്ചു. ആണ്ടുതോറും ശാസ്ത്രികള്‍ തന്നെ വാദത്തിലെല്ലാം ജയിച്ചു പോന്നു. 

ഇങ്ങനെയായപ്പോള്‍ മലയാള ബ്രാഹ്മണര്‍ക്കെല്ലാം വ്യസനമായി. തങ്ങളില്‍ കേമന്മാരില്ലാഞ്ഞിട്ടാണല്ലോ ഒരു പരദേശി ബ്രാഹ്മണനെത്തി രാജാവിന്റെ മതിപ്പും സമ്മാനവും വാങ്ങിവരുന്നതെന്ന് വിചാരിച്ച് അതിനായി അവര്‍ പോംവഴി തേടി. മലയാള ബ്രാഹ്മണരില്‍ പ്രധാനികളെല്ലാം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്നു.  

ആയിടയ്‌ക്ക് കാക്കശ്ശേരി ഭട്ടതിരിയുടെ ഇല്ലത്ത് ഒരന്തര്‍ജനത്തിന് ഗര്‍ഭമുള്ള വിവരം അറിഞ്ഞ് ബ്രാഹ്മണരെല്ലാം ഒരു ദിവ്യമന്ത്രം ജപിച്ച് വെണ്ണ സേവിക്കാനായി ആ അന്തര്‍ജനത്തിന്

കൊടുത്തു വന്നു. ഒപ്പം ഗുരുവായൂരപ്പനെ പ്രാര്‍ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡശാസ്ത്രികളെ  ജയിക്കാന്‍ ഒരു യോഗ്യനെ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്തര്‍ജനം പ്രസവിച്ചത് ഒരു ആണ്‍കുട്ടിയെയായിരുന്നു. ആ ശിശുവാണ് കാക്കശ്ശേരി ഭട്ടതിരിയെന്ന് ലോകപ്രസിദ്ധനായത്. 

 കാക്കശ്ശേരി ഭട്ടതിരിയ്‌ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ ഒരു സംവത്സരം ദീക്ഷയായിരുന്നു. ദീക്ഷക്കാലത്ത് ബലിയിട്ടു പിണ്ഡം കൊണ്ടുവയ്‌ക്കുമ്പോള്‍ കൊത്തിത്തിന്നാനെത്തുന്ന കാക്കകളെ കണ്ടാല്‍ തലേ ദിവസം വന്നവയെയും അല്ലാത്തവയെയും വേര്‍തിരിച്ചറിയാന്‍ ഭട്ടതിരിക്ക് കഴിയുമായിരുന്നു. അമ്മയോട് ഇക്കാര്യം പറയുകയും പതിവായിരുന്നു. അദ്ദേഹത്തിന് ‘കാക്കശ്ശേരി’ എന്ന്  ഇല്ലപ്പേര് ലഭിച്ചതും ഇതുകൊണ്ടത്രേ. ഒരിക്കല്‍ കണ്ട കാക്കയെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയുന്നത്  സാധാരണ മനുഷ്യര്‍ക്ക് സാധ്യമല്ലല്ലോ. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം അതില്‍ നിന്ന് സ്പഷ്ടമായിരുന്നു. 

 എട്ടാം വയസ്സിലാണ് ബ്രാഹ്മണര്‍ക്ക് ഉപനയനം. എന്നാല്‍ കുശാഗ്രബുദ്ധിയായ ഭട്ടതിരിയെ മൂന്നാം വയസ്സില്‍ എഴുത്തിനിരുത്തി, അഞ്ചര വയസ്സില്‍ ഉപനയനവും നടത്തി. അതാതു കാലത്തു പഠിക്കേണ്ടത് ഗ്രഹിക്കാന്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. 

 കാക്കശ്ശേരി ഭട്ടതിരി കുഞ്ഞായിരിക്കുമ്പോള്‍  സമീപത്തുള്ള ‘മൂക്കറ്റത്തു’ ( മൂക്കുതല) ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ഭൃത്യനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് ഒരാള്‍, എവിടെപ്പോയി വരുന്നു എന്ന് ചോദിച്ചു. അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഭട്ടതിരി ‘ഞാന്‍ ഭഗവതിയെ തൊഴാന്‍ പോയിരുന്നു’ എന്നു പറഞ്ഞു. ‘എന്നിട്ട് ഭഗവതി എന്തു പറഞ്ഞു’  എന്ന് മറ്റേയാള്‍ വീണ്ടും ചോദിച്ചു. 

ഉടനെ ഉണ്ണിയായ ഭട്ടതിരി,

 ‘യോഗിമാര്‍ സതതം പൊത്തും 

തുമ്പത്തെത്തള്ളയാരഹോ!

നാഴിയില്‍പ്പാതിയാടീല 

പലാകാശേന വാ ന വാ’ 

എന്ന ശ്ലോകം ചൊല്ലി. അതിന്റെ അര്‍ഥം മനസ്സിലാകാതെ ചോദ്യകര്‍ത്താവ് നിന്നു. ഭട്ടതിരി തന്നെ അര്‍ഥം വിശദീകരിച്ചു. അത് ഇങ്ങനെയായിരുന്നു. യോഗിമാര്‍ സതതം (എല്ലായ്‌പ്പോഴും)  പൊത്തുന്നത് മൂക്ക് (യോഗികള്‍ എല്ലായ്‌പ്പോഴും മൂക്കു പിടിച്ച് ജപിച്ചാണ് ഇരിക്കാറ്).  തുമ്പത്തെ (അറ്റത്തെ).   തള്ളയാര്‍ (ഭഗവതി). ഇതെല്ലാം ചേര്‍ന്നു വന്നാല്‍ മൂക്കറ്റത്തെ ഭഗവതി എന്നര്‍ഥം. നാഴിയില്‍ പാതി (ഉരി)  ആടീല (ആടിയില്ല). ഇതിനര്‍ഥം ഉരിയാടിയില്ല. പല (ബഹു)  ആകാശേന ( മാനേന)  എന്നാല്‍, ബഹുമാനേന. (ആകാശത്തിന് മാനം എന്നും അര്‍ഥമുണ്ട്.)  ബഹുമാനം കൊണ്ടാണോ അല്ലയോ, ഏതായാലും മിണ്ടിയില്ല എന്നര്‍ഥം. ഇതു കേട്ട് ചോദ്യക്കാരന്‍, ഉണ്ണി സാമാന്യനല്ല എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. കാക്കശ്ശേരി ഭട്ടതിരിയുടെ ബുദ്ധിവൈഭവത്തിന് ഇനിയുമുണ്ട് ഏറെ ഉദാഹരണങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.