Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമനകളെ ഇല്ലാതാക്കിയാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തി നേടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:01 am IST
in Samskriti

കാമങ്ങളോടെ വീണ്ടും വീണ്ടുമുള്ള സംസരണത്തേയും കാമനകളില്ലാതെ ബ്രഹ്മത്തെ പ്രാപിക്കുന്നതിനേയും വിവരിക്കുന്ന ശ്ലോകത്തെ ഇനി പറയുന്നു.

തദേഷ ശ്ലോകോ ഭവതി 

തദേവ സക്തഃ സഹ കര്‍മണൈതി…

ഇതിനെ സംബന്ധിച്ച് ഒരു മന്ത്രമുണ്ട്.

ആസക്തിയോട് കൂടിയ ഒരാള്‍ തന്റെ ലിംഗശരീരമാകുന്ന മനസ്സ് ഏതിലാണോ ആസക്തമാക്കിയിരിക്കുന്നത് ആ കര്‍മത്തോടു കൂടി അതിനെ പ്രാപിക്കുന്നു.

ഈ ലോകത്തില്‍ ചെയ്യുന്ന കര്‍മങ്ങളുടെ ഫലം മറ്റൊരു ലോകത്തില്‍ അനുഭവിച്ചു തീര്‍ന്നതിന് ശേഷം അവിടെ നിന്ന് വീണ്ടും കര്‍മത്തിനായി ഈ ലോകത്തേക്ക് തിരിച്ചു വരുന്നു. ഇങ്ങനെ കാമങ്ങളോടു കൂടി പോക്കും വരവുമായുള്ള സംസരണം നടക്കുന്നു. എന്നാല്‍, ആഗ്രഹങ്ങളില്ലാത്തയാള്‍ ഏത് ആത്മാവിനെ നേടിയോ, ആഗ്രഹങ്ങളില്ലാത്ത ആത്മാവില്‍ മാത്രം കാമത്തെയുള്ളയാളുടെ പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല. അയാള്‍ ബ്രഹ്മം തന്നെയായി തീര്‍ന്ന് ബ്രഹ്മത്തെ പ്രാപിക്കുന്നു.

മനസ്സ് എന്നത് ലിംഗശരീരത്തിന്റെ പ്രധാന ഭാഗമായതിനാലാണ് രണ്ടും ഒന്നായി ഇവിടെ പറഞ്ഞത്.

ലിംഗം എന്നാല്‍ അടയാളമെന്നും അര്‍ഥമുണ്ട്. മനസ്സുകൊണ്ടാണല്ലോ ആത്മാവിനെ സാക്ഷാത്കരിക്കുന്നത്. അതിനാല്‍ മനസ്സിനെ ആത്മാവിന്റെ ലിംഗമായി പറഞ്ഞിരിക്കുന്നു.

ആസക്തി കാമകര്‍മത്തിനും അതനുസരിച്ചുള്ള ലോകത്തിനും

കാരണമായിത്തീരും. ഈ ലോകം മാത്രമാണ് കര്‍മം ചെയ്യാനുള്ള സ്ഥലം. മറ്റ് ലോകങ്ങളെല്ലാം സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള ഭോഗഭൂമിയാണ്. ഈ ലോകങ്ങളിലേതിലെങ്കിലും പോയാല്‍ കര്‍മഫലം അനുഭവിച്ച ശേഷം വീണ്ടും കര്‍മങ്ങള്‍ ചെയ്യാന്‍ ഇവിടേക്ക് തിരിച്ച് വരേണ്ടി വരും. അറിവില്ലാത്തവര്‍ എല്ലാം ഈ സംസാരചക്രത്തില്‍ പെട്ട് വലയും. 

നാല് വിശേഷണങ്ങളാണ് കാമനകളില്ലാത്തവരെ പറ്റി പറയുന്നത്. അകാമന്‍, നിഷ്‌കാമന്‍ ആപ്തകാമന്‍, ആത്മകാമന്‍ എന്നിങ്ങനെയാണ് അവ. ആത്മകാമന്‍ ആപ്ത കാമനും ആപ്തകാമന്‍ നിഷ്‌കാമനും നിഷ്‌കാമന്‍ അകാമനുമായിത്തീരുന്നു. അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബ്രഹ്മപദത്തില്‍ എത്തിച്ചേരുന്നു.

 ഇയാളുടെ മരണം സാധാരണ ഒരു മരണം പോലെ മറ്റുള്ളവര്‍ക്ക് തോന്നിയേക്കാമെങ്കിലും അതിനെ മരണമെന്ന് പറയാനാകില്ല. ഞാന്‍ ഈ ദേഹമാണ് എന്ന ദേഹാത്മബുദ്ധി ഇല്ലാത്തതിനാല്‍ യഥാര്‍ഥത്തില്‍ അയാള്‍ക്ക് മരണമില്ല. അതിനാല്‍ തന്നെ വീണ്ടും ജനിക്കുക എന്ന പുനര്‍ജന്മവും ഉണ്ടാകില്ല.

ഇതിനെപ്പറ്റി ഒരു മന്ത്രമുണ്ട്

യദാ സര്‍വേ പ്രമുച്യന്തേ കാമാ യേളസ്യ ഹൃദി ശ്രിതാഃ…

എപ്പോഴാണോ ഒരാളുടെ ഹൃദയത്തിലെ എല്ലാ കാമങ്ങളും പൂര്‍ണമായും വിട്ടുപോകുന്നത് അപ്പോള്‍ മരണസ്വഭാവത്തോടു കൂടിയ ആ മനുഷ്യന്‍ മരണമില്ലാത്തവനായിത്തീരുന്നു. ഈ ദേഹത്തില്‍ തന്നെ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നു. പാമ്പിന്റെ ഉറ(പുറം തോല്) പുറ്റിനകത്ത് ജീവനില്ലാതെ കിടക്കുന്നത് പോലെ അയാളുടെ ശരീരം കിടക്കും. അപ്പോള്‍ ശരീരമില്ലാത്തവനും മരണമില്ലാത്തവനുമായ ഈ ജീവന്‍ ബ്രഹ്മം തന്നെയാകുന്നു, പ്രകാശം തന്നെയാകുന്നു എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

അറിവില്ലായ്‌മയില്‍ നിന്ന് ഉണ്ടാകുന്ന കാമങ്ങള്‍ തന്നെയാണ് മരണമായിരിക്കുന്നത്. ആ കാമനകളെ ഇല്ലാതാക്കിയാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തിയെ നേടാം. അത് വേറെ ഏതെങ്കിലും ലോകത്ത് പോയി നേടേണ്ടതല്ല. മരണത്തിന് ശേഷമേ കിട്ടൂവെന്ന തെറ്റിദ്ധാരണയും വേണ്ട അനാത്മാവെന്ന് ബോദ്ധ്യപ്പെട്ട, ഉപേക്ഷിച്ചതായ ശരീരം പാ

മ്പ് പൊഴിച്ചിടുന്ന ഉറപോലെയാണ്. പ്രാണന്‍ ആ ദേഹത്തില്‍ ഉണ്ടായാലും ഇല്ലെങ്കിലും ആത്മജ്ഞാനിക്ക് അതില്‍ ഒരു ബന്ധവും ഉണ്ടാകില്ല. അയാള്‍ പ്രകാശ സ്വരൂപമായ ആ ബ്രഹ്മം തന്നെയായി മാറുന്നു. ഇതു കേട്ട ജനകന്‍ തനിക്ക് ഇങ്ങനെ ഉപദേശിച്ച യാജ്ഞവല്‍ക്യന് ആയിരം പശുക്കളെ നല്‍കുമെന്ന് പ്രഖ്യാപിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.