Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് ദേഹം വെടിയുന്നത് ഇന്ദ്രിയങ്ങളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:49 am IST
in Samskriti

ആത്മാവ് ദേഹത്തില്‍ നിന്ന് പോകുന്ന സംസരണത്തെ പറ്റി നാലാം ബ്രാഹ്മണം വിശദമാക്കുന്നു.

സ യത്രായ മാത്മാളബല്യം നേത്യ 

സംമോഹമിവ ന്യേതി…

ആത്മാവ് ശക്തിയില്ലാത്തവനായിത്തീര്‍ന്ന് സംമോഹത്തെ പ്രാപിക്കുന്ന പോലെയാകുമ്പോള്‍ ഇന്ദ്രിയങ്ങളെല്ലാം ആത്മാവിനടുത്ത് വന്ന് കൂടുന്നു. ആത്മാവ് ഈ ഇന്ദ്രിയങ്ങളെ പൂര്‍ണമായി ഉപസംഹരിച്ച് ഹൃദയത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ ഈ ചക്ഷുഷപുരുഷന്‍ പുറമേ നിന്നുള്ളവയില്‍ നിന്ന് എപ്പോള്‍ വിടുന്നുവോ അപ്പോള്‍ രൂപത്തെ അറിയാത്തവനായിത്തീരുന്നു.

ആത്മാവിന് വാസ്തവത്തില്‍ ശക്തിക്കുറവോ ഭ്രമമോ ഉണ്ടാകുന്നില്ല. ദേഹത്തിന്നും ഇന്ദ്രിയങ്ങള്‍ക്കുമുള്ള ദുര്‍ബലതയെ ആത്മാവില്‍ ആരോപിക്കുകയാണ് ഇവിടെ. അതു കൊണ്ടാണ് ‘പോലെ’ എന്ന് പറഞ്ഞത്. സ്വപ്‌നത്തിലും മരണത്തിലും ഇന്ദ്രിയങ്ങളെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യത്യാസത്തെ ‘സമഭ്യാദദാനഃ’ എന്ന പദം കൊണ്ട് പറയുന്നു. ആത്മാവ് ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനക്കളെ ചുരുക്കിയാണ്. ഇന്ദ്രിയങ്ങള്‍ അപ്പോള്‍ അധിഷ്ഠാന ദേവതകളില്‍ ഒതുങ്ങുന്നു.

 കണ്ണിനെ അനുഗ്രഹിക്കുന്ന ആദിത്യമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പുരുഷന്നെയാണ് ചക്ഷുഷപുരുഷന്‍ എന്ന് പറഞ്ഞത്. ആ അനുഗ്രഹപ്രകാശം സൂര്യനിലേക്ക് പോകുന്നതിനാല്‍ ഒന്നും കാണാന്‍ പറ്റില്ല.

ഏകീ ഭവതി, ന പശ്യതീത്യാഹുഃ

ഏകീ ഭവതി, ന ജിഘ്രതീത്യാഹുഃ…

നേത്രേന്ദ്രിയം ലിംഗാത്മാവുമായി ഒന്നു ചേരുന്നതിനാല്‍ കാണുന്നില്ല എന്ന് പറയുന്നു. ഘ്രാണേന്ദ്രിയം ലിംഗാത്മാവുമായി ഒന്നായി മാറുന്നതിനാല്‍ മണക്കുന്നില്ല എന്ന് പറയുന്നു. രസനേന്ദ്രിയം ഒന്നായി ചേരുന്നതിനാല്‍ സ്വാദ് അറിയുന്നില്ലെന്ന് പറയുന്നു. വാഗിന്ദ്രിയം ഒന്നിച്ച് ചേരുന്നതിനാല്‍ സംസാരിക്കുന്നില്ല എന്ന് പറയുന്നു. ശ്രോതേന്ദ്രിയം ഒരുമിച്ച് ചേരുന്നതിനാല്‍ കേള്‍ക്കുന്നില്ല എന്ന് പറയുന്നു. മനസ്സ് ഒന്നാകുമ്പോള്‍ വിചാരിക്കുന്നില്ലെന്ന് പറയുന്നു. ത്വക്ക് ഒന്നിക്കുമ്പോള്‍ അത് സ്പര്‍ശത്തെ അറിയുന്നില്ല എന്ന് പറയുന്നു. ബുദ്ധി ഒന്നാകുമ്പോള്‍ അത് ഒന്നും അറിയില്ലെന്ന് പറയുന്നു.

 ഇങ്ങനെ എല്ലാം ഒന്നായിച്ചേരുന്ന ഇടമായ ഹൃദയത്തിന്റെ അഗ്രം പ്രകാശമാനമായിത്തീരുന്നു. ആ പ്രകാശത്താല്‍ ആത്മാവ് കണ്ണിലൂടെയോ നെറുകയിലൂടെയോ മറ്റ് അവയവങ്ങളിലൂടെയോ പുറത്ത് പോകുന്നു. അതിന് പുറകെ പ്രാണനും പോകുന്നു. പ്രാണന്റെ പുറകെ മറ്റ് ഇന്ദ്രിയങ്ങളും പുറത്ത് പോകും. ആ സമയത്ത് ആത്മാവ് വിശേഷ വിജ്ഞാനത്തോടു കൂടിയവനായിത്തീരുന്നു. ആ വിജ്ഞാനമനുസരിച്ചുള്ള ദേഹത്തിലേക്ക് അവന്‍ പോകുന്നു. ജ്ഞാന കര്‍മങ്ങളും പൂര്‍വവാസനകളും പിന്തുടരും.

 ഇന്ദ്രിയങ്ങളേയും പ്രാണനേയും ഉപസംഹരിച്ചാണ് ലിംഗാത്മാവ് ഹൃദയത്തില്‍ നിന്ന് പ്രകാശപൂര്‍ണമായ നാഡീ ദ്വാരങ്ങളിലൂടെ പുറത്ത് പോകുന്നത്. സൂര്യലോകത്തിലേക്ക് എത്താനുള്ള ജ്ഞാന കര്‍മങ്ങളാണെങ്കില്‍ കണ്ണിലൂടെയും, ബ്രഹ്മലോകത്തിലേക്കാണെങ്കില്‍ നെറുകയിലൂടെയും, ഇതുമല്ലെങ്കില്‍ മറ്റ് ഇന്ദ്രിയങ്ങളിലൂടെയുമാണ് ആത്മാവ് ദേഹം വെടിയുന്നത്.

പ്രാണന്റെയും ഇന്ദ്രിയങ്ങളുടേയും സൂക്ഷ്മാംശങ്ങളോടുകൂടി പോകുന്ന ആത്മാവിന് ജ്ഞാന കര്‍മങ്ങള്‍ക്കനുസരിച്ച് അടുത്ത ജന്മത്തെപ്പറ്റിയുള്ള വിജ്ഞാനമുണ്ടാകുന്നു. മരണസമയത്ത് ഈ വിജ്ഞാനം ശുദ്ധമാക്കാന്‍ വേണ്ടിയാണ് ആധ്യാത്മിക സാധനകള്‍ ചെയ്യണമെന്ന് പറയുന്നത്. സത്കര്‍മങ്ങള്‍ ചെയ്യുന്നതും ഇതിന് തന്നെ. ഈ ജന്മത്തിലെ ജ്ഞാനകര്‍മങ്ങളും സംസ്‌കാരവുമാണ് അടുത്ത ജന്മത്തെ നിശ്ചയിക്കുക. കര്‍മത്തില്‍ പെട്ടാല്‍ ഉറപ്പായും ജനിക്കേണ്ടി വരും. സ്വാതന്ത്ര്യത്തോടെയുള്ള വിജ്ഞാനമാണെങ്കില്‍ കൃതകൃത്യനായിത്തീരാം.

ഉപനിഷത്തിലൂടെ -287

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.