തിരുവനന്തപുരം: പ്രളയക്കെടുതികളെ നേരിടുന്നതിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാരും മുഖ്യമന്ത്രിയും നടത്താന്‍ പോകുന്ന വിദേശയാത്രയ്‌ക്ക് കേന്ദ്രാനുമതി ആയില്ല. 17 മന്ത്രിമാരും മുഖ്യമന്ത്രിയുമാണ് വിദേശത്തേയ്‌ക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന അനുമതിയില്‍ കര്‍ശന നിബന്ധനകളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്‍. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. വിദേശഫണ്ട് സ്വീകരിക്കാനോ വിദേശ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാനോ പാടില്ല. ഈ മാസം പതിനെട്ട് മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. വിദേശ മലയാളികളിൽ നിന്നും ഏജൻസികളിൽ നിന്നും ധനസമാഹരണം നടത്താനാണ് തീരുമാനം. എന്നാല്‍ മിക്ക വിദേശരാജ്യങ്ങളിലും പണപ്പിരിവിന് വിലക്കുണ്ട്. അന്യരാജ്യക്കാര്‍ പണം ശേഖരിക്കുന്നതിന് ആ രാജ്യത്തിന്റെ അനുമതി വേണ്ടതുണ്ട്. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും വേണം. ഇതൊന്നുമില്ലാതെ പണം ശേഖരിക്കുന്നത് നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
വായ്‌പാപരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കേന്ദ്രം പരിധി ഉയര്‍ത്താതെ കേരളത്തിന് കടം എടുക്കാനാവില്ല. ലോകബാങ്ക്, എഡിബി വായ്‌പകളാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
















