ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തില്‍ സമരക്കാരെ അധിക്ഷേപിച്ച് മന്ത്രി ജി സുധാകരന്. വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഒരു നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് തെരുവില്‍ സമരത്തിന് ഇറങ്ങുന്നത്. സമരത്തിന് ഇറങ്ങുന്നവരില്‍ നാല് പേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസിനു മാത്രമാണ്. രാജ കുടുംബത്തെ നാട്ടുകാര്‍ കാണുന്നത് ഇപ്പോള്‍ മാത്രമാണ്. നശിച്ച ഫ്യൂഡല്‍ സംസ്കാരം ഉയര്‍ത്തി കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയുടേത് നല്ല നിലപാടാണെന്നും ജി സുധാകരന് ആലപ്പുഴയില്‍ പറഞ്ഞു.
നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പിന്മുറക്കാരായ കോണ്‍ഗ്രസുകാര്‍ രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് കിട്ടിയ വോട്ടിന്റെ പത്ത് ശതമാനം മാത്രമാണ് തെരുവിലിറങ്ങിയത്. സ്ത്രീകള്‍ക്ക് തുല്യ അവകാശം തുല്യ സ്വാതന്ത്ര്യം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതുകൊണ്ട് വോട്ടൊന്നും കുറയാന്‍ പോകുന്നില്ല. കൂടുകയേ ഉള്ളൂവെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: