Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം വൈദ്യുതി വില്‍പന കൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 07:35 am IST
in Kerala

ഇടുക്കി: ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വൈദ്യുതി ഉല്‍പ്പാദനം പരമാവധി അളവിലേക്ക് എത്തുന്നു. ഉപഭോഗം താഴ്ന്നതിനാല്‍ അധിക വൈദ്യുതി സംസ്ഥാനം വില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ വന്‍തോതില്‍ സംസ്ഥാനം വൈദ്യുതി വിറ്റിരുന്നു.

വ്യാഴാഴ്ച പകല്‍ മാത്രം 1.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിറ്റത്. അതും യൂണിറ്റിന് എട്ട് രൂപ തോതില്‍. ഇന്നലെ പകല്‍ വിറ്റത് 4.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ശരാശരി 6-7 രൂപയ്‌ക്ക് ഇടയിലായിരുന്നു വില്‍പന. വരുന്ന ദിവസങ്ങളില്‍ പരമാവധി വൈദ്യുതി വില്‍ക്കാനാണ് നീക്കം. ഇന്ന് വില്‍ക്കുന്ന വൈദ്യുതിയുടെ അളവ് തലേന്ന് തന്നെ പവര്‍ എക്‌സ്‌ചേഞ്ചില്‍ അറിയിക്കണം.

സമയം അടക്കം ഇതില്‍ രേഖപ്പെടുത്തി കഴിയുമ്പോള്‍ ആവശ്യം ഉള്ളവര്‍ക്ക് ലേലത്തിലൂടെ ഈ വൈദ്യുതി വാങ്ങാം. സമാനരീതിയിലാണ് കേരളവും വൈദ്യുതി വാങ്ങുന്നത്. രാത്രികാലങ്ങളില്‍ നിലവില്‍ കേരളത്തില്‍ നിന്ന് വില്‍പ്പന ഇല്ല. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം നേരിട്ടിരുന്ന സമയങ്ങളിലും കേരളം ഇത്തരത്തില്‍ വൈദ്യുതി വിറ്റിരുന്നു. 

ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെ ഇത്തരത്തില്‍ 212.3188 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിറ്റത്. യൂണിറ്റിന് നാല് രൂപ വച്ച് 84.93 കോടിയാണ് ഈ ഇനത്തില്‍ വകുപ്പിന് ലഭിച്ചത്. 

ഉല്‍പ്പാദനം കുറച്ച് സംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ച് വയ്‌ക്കാനുള്ള നീക്കം ഉപേക്ഷിച്ചാണ് വൈദ്യുതി വില്‍പന കൂട്ടിയിരിക്കുന്നത്. ഇടുക്കി അടക്കമുള്ള പദ്ധതികളിലും ആനുപാതികമായി വൈദ്യുതി ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത് 28.7364 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.

മുല്ലപ്പെരിയാര്‍ 131.7 അടി കടന്നു: നീരൊഴുക്ക് ശക്തം

കുമളി: മഴ ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 131.7 അടിയായി ഉയര്‍ന്നു. അതിശക്തമായ നീരൊഴുക്കും, വൃഷ്ടിപ്രദേശത്ത് തുടരുന്ന മഴയും മൂലം വരും ദിവസങ്ങളില്‍ ജലനിരപ്പ് ഉയരാനാണ് സാധ്യത. സെക്കന്‍ഡില്‍ 7387 ഘനയടി വെള്ളം ഇപ്പോള്‍ സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

 ഇതില്‍ 1620 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 12830 ദശലക്ഷം ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നത്. തേക്കടി തടാകത്തിലും, അണക്കെട്ടിന്റെ പരിസരങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ഒരുദിവസം മാത്രം മൂന്നടി വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. കഴിഞ്ഞ പ്രളയകാലത്ത് അപ്രതീക്ഷിതമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും ക്രമാതീതമായി തുറന്നു വിട്ടതാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.

കുരുടാമണ്ണില്‍ ലഭിച്ചത് 11.4 സെ.മീ. മഴ

ഇടുക്കി: ഇന്നലെ രാവിലെ എട്ടരയ്‌ക്ക് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ചെറുകോലിന് സമീപം കുരുടാമണ്ണ് എന്ന സ്ഥലത്ത്. ഇവിടെ മാത്രം പെയ്തത് 11.4 സെ.മീ. മഴ.

തൃശൂര്‍, പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളില്‍ മഴ തീരെ കുറഞ്ഞു. കോന്നി, കോഴ, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എട്ട് സെ.മീ. വീതം മഴ ലഭിച്ചപ്പോള്‍ കോഴിക്കോട്, പുനലൂര്‍ എന്നിവിടങ്ങില്‍ ഏഴ് സെ.മീ. വീതമാണ് പെയ്തത്. ആലുവ, പിറവം, മൂന്നാര്‍, കോട്ടയം, വൈത്തിരി നാല് വീതവും കരിപ്പൂര്‍ വിമാനത്താവളം, മാന്‍കൊമ്പ്, ഇടുക്കി, മൈലാടുംപാറ, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മൂന്ന് സെ.മീ. വീതവും മഴ പെയ്തു. 

ഈ മാസം 9 വരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും  മഴ തുടരുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.