സംസ്ഥാനത്തെ രാസ പരിശോധനാ ലാബുകള്‍ പ്രതിസന്ധിയിലാണ്. പരിശോധനാഫലങ്ങള്‍ കിട്ടാനുള്ള താമസം പലപ്പോഴും കേസ് അന്വേഷണങ്ങളെ ബാധിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം. ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പലപ്പോഴും അധികൃതര്‍ അവഗണിക്കുകയാണ്.
പരിശോധനയ്ക്കായുള്ള കെമിക്കല്‍ അനലിസ്റ്റുകളുടെ അഭാവവും പ്രതിസന്ധിക്ക് മറ്റൊരു കാരണമാണ്. വളരെക്കുറച്ച് പരിശോധനാ ലാബുകള്‍ ഉള്ളിടത്ത് ഓരോ വര്‍ഷവും പരിശോധനയ്ക്കായി എത്തുന്നത് ആയിരക്കണക്കിന് സാമ്പിളുകളാണ്. പരിശോധനയ്ക്കായി എത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കേസുകളുടെ സാമ്പിളുകള്‍ മുതല്‍ പോസ്റ്റുമോര്‍ട്ടം സാമ്പിളുകള്‍ വരെ ഉള്‍പ്പെടുന്നുണ്ട്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എത്രയുംവേഗം ജീവനക്കാരുടെ എണ്ണം കൂട്ടിയും കൂടുതല്‍ ലാബുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് സത്വര നടപടിയുണ്ടാകേണ്ടതുണ്ട്.
സുരേഷ്, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: