കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ടിന്റെ പത്താമത് എഡിഷന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
30 വരെ സാമുദ്രിക ആന്‍ഡ് സാഗര കണ്വെന്ഷന് സെന്ററില്‍ സെമിനാറുകള്‍, നയരൂപീകരണ ചര്‍ച്ചകള്‍ എന്നിവയും നടക്കും. പ്രളയശേഷം നടക്കുന്ന ആദ്യ ട്രാവല്‍ മാര്‍ട്ടിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. ട്രാവല്‍മാര്‍ട്ടില്‍ ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ് ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട് തുടങ്ങിയവയുടെ മുഖ്യപങ്കാളികള്ക്ക് ലോകോത്തര വില്‍പ്പനക്കാരെയും വാങ്ങുന്നവരെയും നേരില്‍ കണ്ട് ബിസിനസ് സംസാരിക്കാം.
73 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൊച്ചിയിലെ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നുണ്ട്. 393 വിദേശ സംരംഭകരും 1095 ആഭ്യന്തര സംരംഭകരുമാണ് കെടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കെടിഎമ്മിന്റെ നേതൃത്വത്തില്‍ 28 ടൂറിസം അനുബന്ധ സംഘടനകള്‍ ചേര്‍ന്ന് കര്‍മസേനയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. ട്രാവല്‍ മാര്‍ട്ട് 30ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: