Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഹിപ്പിയുമായി പൗലോ കൊയ്‌ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 07:30 am IST
in Literature

ഇന്ന് സെപ്റ്റബര്‍ 25. വായനാലോകത്തിന് സവിശേഷ ദിനം. ലോകത്ത് ജീവിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരില്‍ മുമ്പനായ പൗലോ കൊയ്‌ലോയുടെ പുതിയ നോവല്‍ ഹിപ്പി ഇന്ന് പുറത്തിറങ്ങുകയാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്ന ഈ നോവലിനെക്കുറിച്ചുള്ള തിടംവെച്ച വാര്‍ത്തകളായിരിക്കും ഇനി കുറച്ചുകാലം സാഹിത്യലോകത്തെ നയിക്കുന്നത്. എത്രലക്ഷം  പുസ്തകങ്ങളാണ് ഈ ദിവസംമാത്രം വിറ്റഴിയുകയെന്ന കൗതുകത്തിലാണ് ലോകം. ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ഓരോ പുസ്തകമിറങ്ങുമ്പോഴും ലോകത്തെവിടെയുമുള്ള പ്രധാന പുസ്തക ശാലകള്‍ക്കു മുന്നിലുള്ള ക്യൂ കിലോ മീറ്ററുകളോളം നീണ്ടുപോകാം. അത്രയ്‌ക്കാണ് പൗലോയുടെ പുസ്തകങ്ങള്‍ക്കുള്ള സ്വീകാര്യത.   

        വിയോജിപ്പുള്ളതിനോട് പൊരുതാന്‍ യുവത്വം തെരഞ്ഞെടുത്ത 70 കളിലെ ഹിപ്പി സംസ്‌ക്കാരം പൗലോ കൊയ്‌ലോക്കും ഹരമായിരുന്നു. അലങ്കോലപ്പെട്ട വേഷവും ലഹരിയും രതിയും സ്വാതന്ത്ര്യവും സംഗീതവുമൊക്കെയായി തോന്ന്യാസ ജീവിതം നയിച്ച് ഹിപ്പിക്കൂട്ടത്തില്‍ അലഞ്ഞനുഭവിച്ച സ്വന്തം ജീവിതത്തേയും ചേര്‍ത്തുവെച്ച നോവലാണ് ഹിപ്പി.  വ്യവസ്ഥാപിത നയങ്ങളോടും പാരമ്പര്യങ്ങളോടും പിന്‍തിരിഞ്ഞ് യാന്ത്രിക ജീവിതത്തിനെതിരെ അവനവന്റെ ജീവിതക്കാഴ്ചകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിപ്പിയനുഭവത്തെക്കുറിച്ചുള്ള നോവല്‍ മറ്റു കൃതികളെക്കാളും എഴുത്തുകാരന്റെ ആത്മകഥാപരമായ അംശങ്ങള്‍കൂടുതലുള്ള രചനയാണ്. ഇന്നത്തെ തലമുറയുടെ തീവ്രനിഷേധത്തെപ്പോലും തോല്‍പ്പിക്കുംവിധം അരനൂറ്റാണ്ടിനു മുന്‍പ് സാംസ്‌ക്കാരിക രംഗത്തുണ്ടായ ബദല്‍ വിപ്‌ളവങ്ങളില്‍ ഒന്നായിരുന്ന ഹിപ്പി ജീവിതം ഇന്നത്തെ വായനയ്‌ക്കു പുതുമയായിരിക്കും.

        രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഓരോ പുസ്തകം ഇറക്കുന്ന പൗലോ കൊയ്‌ലോയുടെ വ്യക്തി ജീവിതംപോലെ തന്നെ വ്യത്യസ്തമാണ് എഴുത്തു ലോകവും. 35 മില്യണ്‍ കോപ്പികളിലൂടെ വായനാലോകത്ത് മഹാസ്‌ഫോടനം തീര്‍ത്ത പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവല്‍  ഇന്നും സാധാരണക്കാര്‍ക്കുപോലും വായനയുടെ ബൈബിളാണ്. ഒരു ആട്ടിടയനെ പ്രധാന കഥാപാത്രമാക്കി ആത്മവിശ്വാസത്തിന്റേയും ശുഭാപ്തിയുടേയും ലോകം തീര്‍ക്കുന്ന ഈ നോവല്‍ ഇന്ത്യയില്‍ തന്നെ രണ്ട് ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 26 പുസ്തകങ്ങളുടെ 65 മില്യണ്‍ കോപ്പികളാണ് 59 ഭാഷകളിലായി ലോകമെമ്പാടും വിററഴിഞ്ഞത്.  ജീവിച്ചിരിക്കെ ഒരു എഴുത്തുകാരന് ലോകത്തില്‍  ഇത്രത്തോളം പേരുംപെരുമയും സാമ്പത്തിക നേട്ടവും കിട്ടിയത്  പൗലോ കൊയ്‌ലോക്കുമാത്രമായിരിക്കും. 

       ചെറുപ്പത്തില്‍ തന്നെ എഴുത്തുകാരനാകണമെന്ന് ലക്ഷ്യംവെക്കുന്നവര്‍ കുറവായിരിക്കാം. എന്നാല്‍ പൗലോ കൊയ്‌ലോ ജീവിക്കുന്നത് എഴുതാന്‍വേണ്ടി മാത്രവും. അതായിരുന്നു ആഗ്രഹവും ലക്ഷ്യവും.വലിയ വിശ്വാസികളായ മാതാപിതാക്കളുണ്ടോ അതിനു സമ്മതിക്കുന്നു. ജീവിതത്തിനു ഭാവിയില്ലാത്തവനാണ് എഴുത്തുകാരന്‍ എന്നായിരുന്നു അവരുടെ വിശ്വാസം. പോരാത്തതിന് നിയമജ്ഞനായ പിതാവിന്റെ മകന്‍ എഴുത്തുകാരനായി ജീവിതം തുലയ്‌ക്കുന്നതെങ്ങനെ സഹിക്കും. അടുക്കും ചിട്ടയുമില്ലാത്ത ജീവിതവും വ്യവസ്ഥാപിതമായ കെട്ടുപാടുകളോട് നിഷേധവുമുള്ള  പൗലോ കൊയ്‌ലോ എപ്പോഴും അന്തര്‍മുഖനായിരിക്കുന്നതുകണ്ട് മാനസിക രോഗമെന്നു കരുതി മാതാപിതാക്കള്‍ അത്തരമൊരു സാനിട്ടോറിയത്തിലാക്കുകയും മൂന്നു തവണ അവിടന്ന് രക്ഷപെടുകയുമായിരുന്നു .തങ്ങളുടെ വരച്ചിട്ട വരുതിയില്‍ മകനെ കിട്ടില്ലെന്ന് മാതാപിതാക്കള്‍ വിധിയെഴുതുകയും ചെയ്തു. സ്വന്തം വിധി തിരുത്തിയെഴുതിയ പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ വായിച്ച് ആളുകള്‍ അവരവരുടെ വിധി തിരുത്താനുള്ള ശ്രമത്തിലാണ്. മുപ്പത്തേഴാം വയസില്‍ സ്‌പെയിനിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ ആത്മീയ ഉണര്‍വിന്റെ പ്രേരണയാലാണ് ആദ്യ രചന പിള്‍ഗ്രിമേജ് എഴുതിയത്. രണ്ടാം നോവലായ ആല്‍ക്കമിസ്റ്റ് പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരനെ മാത്രമല്ല ലോകസാഹിത്യത്തെത്തന്നെ മാറ്റിമറിച്ചു. ആട്ടിടയനായ ഒരു ബാലന്‍ അവന്റെ സ്വപ്നത്തിനു പിന്നാലെ നടക്കുകയും പിന്നീട് സ്വപ്‌നം അവന്റെ പിന്നാലെ സഞ്ചരിക്കുകയുമാണ് ആല്‍ക്കമിസ്റ്റില്‍. ലോകത്തെ ഏറ്റവുംധികം ആവേശിച്ച പുസ്തകമാണ് ആല്‍ക്കമിസ്റ്റ്. ദൈവം മനുഷ്യനോട് സംസാരിക്കുന്നത് സ്വപ്‌നത്തിന്റെ ഭാഷയിലാണെന്ന് പൗലോ കൊയ്‌ലോ പറയുന്നു. നിങ്ങള്‍ ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അതു നിങ്ങള്‍ക്കു നേടിത്തരാന്‍ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുമെന്നും  അദ്ദേഹം പറയുന്നു. 1947ല്‍ ബ്രസീലിലെ റിയോ ഡി ജാനിറോയില്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ബ്രിഡ, ദ സഹര്‍, വെറോണിക്ക ഡിസയ്ഡ്‌സ് റ്റു ഡൈ, ദ സ്‌പൈ തുടങ്ങിയവയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പുതിയ വാര്‍ത്തകള്‍

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.