Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീ പുരുഷന്റെ അടിമയെന്ന് ക്രിസ്തു കരുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 02:30 am IST
in Vicharam

കത്തോലിക്കാ സഭയ്‌ക്ക് ഇതുവരെയായി 266 പോപ്പുമാരാണുണ്ടായത്. ഇവരിലെ 164 പോപ്പുമാര്‍ കാനോനിക നിയമപ്രകാരം ഗൃഹസ്ഥ ജീവിതം നയിച്ചവരാണ്. ബാക്കി 102 പോപ്പുമാരില്‍ പലരും സ്ത്രീകളുമായി അവിഹിത ജീവിതം നയിച്ചും രഹസ്യമായി മക്കളുടെ അച്ഛന്മാരായും പുരോഹിതജീവിതത്തിന്റെ പവിത്രത പറിച്ചു കീറിയെറിയുകയായിരുന്നു. പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന പുരോഹിതന്മാരുടെ ഭൗതിക ജീവിത മോഹങ്ങള്‍ക്കു മുമ്പില്‍ ക്രൈസ്തവ ആത്മീയ മൂല്യങ്ങള്‍ കരിഞ്ഞുവീഴുന്നു.

ക്രിസ്തു ബ്രഹ്മചാരിയായിരുന്നെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹമനസ്സില്‍ സന്യാസ ജീവിതത്തിനും ഗൃഹസ്ഥജീവിതത്തിനും ഒന്നുപോലെ ആദരവുണ്ടായിരുന്നു. സ്ത്രീയും പുരുഷനും ചേര്‍ന്നാല്‍ മാത്രമേ മനുഷ്യ ജീവിതം പൂര്‍ണമാവുകയുള്ളുവെന്ന് ക്രിസ്തു വിശ്വസിക്കുകയും പറയുകയും ചെയ്തു.  സ്ത്രീ പുരുഷന്റെ അടിമയാണെന്ന് ക്രിസ്തു കരുതിയിട്ടില്ല. ക്രിസ്തു സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിച്ചവനായിരുന്നു. അത് കൂടിയായിരുന്നു അവന്റെ ദൈവികത. സ്ത്രീയെ സെക്കന്റ് സെക്‌സായോ അധമ ജീവിയായോ പുരുഷന്റെ ലൈംഗികോപകരണമായോ കരുതിയത് ചില പോപ്പുമാരും പുരോഹിതന്മാരുമാണ്. പ്രസ്തുത വിഭാഗത്തിന്റെ ജിവിതം അനുകരിക്കുന്ന സുഖിയന്മാരായ വൈദികന്മാരെ കേരളത്തിലെ ക്രിസ്തുമതത്തില്‍ ഇന്ന് കണ്ടു വരുന്നു. അവര്‍ കേരളത്തിലെ ക്രിസ്തുമതത്തിന്റെ ശാപവും ദുഃഖവും വേദനയുമായി മാറിയിരിക്കുന്നു.

(കേരളത്തിലെ ക്രൈസ്തവ ബാദ്ധ്യത – ഇ.വി. ശ്രീധരന്‍ -കേരള കൗമുദി ആഴ്ചപ്പതിപ്പ്)

ഓസോണ്‍ വാതകം തീരെ കാണപ്പെടാത്ത മേഖലയൊന്നുമല്ല ഓസോണ്‍തുളകള്‍. ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍ സാന്ദ്രത കുറഞ്ഞ ഭാഗം എന്നുമാത്രമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ആഗസ്ത് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി ഓസോണ്‍ തുളകള്‍ പ്രത്യക്ഷമാകുന്നത്. അന്റാര്‍ട്ടിക്കയുടെ ഭാഗത്താണ് ഈ പ്രതിഭാസം കൂടുതല്‍ തീവ്രമാകുന്നത്. എങ്ങനെയാണ് ഒരു മേഖലയെ ഓസോണ്‍ തുളയായി പരിഗണിക്കുന്നതെന്നു നോക്കാം. ഓസോണ്‍ വാതകത്തിന്റെ സാന്ദ്രത 220 ഡോബ്‌സണ്‍ യൂണിറ്റിലും (220 യു.ഡി) കുറഞ്ഞ മേഖലയെ ഓസോണ്‍ തുളയായി കണക്കാക്കാം.

സൗരവാതങ്ങളുടെആക്രമണവുംഅഗ്നിപര്‍വത സ്‌ഫോടനങ്ങളും ഓസോണ്‍ പുതപ്പിനെ ഛിന്നഭിന്നമാക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലും ഓസോണ്‍ പാളിക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്നുണ്ട്. നൈട്രിക് ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോക്‌സില്‍, ആറ്റമിക് ക്ലോറിന്‍, ബ്രോമിന്‍, ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍, ഹൈഡ്രോ ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍, ബ്രോമോ ഫ്‌ളൂറോ കാര്‍ബണുകള്‍, ഹാലോണുകള്‍ എന്നിവയെല്ലാം ഓസോണ്‍ പാളിയെ ദോഷകരമായി ബാധിക്കുന്ന മനുഷ്യനിര്‍മിത പദാര്‍ത്ഥങ്ങളാണ്.

(ദിനാചരണങ്ങളല്ല, നിലപാടുകളാണ് പ്രധാനം – സാബു ജോസ്-ദേശാഭിമാനി വാരിക)

വിലയ്‌ക്കുവാങ്ങാം രോഗങ്ങള്‍

വീട്ടില്‍ ഊണ്, ഇലയില്‍ ഊണ്, നാടന്‍ ഭക്ഷണശാല, വീട്ടില്‍ ബിരിയാണി, തുടങ്ങിയ ഓമനപ്പേരുകളില്‍ സഞ്ചരിക്കുന്ന തട്ടുകടകള്‍ വരെ നാട്ടില്‍ സുലഭം. എന്നാല്‍, ഇവിടങ്ങളില്‍ വൃത്തിയും വെടിപ്പും കുറവാണ്. വ്യക്തിശുചിത്വമില്ലാത്തയാള്‍ ഭക്ഷണം വിളമ്പും. ടേബിള്‍ തുടച്ച കൈ കഴുകാതെ ഭക്ഷണം കൊണ്ടുവരും. പുറത്തെ കണ്ണാടിപ്പെട്ടിയില്‍ നിരന്നിരിക്കുന്നവ എന്തൊക്കെ ചേര്‍ത്തു എന്ത് എണ്ണയില്‍ വറുത്തു എന്നറിയില്ല. കാരണം ഹോട്ടലുകളുടെ അടുക്കളയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കു പ്രവേശനമില്ല. അധികൃതര്‍ കാര്യക്ഷമമായി പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുമില്ല.

വിഷം കുത്തിനിറച്ച ഭക്ഷണം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കാനാവുമോ ? സാധ്യമല്ലതന്നെ. അവിടെ പരിശോധന നടത്താനും നടപടി സ്വീകരിക്കാനും ഇച്ഛാശക്തിയുള്ള ഒരു സംവിധാനം നിലവിലുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്തവയില്‍ തട്ടുകട മുതല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരെ. സംസ്ഥാനത്തെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും വന്‍ തോതില്‍ വിഷം നിറഞ്ഞിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ വാങ്ങി കഴിക്കുന്ന നമ്മള്‍ നിയന്ത്രിത അളവില്‍ വിഷം തിന്നു മരിക്കാന്‍ വിധിക്കപ്പെട്ടവരാണ്. പരാതി എവിടെ പറയും? ആരോടു പറയും ? ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ടുവരാവുന്ന രോഗങ്ങളില്‍ നിസാരമായവ മുതല്‍ അതീവ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നവ വരെ ഉണ്ട്.

(വിലയ്‌ക്കുവാങ്ങുന്ന രോഗങ്ങള്‍- ടി. സുഗതന്‍, വര്‍ക്കല-കലാകൗമുദി ആയുരാരോഗ്യം)

ട്രാന്‍സ്ജന്‍ഡറുകളെ അവഗണിക്കുന്നു

ഒരു കുഞ്ഞു ജനിച്ച് അത് ആണായാലും പെണ്ണായാലും വളര്‍ന്നുവരുമ്പോള്‍ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണം, സിവില്‍ സര്‍വീസിലാക്കണം എന്നൊക്കെ തീരുമാനിച്ചുറപ്പിക്കുന്ന മാതാപിതാക്കള്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഈ കുട്ടി ട്രാന്‍സ്ജന്‍ഡറാണെന്ന് അറിയുമ്പോള്‍ ആഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിക്കുകയാണ്.  പിന്നീട് എങ്ങനെയെങ്കിലും കുട്ടിയെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങും. അഭിമാനം നഷ്ടപ്പെടുമെന്ന മിഥ്യാധാരണയില്‍ നൊന്തു പ്രസവിച്ച കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയാന്‍ മടിയില്ലാത്ത സ്ത്രീയെ വിളിക്കുന്നതും അമ്മയെന്നാണ്. ഇതാണോ പത്തുമാസം നൊന്തു പ്രസവിച്ചെന്ന് പറയുന്നതിന്റെ മഹത്വം. ഒന്നുമറിയാത്ത കുട്ടികളെ വീട്ടില്‍ നിന്നു പുറന്തള്ളിയാല്‍ പിന്നെ എവിടെയാണ് അവര്‍ക്കൊരു ആശ്രയം. ആ കുട്ടിയുടെ ജീവിതാവസ്ഥ എന്താകുമെന്ന് പത്തു മാസത്തെ കണക്കുപറയുന്ന അമ്മയോ ജന്മം നല്‍കിയ അച്ഛനോ അറിയുന്നില്ല. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് ആളുകളുടെ ആട്ടുംതുപ്പും പരിഹാസവാക്കുകളും കേട്ട് സമൂഹത്തിന്റെ അഴുക്കുചാലിലോ അതുപോലെയുള്ള മറ്റിടങ്ങളിലൊക്കെയോ ആയിരിക്കും എത്തിച്ചേരുന്നത്. ഇവരില്‍ പലരും ക്രിമിനലുകളും തീവ്രവാദികളായുമൊക്കെ മാറ്റപ്പെടാം.

(ദ്വയയിലെ അമ്മയും മക്കളും ഓണാഘോഷ പെരുമയില്‍ അഞ്ജുഅഷറഫ് – മഹിളാരത്‌നം മാസിക)

എല്ലാവരെയുംപോലെ യാത്രകള്‍ ഇഷ്ടമാണ്. സ്റ്റേജ് ഷോകള്‍ക്കും അല്ലാതെയും നിരവധി രാജ്യങ്ങളില്‍ പോകാന്‍ സാധിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡ്, അഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഒത്തിരിയിടങ്ങളില്‍ യാത്ര ചെയ്തു. പക്ഷേ, ആ യാത്രകളേക്കാള്‍ ഞാന്‍ ഓര്‍ക്കുക ഏറ്റവും ഒടുവില്‍ കശ്മീരിലൂടെ നടത്തിയ ഹിമാലയന്‍ റോഡ് ട്രിപ്പാണ്. ദുബൈയില്‍  ഗോപിസുന്ദറിനൊപ്പം സ്റ്റേജ് ഷോക്ക് പോയപ്പോഴാണ് നാട്ടുകാരനായ ജുലാഷിനെ പരിചയപ്പെട്ടത്.  ആ സൗഹൃദം വളര്‍ന്നു. ഒരു വര്‍ഷത്തിനു ശേഷം ദുബൈയില്‍ കുടുംബവുമൊത്ത് ചെന്നപ്പോഴും അദ്ദേഹത്തെ വിളിച്ചു, ദുബൈയില്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തു. അവിടെ നിന്നാണ് കശ്മീര്‍യാത്ര പ്ലാന്‍ ചെയ്യുന്നത്.

വീട്ടുകാര്‍  നോ പറയുമെന്ന പേടിയില്‍ ഡല്‍ഹിയില്‍ ഷോ ഉണ്ടെന്ന് പറഞ്ഞാണ് പോയത്. ഞങ്ങള്‍ മൂന്നു പേര്‍. ഞാനും ഭാര്യയും ജുലാഷും ഡല്‍ഹിയില്‍ നിന്ന് ജീപ്പ് കോംപസ് റെന്റിനെടുത്ത് യാത്രയാരംഭിച്ചു. ഹരിയാന, പഞ്ചാബ്, വഴി ജമ്മുവിലെത്തി. കത്‌റ, ശ്രീനഗര്‍, ദാല്‍ ലേക്, ദ്രാസ്, സോനാമാര്‍ഗ്, കാര്‍ഗില്‍, ലഡാക്ക്, ലേ…. അങ്ങനെ യാത്ര നീണ്ടു. രോഹ്തഹ് പാസെല്ലാം പിന്നിട്ട് മണാലിയും കുളുവും സന്ദര്‍ശിച്ചു. ഷിംലയിലും ചണ്ഡിഗഢിലുമെത്തി. ഒടുവില്‍ ആഗ്രയില്‍ പോയി താജ്മഹലും കണ്ടു. യാത്ര പത്തു ദിവസം നീണ്ടു. പട്‌നിടോപ്, പെഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നീ സ്ഥലങ്ങള്‍ പ്ലാനിലുണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും വാഹനം കടത്തി വിടാത്തതിനാലും മറ്റും പോകാന്‍ സാധിച്ചില്ല. ഇതു വരെയുള്ള യാത്രകളില്‍ ഏറ്റവും സുന്ദരമായതും സാഹസികതയാല്‍ മറക്കാനാവാത്തതുമായതായിരുന്നു അത്.

(എന്നുമെന്നും സ്റ്റാര്‍സിങ്ങര്‍….  റഫീഖ് മൊയ്തീന്‍ – മാധ്യമം കുടുംബം മാസിക)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.