Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അറുതിയില്ലേ ഈ അക്രമങ്ങള്‍ക്ക്…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:28 am IST
in Vicharam

നവമാധ്യമങ്ങളുടെ വ്യാപനവും പ്രധാനയിടങ്ങളിലെ ക്യാമറക്കണ്ണുകളും ഇന്ന്, ഫലത്തില്‍ കുറ്റവാളികള്‍ക്ക് മുന്‍കാലങ്ങളെക്കാള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏത് ഇരുളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും കൃത്യമായ രാഷ്‌ട്രീയ താല്‍പര്യമില്ലാത്തതാണെങ്കില്‍ ഒരു പരിധിവരെ കണ്ടെത്തി വെളിച്ചത്തു കൊണ്ടുവരാനുള്ള കഴിവ് കേരള പോലീസിനുണ്ട്. പക്ഷേ, കുറ്റകൃത്യം നടത്തിയ ആള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായിട്ടുകൂടി കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയാണ് അതിശയം ജനിപ്പിക്കുന്നത്. 

രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളും കുടുംബകലഹങ്ങളും അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെടുന്ന കേസുകളും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. എന്നാല്‍ കടുത്ത നിയമം നിലനിന്നിട്ടുകൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

2007ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ 9706 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കേസുകള്‍ 14254 ആയി വര്‍ദ്ധിച്ചത് മലയാളിയുടെ സാംസ്‌കാരിക ബോധത്തിനേറ്റ പ്രഹരമാണ്. കൊലപാതകം, ബലാത്സംഗം, സ്ത്രീധന പീഡനം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നിങ്ങനെയുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിലധികവും. 2016ലാണ് സ്ത്രീകള്‍ക്കെരിതായ അതിക്രമം 15000 പിന്നിട്ടത്.

സംസ്ഥാനത്തെ വനിത കമ്മീഷന്‍ അംഗത്തിന് പോലും സൈ്വര്യമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയ അതിക്രമം. ഷാഹിദ കമാലിനെ വാഹനം തടഞ്ഞ് നിര്‍ത്തി ഇരുപത്തിയഞ്ചോളം യുവാക്കളടങ്ങിയ സംഘമാണ് കായികമായി നേരിട്ടത്. ഉത്തരേന്ത്യയിലെ നിരക്ഷരമായ ഏതെങ്കിലും ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള അതിക്രമം നടന്നിരുന്നതെങ്കിലും വിവാദങ്ങളുടെ വേലിയേറ്റം തന്നെ കേരളത്തില്‍ നടമാടുമായിരുന്നു. 

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ നടത്തിയ പ്രതിഷേധ പ്രസ്താവന മാറ്റി നിര്‍ത്തിയാല്‍ ഈ അതിക്രമത്തെ കേരളത്തിന്റെ സാംസ്‌കാരിക ബുദ്ധി കാണാതെ പോയി. വനിതാ സംഘടനകള്‍ പോലും കാര്യമായ പ്രതിഷേധ സ്വരം ഉയര്‍ത്തിയില്ല.  

കുട്ടികള്‍ക്കെതിരായുള്ള അക്രമവുമായി ബന്ധപ്പെട്ട് 2008ല്‍ 549 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ കേസുകളുടെ എണ്ണം 3478 ആയി. സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളുടെ ആകെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ആറിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായ സാംസ്‌കാരിക ജീവിതം പിന്‍തുടരുന്ന കേരളത്തില്‍ കുട്ടികള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന സ്ഥിതി വന്നിരിക്കുന്നു. 

കുട്ടികള്‍ക്കെതിരെയുടെ അതിക്രമം തടയുന്നതിനായി ചൈല്‍ഡ് ലൈന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനിടെയിലാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതെന്ന് ചൂണ്ടക്കാണിക്കുന്നവരുണ്ട്. മുന്‍കാലങ്ങളെക്കാള്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തുറന്ന് കാട്ടപ്പെടുന്നു എന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോഴും കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലല്ലോ എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.