Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 02:54 am IST
in Editorial

ബാറുകള്‍ തുറക്കുന്നതിന് കൈക്കൂലിവാങ്ങിയെന്ന കേസില്‍ യുഡിഎഫും എല്‍ഡിഎഫും മുന്‍ മന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തിയ വിധിയാണ് വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരുകോടി രൂപ വാങ്ങിയെന്ന വ്യവസായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്. പൂട്ടിയ 418 ബാറുകള്‍ തുറന്നു കൊടുക്കാന്‍ മാണി അഞ്ചു കോടി രൂപയാണത്രെ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജുരമേശ് വെളിപ്പെടുത്തി. അതോടനുബന്ധിച്ച് നിരവധി ആരോപണങ്ങളും വാര്‍ത്തകളും മാണിക്കെതിരായി ഉണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം. മാണി ധനമന്ത്രിയായിരിക്കെയാണ് ആരോപണം ഉണ്ടാകുന്നത്. അന്ന് വലിയ പ്രക്ഷോഭത്തിനാണ് സിപിഎമ്മും കൂട്ടുകക്ഷികളും നേതൃത്വം നല്‍കിയത്. നിയമസഭയിലടക്കം സിപിഎം അക്രമം അഴിച്ചുവിട്ടു. ബജറ്റവതരിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷം നിയമസഭയില്‍ താണ്ഡവമാടുകയായിരുന്നു. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ബാര്‍ക്കോഴക്കേസ് ശക്തമായി മുന്നോട്ടുപോകുമെന്നും മാണിയുടെ രാഷ്‌ട്രീയഭാവി ഇല്ലാതാകുമെന്നുമായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ കോഴക്കേസിലെ പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് യുഡിഎഫിനെ പോലെ എല്‍ഡിഎഫും സ്വീകരിച്ചത്. ആദ്യം യുഡിഎഫില്‍ നിന്ന് അകലം പാലിച്ച മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് അടുക്കുകയാണെന്ന സൂചന നല്‍കി പിണറായിയെയും കൂട്ടരെയും കുരുക്കിലാക്കി. പിന്നീട് യുഡിഎഫ് വിട്ടതായി പ്രഖ്യാപിക്കുകയും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ചെയ്തു. പിണറായി സര്‍ക്കാരിന്റെ ഭരണത്തുടക്കത്തില്‍ വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ്‌തോമസ്, മാണിക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിക്കുകയും അത് കോടതിയെ അറിയിച്ച് അന്വേഷണവുമായി ഏറെ മുന്നോട്ടു പോകുകയുമുണ്ടായി. അപ്പോഴേക്കും സിപിഎമ്മിന്റെ വലിയ ഇഷ്ടക്കാരനായി മാണി മാറിക്കഴിഞ്ഞിരുന്നു. ശേഷം കേരളം കണ്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനപ്പെട്ട ഒരു കേസിന്റെ അട്ടിമറിയാണ്. 

സര്‍ക്കാരിന്റെ താല്പര്യപ്രകാരം, കോഴക്കേസില്‍ തെളിവില്ലെന്ന്  കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. കെ.എം. മാണിയെ ബാര്‍ക്കോഴക്കേസില്‍ നിന്ന് രക്ഷിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പിന്നീട് കണ്ടത്. വിജിലന്‍സ് നടപടിക്കെതിരെ കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ച പ്രോസിക്യൂട്ടറെ പോലും മാറ്റിക്കൊണ്ട് മാണിക്കുവേണ്ടി എല്ലാം അട്ടിമറിച്ചു. കോഴക്കാരനായ മാണിയെ തുറുങ്കിലടയ്‌ക്കണമെന്ന് പറഞ്ഞ് സമരവും അക്രമവും നടത്തിയവര്‍ തന്നെ പ്രതിയുടെ സംരക്ഷകരായി വരുന്ന പരിഹാസ്യമായ നടപടികളാണുണ്ടായത്. കേസില്‍നിന്നു രക്ഷിച്ചാല്‍ മാണി തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീക്ഷ മാത്രമായിരുന്നില്ല സിപിഎമ്മിനുമുന്നിലുണ്ടായിരുന്നതെന്ന് വേണം ഇപ്പോള്‍ കരുതാന്‍. ഒരേ തൂവല്‍പക്ഷികളുടെ പൊറാട്ടുനാടകമായിരുന്നു അതെല്ലാം. കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കിക്കൊണ്ട് അഴിമതിക്കാരുടെ വിളയാട്ടം. 

എന്നാല്‍ കോടതികളിലുള്ള നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാലമായില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധി. തെളിവില്ലാത്ത കേസായി എഴുതിത്തള്ളാനുള്ള തീരുമാനം സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. അന്വേഷണ ഏജന്‍സിതന്നെ കേസ് അട്ടിമറിച്ച് വിധികര്‍ത്താവായാല്‍ സംസ്ഥാനത്ത് നീതി എങ്ങനെ നടപ്പാകുമെന്ന കോടതിയുടെ ചോദ്യം പ്രധാനപ്പെട്ടതാണ്. ക്രിമിനല്‍ നടപടി ക്രമത്തേയും ചട്ടങ്ങളെയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തിയെന്നാണ് നിരീക്ഷണം. തെളിവുമൂല്യം വിലയിരുത്തേണ്ടത് കോടതിയാണെന്നിരിക്കെ കെ.എം. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയുടെ അധികാരം കവര്‍ന്നെടുത്ത് സ്വയം വിധികര്‍ത്താവായി കേസ് എഴുതിത്തള്ളിയെന്നും കോടതി നരീക്ഷിച്ചു. 

കെ.എം. മാണി കുറ്റക്കാരനാണോ എന്ന് തെളിയിക്കേണ്ടത് കോടതി തന്നെയാണ്. രാജ്യത്തെ നിയമസംവിധാനത്തെയാകെ അട്ടിമറിച്ച്, ഭരണത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ രക്ഷപ്പെടാമെന്നാരെങ്കിലും മോഹിച്ചാല്‍ അത് വെറും വ്യാമോഹമായിരിക്കുമെന്ന മുന്നറിയിപ്പാണ് ഈ വിധിയിലൂടെ കോടതി നല്‍കുന്നത്. മാണി കൈക്കൂലി വാങ്ങിയെങ്കില്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകണം. അതിനാവശ്യമായ തെളിവുകള്‍ കണ്ടെത്തിയവര്‍ക്ക് ഭയലേശമില്ലാതെ അത് കോടതിയിലെത്തിക്കാനുള്ള സാഹചര്യവുമുണ്ടാകണം. ഒരു കള്ളനും അധികനാള്‍ എല്ലാവരെയും പറ്റിച്ച് സൈ്വര്യവിഹാരം നടത്താനാകില്ല. ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചേ മതിയാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.