Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശ്രീകൃഷ്ണൻ ഉയർത്തിയ ഗോവർധനപർവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:32 am IST
inVaradyam

മഴയുടെ ദേവനാണ് ഇന്ദ്രന്‍. ഭാരതീയ പുരാണപ്രകാരം മഴ പെയ്യിക്കുന്നതും പെയ്യിക്കാതിരിക്കുന്നതും ദേവേന്ദ്രനാണ്. ശ്രീകൃഷ്ണന്റെ ദേശമായ അമ്പാടിയിലെ ജനങ്ങള്‍ ദേവേന്ദ്രനെ പ്രീതിപ്പെടുത്താനായി യാഗങ്ങള്‍ നടത്തിയിരുന്നു. മഴ കൃത്യമായി ലഭിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ കൃഷ്ണന്‍ ഇതിനോട് വിയോജിച്ചു. അമ്പാടിക്കാരുടെ കുലദൈവം ഗോവര്‍ധനപര്‍വതമാണെന്നും അതിനാല്‍ ആ പര്‍വതത്തെ പൂജിച്ചാല്‍ മതിയെന്നുമായിരുന്നു ഭഗവാന്റെ വാദം. ശ്രീ കൃഷ്ണന്‍ പറഞ്ഞതിനാല്‍ ഒരു വര്‍ഷത്തെ യാഗം അമ്പാടിവാസികള്‍ ഗോവര്‍ധനപര്‍വതത്തിന് അര്‍പ്പിച്ചു.

ഇന്ദ്രന്‍ കോപാകുലനായി. അമ്പാടിവാസികളെ ഒന്നടങ്കം ശിക്ഷിക്കാന്‍ തീരുമാനിച്ചു. അതുപ്രകാരം അമ്പാടിയില്‍ മഴ കനത്തു പെയ്തു. നിലയ്‌ക്കാത്ത പെരുമഴ.ശ്രീകൃഷ്ണന്‍ അവസരത്തിനൊത്തുയര്‍ന്നു. അദ്ദേഹം ഗോവര്‍ധനപര്‍വതമെടുത്ത് ഉയര്‍ത്തിപ്പിടിച്ചു. പര്‍വതം ഒരു വലിയ കുടപോലെ വര്‍ത്തിച്ചു. ജനങ്ങള്‍ മുഴുവനും മഴ നനയാതെ അതിനുകീഴെ കയറി നിന്നു.

ഏഴു ദിവസം പിന്നിട്ടിട്ടും മഴ നിലച്ചില്ല. അത് പെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ അമ്പാടിയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശ്രീകൃഷ്ണന്‍ അവരെ സംരക്ഷിച്ചു. ഭാഗവതത്തിലെ ഒരു കഥയാണിത്. ശ്രീകൃഷ്ണന്റെ പ്രതിരൂപമായാണ് ഗോവര്‍ധന പര്‍വ്വതം കരുതപ്പെടുന്നത്.

മഴ പെയ്യിക്കാൻ എത്തിയ ഋശ്യശൃംഗൻ

മഹാഭാരതത്തില്‍ നിന്നുള്ള ഒരു മഴക്കഥ കൂടി. അംഗരാജ്യത്തെ രാജാവായിരുന്നു ലോമപാദന്‍. അദ്ദേഹം ഒരു ബ്രാഹ്മണനെ ചതിച്ചു. ക്രമേണ രാജ്യത്ത് മഴ പെയ്യാതെയായി. വരള്‍ച്ച ബാധിച്ചു. ഫലമോ ക്ഷാമം പടര്‍ന്നുപിടിച്ചു.

ലോമപാദന്‍ തപശക്തിയുള്ള കുറെ താപസരെ വിളിച്ചുകൂട്ടി. എങ്ങനെയെങ്കിലും മഴ പെയ്യിച്ച് രാജ്യത്തെ രക്ഷിച്ചുതരണമെന്ന്  അഭ്യര്‍ത്ഥിച്ചു. സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മുനികുമാരനെ കൊണ്ടുവന്ന് യാഗം നടത്തണമെന്ന് തപസ്വികള്‍ നിര്‍ദ്ദേശിച്ചു.

സ്ത്രീകളെ കണ്ടിട്ടില്ലാത്ത മുനികുമാരനുവേണ്ടി രാജാവ് അന്വേഷണമാരംഭിച്ചു. ഒടുവില്‍ വിഭാണ്ഡകന്‍ എന്ന മുനി തന്റെ പുത്രന്‍ ഋശ്യശൃംഗനെ വളര്‍ത്തുന്നത് സ്ത്രീകളെ കാണിക്കാതെയാണെന്ന് അദ്ദേഹം അറിഞ്ഞു. പക്ഷെ ഒരു തടസ്സം നേരിട്ടു. പുത്രനെ എവിടേക്കും വിടാന്‍ കടുപ്പക്കാരനായ വിഭാണ്ഡകന്‍ സമ്മതിക്കില്ല. അപ്പോള്‍ ഒരു വഴിയേ അവശേഷിച്ചുള്ളൂ- അച്ഛന്‍ അറിയാതെ മകനെ കൗശലപൂര്‍വ്വം കൂട്ടിക്കൊണ്ടുവരിക.

ഇതിനായി രാജാവ് ഒരുസംഘം സ്ത്രീകളെ തന്നെ വിഭാണ്ഡകന്റെ ആശ്രമത്തിലേക്കയച്ചു. സ്ത്രീകളെ ഒരിക്കലും കാണാതെ വളര്‍ന്ന മുനികുമാരനെ അവര്‍ക്കാണ് കബളിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം കണക്കുകൂട്ടി.

ലോമപാദന്റെ കണക്കു പിഴച്ചില്ല. മുനികന്യകമാരായി വേഷമിട്ട സ്ത്രീകള്‍ ഋശ്യശൃംഗനെ വശീകരിച്ച് അംഗരാജ്യത്തെത്തിച്ചു. കുമാരന്റെ സാന്നിധ്യത്തില്‍ മഹായാഗം നടത്തി. അംഗരാജ്യത്ത് മഴ പെയ്യുകയും ചെയ്തു. മാത്രമല്ല, താന്‍ ദത്തെടുത്ത ദശരഥമഹാരാജാവിന്റെ പുത്രിയായ ശാന്തയെ ഋശ്യശൃംഗന് വധുവായി നല്‍കുകയും ചെയ്തു.

വൈശാലി

മഹാഭാരതത്തിലെ ഈ കഥയെ ആധാരമാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മനോഹരമായ ചലച്ചിത്രമാണ് ‘വൈശാലി’ (1988). മാലിനി എന്ന കൊട്ടാരദാസിയുടെ മകളാണ് വൈശാലി. വൈശാലിയേയും മാലിനിയെയും ഋശ്യശൃംഗനെ ആകര്‍ഷിച്ച് കൂട്ടിക്കൊണ്ടുവരുന്നതിനായി ലോമപാദന്‍ നിയോഗിക്കുന്നു. സ്ത്രീസാമിപ്യമില്ലാതെ വളര്‍ന്ന ഋശ്യശൃംഗന് വൈശാലി ഒരു പെണ്ണാണെന്ന് പോലും അറിയില്ലായിരുന്നു. വൈശാലിയാല്‍ ആകൃഷ്ടനായ മുനികുമാരന്‍ അംഗരാജ്യത്തെത്തുന്നു. ഇരുവരും അനുരക്തരായിരുന്നുവെങ്കിലും ലോമപാദന്‍ രാജഗുരുവിന്റെ ഉപദേശപ്രകാരം സ്വന്തം മകളായ ശാന്തയെ ഋശ്യശൃംഗന് വിവാഹം ചെയ്തു കൊടുക്കുന്നു. മുനികുമാരന്‍ ഈ ചതി തിരിച്ചറിയുന്നില്ല. യാഗത്തിനൊടുവില്‍ മഴ തകര്‍ത്തു പെയ്യുന്നതിനിടെ അംഗരാജ്യത്തെ ജനങ്ങള്‍ ആനന്ദനൃത്തമാടുന്നു. ഇതിനിടെ രാജകിങ്കരന്മാരാല്‍ ദൂരേയ്‌ക്കു അകറ്റിമാറ്റപ്പെടുന്ന വൈശാലിയും മാതാവും ജനത്തിരക്കിനിടയില്‍പ്പെട്ട് ചതഞ്ഞു മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

സഞ്ജയ് (ഋശ്യശൃംഗന്‍), സുപര്‍ണ (വൈശാലി), മാലിനി (ഗീത), ലോമപാദന്‍ (ബാബു ആന്റണി), വിഭാണ്ഡകന്‍ (വി.കെ. ശ്രീരാമന്‍), രാജഗുരു (നെടുമുടി വേണു), ശാന്ത (പാര്‍വതി) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഒ.എന്‍.വി രചിച്ച് ബോംബെ രവി ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്തി നേടി. ‘ദും ദും ദും ദുന്ദുഭി നാദം’ എന്ന സംഘഗാനം ആലപിച്ചത് ദിനേശ്, ലതിക തുടങ്ങിയവരായിരുന്നു. ഇന്ദുപുഷ്പം ചൂടിനില്‍ക്കും, ഇന്ദ്രനീലിമയോളം തുടങ്ങിയ ഗാനങ്ങള്‍ കെ.എസ്. ചിത്ര ആലപിച്ചു. പുരാണകാലത്തെ സിനിമയ്‌ക്കായി പുനഃസൃഷ്ടിച്ചത് കലാസംവിധായകനായ പി. കൃഷ്ണമൂര്‍ത്തിയാണ്. എം.എം. രാമചന്ദ്രനായിരുന്നു നിര്‍മ്മാതാവ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.