Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദ്ധ്യാത്മിക നഭസ്സിലെ സൂര്യതേജസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 03:47 am IST
in Vicharam

കേരളത്തിന്റെ നവോത്ഥാന നായകന്മാരില്‍ പ്രഥമഗണനീയനായ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 165-ാം ജയന്തിയാണ് ഇന്ന്. സാമാധിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആദ്ധ്യാത്മിക നഭോമണ്ഡലത്തിലെ സൂര്യതേജസ്സായി സ്വാമികള്‍ ഉജ്വലിച്ചു നില്‍ക്കുന്നു. ജാതി മത രാഷ്‌ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വത്തെ ഊട്ടി വളര്‍ത്തിയ മഹാമനീഷിക്കൂടിയായിരുന്നു അദ്ദേഹം. വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളുമൊക്കെ വളരെ ചെറുപ്പത്തില്‍ തന്നെ സ്വാമികള്‍ മന:പ്പാഠമാക്കിയിരുന്നു. സ്‌നേഹത്തിന്റെ മൂര്‍ത്തിമത്ഭാവമായിരുന്നു വിദ്യാധിരാജന്‍ എന്ന ചട്ടമ്പി സ്വാമി.

ഉള്ളൂര്‍ക്കോട്ടു വീട്ടിലെ നങ്കാദേവി ആയിരുന്നു സ്വാമികളുടെ മാതാവ്. വാസുദേവശര്‍മ്മ പിതാവും. ഇവര്‍ക്ക് ജനിച്ച ആദ്യ സന്താനത്തിന് അയ്യപ്പന്‍ എന്നായിരുന്നു നാമകരണം ചെയ്തത്. കുഞ്ഞന്‍ എന്ന പേരിലാണ് ബാലന്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത്. വാസുദേവശര്‍മ്മയ്‌ക്ക് വലിയ ജീവിതമാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ തീക്ഷ്ണതയില്‍ കൊല്ലൂര്‍ മഠത്തിലെ കഞ്ഞിത്തെളി മാത്രമായിരുന്നു ആ കുടുബത്തെ പിണങ്ങിപ്പിരിയാതെ നിലനിര്‍ത്തിയത്. കുടുബം സംരക്ഷിക്കേണ്ട ചുമതല ബാല്യത്തിലേ കുഞ്ഞനില്‍ വന്നുചേര്‍ന്നു. അതിനുവേണ്ടി തൊട്ടടുത്തുള്ള വനപ്രദേശങ്ങില്‍ ചെന്ന് പൂപറിച്ച് മാലകെട്ടി കൊല്ലൂര്‍ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കുക, താള്, തകര മുതലായ സസ്യങ്ങള്‍ എവിടെനിന്നെെങ്കിലും കൈക്കലാക്കി മഠത്തിലെ അന്തര്‍ജനങ്ങള്‍ക്ക് നല്‍കി അന്നന്നുള്ള അന്നം കണ്ടെത്തിയായിരുന്നു അദ്ദേഹം ബാല്യം കഴിച്ചുകുട്ടിയത്.

വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗമൊന്നും ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഈ കുടുംബത്തിനില്ലായിരുന്നു. പിതാവില്‍ നിന്നാണ് മലയാളത്തിന്റെ ആദ്യപാഠങ്ങള്‍ കുഞ്ഞന്‍ പഠിച്ചത്. പള്ളിപ്പുരവിട്ടു മടങ്ങുന്ന കുട്ടികളുടെ ഏടുകള്‍ നോക്കിയായിരുന്നു പലതും അദ്ദേഹം ഹൃദിസ്ഥമാക്കിയത്. ബാലന്റെ അസാധാരണമായ കഴിവുകള്‍ നേരില്‍ കണ്ടുമനസ്സിലാക്കിയ ഒരു ദേശികനാണ് കുഞ്ഞന് സംസ്‌കൃത വിദ്യാഭ്യാസത്തിനുവേണ്ടുന്ന ഒത്താശകള്‍ ചെയ്തുകൊടുത്തത്. തുടര്‍വിദ്യാഭ്യാസത്തിന് പേട്ടയിലെ രാമന്‍ പിള്ള ആശാന്റെ പള്ളിപ്പുരയില്‍ ചേര്‍ന്നു. ക്ലാസിലെ മിടുക്കന്‍ വിദ്യാര്‍ഥിയായ കുഞ്ഞനെ പള്ളിപ്പുരയിലെ ആശാന്റെ അഭാവത്തില്‍ അധ്യാപനം നോക്കാന്‍ ചട്ടമ്പി എന്ന പദവി നല്‍കി ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് ചട്ടമ്പിസ്വാമി എന്ന നാമധേയത്തില്‍ ഇദ്ദേഹത്തെ അറിയാന്‍ തുടങ്ങി.

സര്‍വകലകളിലും പ്രാവിണ്യം  നേടിയ സ്വാമികള്‍ക്ക് ജാതി മതഭേദമെന്യേ വലിയ സുഹൃത്ത്‌വലയം ഉണ്ടായിരുന്നു. അങ്ങനെ കൊല്ലൂര്‍ ക്ഷേത്ര നടയില്‍ ഭജനയ്‌ക്കായി എത്തിയ അവസരത്തില്‍ ജടാധാരിയായ ഒരു സന്യാസിയെ കണ്ടുമുട്ടി. കുറച്ചുനാള്‍ ആ അവധൂതനോടൊപ്പം കഴിച്ചുകുട്ടിയ കുഞ്ഞന്‍പിള്ളയ്‌ക്ക് ആ സന്യാസി ബാലസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ചു കൊടുത്തു. ഈ മന്ത്രദീക്ഷ ചട്ടമ്പിയില്‍ ഒരുപാട് പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി. അതു മറ്റള്ളവര്‍ക്ക് അനുഭവപ്പെടാനും തുടങ്ങി. അങ്ങനെ അയ്യപ്പന്‍ എന്ന കുഞ്ഞന്‍ പിള്ള ജനഹൃദയങ്ങള്‍ക്ക് ഒരിക്കലും വേര്‍പെടുത്താനാകാത്ത പരമഭട്ടാരകനായി ഉയര്‍ന്നു.

ശ്രീനാരായണ ഗുരുവുമായി ചട്ടമ്പി സ്വാമികള്‍ക്ക് സുദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് സകല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നത് സ്വാമികളായിരുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. തികച്ചും യാദൃശ്ചികമായിരുന്നു ഇവരുടെ കണ്ടുമുട്ടല്‍. ചട്ടമ്പിസ്വാമിയുടെ വേദാന്തത്തിലുള്ള പരിജ്ഞാനവും വിദ്യാകുശലതയും ശ്രീനാരായണ ഗുരുവിനെ സ്വാമിയിലേക്ക് ആകര്‍ഷിച്ചു. ആ കൂട്ടിമുട്ടലില്‍ ആത്മസാക്ഷാത്കാരത്തിന്റെ ഔന്നത്യത്തിലേക്ക് കടന്നുകയറാനുള്ള ബാലസുബ്രഹ്മണ്യമന്ത്രം സ്വാമികള്‍ ഉപദേശിച്ചു കൊടുത്തു. തെക്കന്‍ ജില്ലയിലെ മരുത്വാമലയില്‍ ഇരുവരും ഒരുമിച്ച് ധ്യാനനിരതരായിരുന്നിട്ടുണ്ട്. ഫലമൂലങ്ങള്‍ ഭക്ഷിച്ചും തെളിനീരുറവകളില്‍ നിന്നു വെള്ളം കോരിക്കുടിച്ചും ഹിംസ്രജന്തുക്കളുമായി സഹവസിച്ചും ആ ബ്രഹ്മര്‍ഷികള്‍ ആദ്ധ്യാത്മികതയുടെ ഉത്തുംഗശൃംഗങ്ങളില്‍ വ്യാപരിച്ചു.

ശ്രീ നാരായണഗുരുതന്നെ ശ്രീചട്ടമ്പി സ്വാമികളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു നവമഞ്ജരി എന്ന ആദ്യകാല കൃതിയില്‍ ഇപ്രകാരം പറയുന്നു.

ശിശു നാമ ഗുരോരാജ്ഞാം 

കരോമി ശിരസാവഹന്‍

നവ മഞ്ജരികാം ശുദ്ധീ-

കര്‍ത്തുമര്‍ഹന്തി കോവിദാഃ

ചട്ടമ്പിസ്വാമികളുടെ മഹാസമാധി പ്രമാണിച്ച് ഗുരുദേവന്‍ എഴുതിയ മറ്റൊരു ശ്ലോകം ഇപ്രകാരമാണ്.

സര്‍വജ്ഞഃഋഷിരുത്ക്രാന്താഃ

സദ്ഗുരുഃ ശുകവര്‍ത്മനാ

ആഭാതി പരമ വ്യോമ്‌നി

പരിപൂര്‍ണ്ണ കലാനിധിഃ

ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും ഭാരതീയ ഗുരുപരമ്പരയിലെ ഒരിക്കലും അടര്‍ത്തിമാറ്റാനാകാത്ത കണ്ണികള്‍ തന്നെ. എന്നാല്‍ ആധുനികതലമുറ ഈ മഹാഗുരുക്കന്‍മാരുടെ പാതകള്‍ പിന്‍തുടരുന്നുണ്ടോ എന്നതില്‍ സംശയം ഇല്ലാതെയില്ല.

സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിലനിന്നിരുന്ന ആശയസംവാദങ്ങള്‍ക്ക് കര്‍ക്കശമായ മറുപടിയാണ് ക്രിസ്തു മതച്ഛേദനം, വേദാധികാരനിരൂപണം തുടങ്ങിയ രചനകളിലൂടെ സ്വാമികള്‍ നല്‍കിയത്. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അഷ്ടാംഗയോഗവിദ്യയും അഷ്‌ടൈശ്വര്യസിദ്ധിയും കരസ്ഥമാക്കിയ വിദ്യാധിരാജന് സാധിക്കാത്തതായി ഈ ഭൂമുഖത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ സമീപിക്കുന്ന കൊടിയ രോഗികള്‍ക്കു പോലും ആശ്വാസത്തിന്റെ അമൃതം പകര്‍ന്നുകൊടുത്തിരുന്നു ആ മനീഷി. അബ്രാഹ്മണര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത വൈദികദര്‍ശനങ്ങളിലേക്കുള്ള പാത തെളിച്ചുകൊടുക്കുന്നതില്‍ ഈ മുനിവര്യന്റെ പങ്ക് വളരെ വലുതാണ്. യുക്തിക്ക് നിരക്കുന്ന വിഷയങ്ങളില്‍ മാത്രമേ ഈയുഗപ്രഭാവന്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നുള്ളു. ഭൗതികസുഖങ്ങളില്‍ അഭിരമിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്.

യാതൊരു ആഡംബരത്തിന്റെ പുറകിലും ആ മനസ്സ് വ്യാപരിച്ചില്ല. പ്രകൃതിയെ ഹനിക്കുന്ന ഒരു ചിന്താപദ്ധതിയും അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രചരിപ്പിച്ചുകണ്ടില്ല. സാമൂഹ നന്മ മാത്രമായിരുന്നു ജീവിതാവാസാനം വരെ പിന്‍തുടര്‍ന്നത്.

വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ രോഗാതുരനായ സ്വാമികള്‍ തിരുവനന്തപുരത്തു നിന്നു പന്മനയിലേക്ക് പോകുവാന്‍ നിര്‍ബന്ധിതനായി. കുമ്പളത്തിന്റെ നിര്‍ബന്ധപ്രകാരം പ്രാക്കുളുത്ത് തോട്ടുവയലില്‍ ബംഗ്‌ളാവില്‍ കുറെ നാളുകള്‍ കഴിഞ്ഞു. ഇതറിഞ്ഞ് ഭക്തര്‍ തോട്ടുവയലിലേക്ക് തടിച്ചുകൂടി. ആ സമയം ശ്രീനാരായണ ഗുരുസ്വാമിയും അവിടെയെത്തി അദ്ദേഹത്തെ നേരില്‍ കണ്ടു. അത് രണ്ട് മഹായോഗികള്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നു. 1099 മേടം 25-ന് ആ മഹായോഗി ദിവ്യസമാധിയടഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.