Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു മാസത്തിനിടെ രണ്ടു പ്രളയം;കരകയറാതെ കുട്ടനാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 02:26 am IST
in Kerala

ആലപ്പുഴ: പ്രളയക്കെടുതി വിട്ടൊഴിയാതെ കുട്ടനാട്ടുകാര്‍. ഒരു മാസത്തിനിടെ രണ്ടു പ്രളയത്തെയാണ് കുട്ടനാട്ടുകാര്‍ നേരിട്ടത്. ജൂലൈ 16നാണ് കുട്ടനാട്ടില്‍ ആദ്യം വെള്ളം ഉയരുന്നത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ മഹാപ്രളയവും കുട്ടനാടിനെ വിഴുങ്ങി. ആദ്യ പ്രളയകാലം മുതല്‍ ദുരിതം അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. പ്രളയ കെടുതിയില്‍ നിന്ന് സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങള്‍ കരകയറി തുടങ്ങിയപ്പോള്‍ കുട്ടനാട്ടിലെ കൈനകരിയടക്കമുള്ള പഞ്ചായത്തുകളില്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

 ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് നിര്‍ബന്ധിച്ച് മടക്കി അയക്കുന്നതിനാല്‍ ബന്ധുവീടുകളും, ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വാടകവീടുകളുമാണ് പലര്‍ക്കും അഭയം. തൊഴിലില്ലാത്തതിനാല്‍ വാടകപോലും കൊടുക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. വീടുകളിലേക്ക് മടങ്ങിയവരുടെ അവസ്ഥയാണ് പരിതാപകരം. ഒന്നര മാസത്തോളമായി വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ എപ്പോള്‍ നിലംപതിക്കുമെന്ന് പറയാനാകില്ല. കൈനകരി പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം വീടുകളും തകര്‍ച്ചാ ഭീഷണയിലാണ്. പല വീടുകള്‍ക്കും ചരിവ് സംഭവിച്ച് കഴിഞ്ഞു. ഇവിടങ്ങളില്‍ ഏങ്ങനെ താമസിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. 

തകര്‍ന്ന വീടുകള്‍ ഏപ്പോള്‍ പുനര്‍നിര്‍മിക്കുമെന്നോ, അറ്റകുറ്റപണി നടത്താന്‍ സഹായധനം എപ്പോള്‍ നല്‍കുമെന്നോ യാതൊരു എത്തും പിടിയുമില്ല. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളായി മാറി. 

എല്ലാം സുഭദ്രമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാരും പിന്മാറിയ അവസ്ഥയാണ്. പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുടെ കുറവാണ് മറ്റൊരു പ്രശ്‌നം. കക്കൂസുകളുടെ സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന് കക്കൂസുകള്‍ വെള്ളംകയറി ഉപയോഗ ശൂന്യമായി.  

  മറ്റൊരു പ്രധാന പ്രശ്‌നം ശുദ്ധജലദൗര്‍ലഭ്യമാണ്. കിണറുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമാണ്. ചെളിയും മാലിന്യവും കിണറുകളില്‍ നിറഞ്ഞു. 

ആറുകളിലെ വെള്ളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണ്. കൂടാതെ മറ്റു പ്രദേശങ്ങളില്‍ നിന്ന് കന്നുകാലികളുടെ ശവശരീരങ്ങളും, മാലിന്യങ്ങളും കുട്ടനാട്ടില്‍ അടിയുകയാണ്. പകര്‍ച്ചവ്യാധി ഭീഷണിയും തലപൊക്കിക്കഴിഞ്ഞു. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകള്‍ എത്തിക്കുന്ന ശുദ്ധജലമാണ് കുട്ടനാട്ടുകാരുടെ ആശ്രയം.

 വരും ദിവസങ്ങളില്‍ കുട്ടനാട് നേരിടുന്ന പ്രധാന വെല്ലുവിളി പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനമാണ്. പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്നവരുടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മോട്ടോര്‍വച്ച്  വെള്ളം അടിച്ച്കളയുക എന്നതാണ് ആകെയുള്ള മാര്‍ഗം. എന്നാല്‍ ഇവിടുത്തെ മോട്ടോറുകളെല്ലാം വെള്ളത്തിനടിയിലാണ്. കൂടിയ ശേഷിയുള്ള  മോട്ടോര്‍ ഉപയോഗിച്ച് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വെള്ളം പുറത്തേക്ക് ഒഴുക്കിയാലേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുകയുള്ളു. 

പാടശേഖരകമ്മറ്റികളോട് വെള്ളം പമ്പ് ചെയ്ത് കളയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും പണം ഇല്ലെന്ന പരിദേവനമാണ് അവര്‍ക്ക്. പമ്പിങ്ങിനുള്ള പണം സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.