Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തിനുമേതിനും ബക്കറ്റ് പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 01:18 am IST
in Vicharam

ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ വരെ പാര്‍ട്ടി ഫണ്ടിലേക്കും, സമ്മേളനങ്ങള്‍ക്കുമായി ലക്ഷങ്ങളാണ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നത്. കേരള ജനത പ്രളയ ദുരിതം നേരിടുന്ന ഈ വേളയില്‍ വീണ്ടും ബക്കറ്റ് പിരിവുമായ് ഇറങ്ങുന്ന പാര്‍ട്ടികളോട് ഒരു ചോദ്യം. മുമ്പ് നിങ്ങള്‍ പിരിച്ചതില്‍ നിന്ന് ഒരു പങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക്, നല്‍കണോ അതോ വീണ്ടും പിരിവുമായിറങ്ങണോ.? 

ഈ കാര്യത്തില്‍ ഓരോ പാര്‍ട്ടികളും ആത്മപരിശോധന നടത്തണം. പലപ്പോഴും ഇത്തരത്തില്‍ പിരിച്ചെടുക്കുന്നവയെല്ലാം സ്വന്തം കീശയിലേക്ക് തന്നെയാണ് പോകുന്നതെന്ന് മലയാളികള്‍ക്ക് ബോധ്യമായി കഴിഞ്ഞിട്ടുമുണ്ട്.

 ഓഖി ചുഴലി കൊടുങ്കാറ്റ് വിതച്ച അവസരത്തിലും സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെയും കാണാതായ തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ പിരിച്ച ഫണ്ടുകളുടെയും മറ്റും കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല. 

അതൊന്നും തന്നെ എത്തെണ്ടവരില്‍ എത്തിയിട്ടുപോലുമില്ല. എന്തിനുമേതിനും ബക്കറ്റ് പിരിവിനിറങ്ങുന്ന ഇത്തരക്കാരെ നാം തിരിച്ചറിയേണ്ടതുണ്ട്.

രേഷ്മ രാധാകൃഷ്ണന്‍, തിരുവനന്തപുരം

ഭക്ഷ്യസാധനങ്ങള്‍ അര്‍ഹതപ്പെട്ടവരിലെത്തിക്കണം

ദുരിതബാധിതര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അവശ്യസാധനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്തകള്‍ അത്യന്തം സങ്കടം സൃഷ്ടിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ അടക്കം ദിവസങ്ങളോളം കെട്ടിക്കിടന്നിട്ടും ഇതു ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. ഇവ എത്രയും വേഗം അര്‍ഹതപ്പെട്ടവരിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

സുനില്‍, എറണാകുളം

തെറ്റായ പ്രസ്താവനകളെ കേട്ടില്ലെന്ന് വെയ്‌ക്കാം

പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നത് വലിയൊരു ദൗത്യമാണ്. അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ കഴിയു. ഇതിനിടയില്‍ കല്ലുകടിപോലെ അലോസരപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ നമുക്ക് കേട്ടില്ല എന്ന് വെയ്‌ക്കാം. കാരണം നമുക്ക് മുന്നിലുള്ളത് വലിയൊരു ലക്ഷ്യമാണ്.

പ്രളയം എല്ലാം കവര്‍ന്നെടുത്ത് ഇനി എന്ത് എന്ന ചിന്തയോടെ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു ജനതയാണ് നമുക്ക് മുന്നിലുള്ളത്. ഒരു രാത്രിയില്‍ ഇരച്ചെത്തിയ പ്രളയം തകര്‍ത്തെറിഞ്ഞത് ഇതുവരെ അവര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ എല്ലാമാണ്. ഉടുമുണ്ടും, ജീവനും മാത്രം കൈമുതലായുള്ളവര്‍ക്ക് നേരെ വരുന്ന സഹായഹസ്തങ്ങളെ പിന്‍തിരിപ്പിക്കുന്ന ഏതൊരു പ്രസ്താവനയും ജനം തിരിച്ചറിയണം.

രജിത് മുതുവിള, തിരുവനന്തപുരം

സേവനം ചെയ്തവരെ മറക്കരുത്

കേരളത്തിലെ വെള്ളപ്പൊക്കക്കെടുതി നിവാരണ ശ്രമങ്ങള്‍ക്കായി സായുധസേനകളെ വിന്യസിച്ചതിനെ സംബന്ധിച്ച് വന്ന അഭിപ്രായങ്ങളില്‍ മിക്കതും സായുധസേനകളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതാണ്. സായുധസേനകളെപ്പറ്റിയുള്ള അറിവില്ലായ്‌മയാണത് കാണിക്കുന്നത്. ഒരു മന്ത്രിയുടെ പ്രസ്താവന കണ്ടു, പട്ടാളക്കാരന്‍ വന്നാല്‍ യന്ത്രത്തോക്കും പിടിച്ചുകൊണ്ട് നില്‍ക്കുകയേയുള്ളു എന്ന്. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിട്ട് എന്നു പറഞ്ഞതുപോലെയാണത്. 

പട്ടാളത്തിന് ഇത്തരം അവസ്ഥകളില്‍ ഭരണഘടനാപരമായി പലതും ചെയ്യാനുണ്ട്. നമ്മുടെ സായുധസേനകളെ ശത്രുക്കളായി കാണുന്നതുകൊണ്ടാണ് പ്രശ്‌നം. മേജര്‍ ഹേമന്ത് ചെയ്തതു നോക്കൂ. അദ്ദേഹം സ്വയമേ സ്വന്തം അവധി റദ്ദാക്കിയാണ് രക്ഷാദൗത്യത്തിനായി രംഗത്തിറങ്ങിയത്. കൂടാതെ അവധിയിലായിരുന്ന മറ്റ് പട്ടാളക്കാരോടും കഴിയാവുന്നിടത്തോളം ജീവനുകളും സ്വത്തും സംരക്ഷിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇതാണ് പട്ടാളത്തിന്റെ കടമയും പാരമ്പര്യവും.

 കേരളത്തില്‍ അതിശക്തമായ മഴക്കും പ്രളയക്കെടുതികള്‍ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്പോള്‍തന്നെ പട്ടാളത്തെ വിളിക്കേണ്ടതും നിയന്ത്രണം അവരെ ഏല്‍പിക്കേണ്ടതും ആയിരുന്നു. എങ്കില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വരെ ആവശ്യമെങ്കില്‍ അവര്‍ക്ക് തുറക്കാമായിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ വിശദീകരിച്ചാല്‍ മതി. കുറെയേറെ മനുഷ്യജീവനും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമായിരുന്നു. പട്ടാളത്തിന് ഇതിനേക്കാള്‍ ഭീഷണമായ വെള്ളപ്പൊക്ക കെടുതികള്‍ വിജയകരമായി കൈകാര്യം ചെയ്ത അനുഭവവും പരിചയവുമുണ്ട്. ആസാമിലേയും ബംഗാളിലേയും വെള്ളപ്പൊക്കങ്ങള്‍ ഉദാഹരണം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു ഭരണാധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. എന്നിട്ടും പലയിടത്തും സൈന്യത്തിന്റെ സേവനത്തെ ചെറുതാക്കിക്കാളിക്കാന്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇപ്പോഴും ശ്രമിക്കുന്നു.

കെ. വേലായുധന്‍, കോഴിക്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.