Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവനല്ലാതെ മറ്റാരുമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2018, 01:00 am IST
in Samskriti

ശ്രീനാരായണഗുരുവിനെ കണ്ട് ചില സംശയങ്ങള്‍ നിവര്‍ത്തിക്കാനും വിശ്വഭാരതിയെക്കുറിച്ച് അഭിപ്രായം ചോദിക്കാനും വന്നതായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. തിരികെ പോകുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയില്ല. ”ശ്രീ നാരായണ പരമഹംസ ദേവനോട് തുല്യനായ ഒരാളെയും ഞാന്‍ ദര്‍ശിച്ചിട്ടില്ല, ചക്രവാള സീമയെപ്പോലും ഉല്ലംഘിച്ചു നില്‍ക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം നിറഞ്ഞുതുളുമ്പുന്ന മുഖതേജസ്സും ഒരിക്കലും മറക്കാനാവില്ല. ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ ചൈതന്യമൂര്‍ത്തി ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീ നാരായണഗുരുദേവനല്ലാതെ മറ്റാരുമല്ല.” യൂറോപ്യന്‍ പാതിരിയായ സി.എഫ്. ആന്‍ഡ്രൂസ് അഭിപ്രായപ്പെടുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്ര കുതുകികള്‍ നിരവധിപേര്‍ ഗുരുദേവന്റെ ശിഷ്യഗണത്തില്‍ ഉണ്ടെങ്കിലും ഈ വാക്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുവിന്റെ മഹാപ്രപഞ്ചവും ആ ത്യാഗസമ്പൂര്‍ണമായ ജീവിതവും. അതീന്ദ്രിയ ജ്ഞാനം നേടിയ സദ്ഗുരുക്കള്‍ സമൂഹ നന്മയ്‌ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ വരാറില്ല എന്നുള്ളത് പൊതുനിയമം. തനിക്ക് കിട്ടിയ മുമൂക്ഷ്വത്വം  അഥവാ പരമാനന്ദം നഷ്ടപ്പെടുത്താന്‍ ഗുരുവിനു കഴിഞ്ഞു എന്നതാണ് ആ വ്യക്തിത്വത്തിന്റെ മഹാത്മ്യം.

 പ്രപഞ്ചവും ഭൂമിയും തിരോഭവിച്ചുവെന്ന് അനുഭവിച്ചറിഞ്ഞ ഗുരുദേവന്‍ സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടി ഭൂമിയിലേക്ക് ഇറങ്ങി വന്നതില്‍ നാം ഇനിയും കൃതാര്‍ത്ഥരാകേണ്ടതുണ്ട്.

വഴിനടക്കാന്‍ പോലും അവകാശമില്ലാതെ മൃഗങ്ങളേക്കാള്‍ കഷ്ടതയനുഭവിച്ച ജനാവലിയുടെ ആത്മ രോദനങ്ങളാണ് ഗുരു നെഞ്ചേറ്റി വാങ്ങിയത്. ഇന്ന് കേരളത്തില്‍ നാം നേടിയിരിക്കുന്ന സാമൂഹ്യ സ്വാതന്ത്ര്യം മുതല്‍ വിദ്യാഭ്യാസം വരെയുള്ള എല്ലാ നന്മകള്‍ക്കും കാരണഭൂതനായത് ഗുരുവാണ് എന്നതാണ് സത്യം. 

ഒരു രാഷ്‌ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ നിയമവാഴ്ചയും ഒരു ഭരണഘടനയും ആവശ്യമാണ്. എന്നാല്‍ വ്യക്തിജീവിതം അച്ചടക്കമുള്ളതാക്കാന്‍ നമ്മുടെ രാജ്യത്ത് ഒരു ധാര്‍മികനിയമവും നിലനില്‍ക്കുന്നില്ല. സാമൂഹികജീവിതത്തില്‍ സഹജീവികളോട് വര്‍ത്തിക്കേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ നമ്മെ പഠിപ്പിച്ചത് ഗുരുദേവന്‍ മാത്രമാണ്. നിതാന്തമായ തപസ്സിലൂടെയും ധ്യാനത്തിലൂടെയും മോക്ഷത്വം അറിഞ്ഞതിനുശേഷം അത് നമുക്ക് പങ്കുവെച്ചത് അദ്ദേഹത്തിന്റെ ‘ആത്മോപദേശശതകം’ എന്ന കൃതിയിലൂടെയാണ്. അത് വ്യക്തി ജീവിതത്തിലൂടെ മോക്ഷത്വം കൈവരിക്കാമെന്ന് പഠിപ്പിക്കുന്ന സമൂഹത്തിന്റെ ഭരണഘടന മാത്രമാണ്. ജാതിയുടേയോ മതത്തിന്റെയോ, ദൈവത്തിന്റെയോ സഹായം മനുഷ്യന് ആവശ്യമില്ല എന്ന ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ മഹത് ഗ്രന്ഥം.

 അറിവ് കൊട്ടാരത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു രാജ്യത്ത് സാമൂഹികനന്മ ഉറപ്പാക്കാന്‍ പ്രയാസമാണ് എന്ന് മാത്രമല്ല അത് അസാധ്യവുമാണ് എന്ന് ഗുരു നമ്മെ പഠിപ്പിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. 

നരജന്മം ദുര്‍ലഭമാണ് എന്ന് വേദാന്തം പറയുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പൊരുള്‍ എന്താണ് എന്ന ചോദ്യത്തിന് മാത്രമാണ് പ്രസക്തി. അതിനുള്ള ഉത്തരം ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും എന്നു വേദാന്തികള്‍ പറയും. എന്നാല്‍ ദുഃഖനിവൃത്തിയുണ്ടാകുന്നതിനും സുഖപ്രാപ്തി ഉണ്ടണ്ടണ്ടാകുന്നതിനും സാമൂഹ്യ ജീവിതത്തില്‍ നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പഠിപ്പിച്ചത് ശ്രീനാരായണഗുരു മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.