തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. നിലവിൽ പവന് 1,04,320 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,040 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്‌ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്‌ത്തുകയാണ്. ജൂൺ അവസാന ദിവസങ്ങളിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ 30 രാവിലെ 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയോടെ വില വർധിച്ചു. 1,04,160 രൂപയായിരുന്നു വില. ജൂലൈ ഒന്നിന് രണ്ട് തവണയാണ് വില മാറിയത്. രാവിലെ 1,03,240 രൂപയായും വൈകുന്നേരം 1,04,320 രൂപ നിരക്കിലും സ്വർണവില രേഖപ്പെടുത്തി.
രാജ്യാന്തര വില കൂടിയതോടെയാണ് കേരളത്തിലെ വിലയും വർധിച്ചത്. യു.എസും ഇറാനും തമ്മിൽ ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നതിനെ തുടർന്ന് ക്രൂഡോയിൽ വില കുറയുന്നതും, ഇതോടെ പണപ്പെരുപ്പപ്പേടി, പലിശപ്പേടി കൂടുകയും യു.എസ് ഡോളർ താഴുന്നതുമാണ് സ്വർണവിലയെ ഉയർത്തുന്നത്.













