Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

700 കോടി പിണറായിയുടെ ഭാവനാസൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:51 am IST
in Kerala

ന്യൂദല്‍ഹി: യുഎഇ സര്‍ക്കാര്‍ എഴുനൂറു കോടി രൂപ കേരളത്തിന് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭാവനാസൃഷ്ടി മാത്രം. സാമ്പത്തിക സഹായമായി 700 കോടി രൂപ കേരളത്തിന് നേരിട്ട് നല്‍കുമെന്ന് യുഎഇ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി  അറിയിച്ചിട്ടില്ല. 700 കോടി രൂപ ലഭിക്കുമെന്ന് അറിയിച്ചത് വ്യവസായി എം.എ. യൂസഫലി ആണെന്ന് പറഞ്ഞ് കുറ്റം മുഴുവന്‍ യൂസഫലിയുടെ മേല്‍ ചാരാനാണ് സിപിഎം ശ്രമം. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കരുതലില്ലാതെ മുഖ്യമന്ത്രി പിണറായി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 

യുഎഇ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നുവെന്ന തരത്തില്‍ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രങ്ങളും പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായിട്ടും  പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ തര്‍ക്കങ്ങള്‍ പാടില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രാനുമതിയില്ലെങ്കില്‍ യുഎഇയില്‍ നിന്ന് 700 കോടി രൂപ ലുലു ഗ്രൂപ്പ് കേരളത്തിന് എത്തിച്ചു നല്‍കുമെന്ന സിപിഎം പ്രവര്‍ത്തകരുടെ സോഷ്യല്‍മീഡിയ പ്രചാരണവും പൊളിഞ്ഞു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച വാര്‍ത്ത വന്നയുടന്‍ തന്നെ യുഎഇ ഉപസൈന്യാധിപനും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ട് യുഎഇയുടെ പിന്തുണ അറിയിച്ചിരുന്നു. ജീവകാരുണ്യ സംഘടനകള്‍ വഴി ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാമെന്നും അടിയന്തര സഹായങ്ങള്‍ നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും യുഎഇ ഭരണാധികാരി അറിയിച്ചു. ഇതിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ പിറ്റേദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ യുഎഇ 700 കോടി രൂപ കേരളത്തിന് നല്‍കുമെന്ന് അറിയിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. 

വിദേശകാര്യ നയതന്ത്ര വിഷയങ്ങളില്‍ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. യുഎഇയോ കേന്ദ്രസര്‍ക്കാരോ പറയാത്ത ഒരു തുക മുഖ്യമന്ത്രി എങ്ങനെ പറഞ്ഞു എന്നതാണ്  സംശയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് വിഷയം വളര്‍ത്താനുള്ള ശ്രമങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചെന്ന തരത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളും സാമൂഹമാധ്യമങ്ങളും പ്രചാരണം നടത്തിയതും മുഖ്യമന്ത്രിയുടെ നടപടിയുടെ ഭാഗമായാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെങ്കിലും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വേളയില്‍ പ്രതികരണത്തിനില്ലെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. 

യുഎഇ രാജാവിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ 700 കോടി രൂപ കേരളത്തിന് നല്‍കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതടക്കം ഗൂഢാലോചനകളും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. വിദേശ സാമ്പത്തിക സഹായം നേരിട്ട് സ്വീകരിക്കില്ലെന്ന കേന്ദ്രനയം നിലവിലുള്ളതിനാല്‍ ഇത്തരം വാര്‍ത്ത പ്രചരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാനാണ് വ്യാജ പ്രചാരകര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.