ന്യൂദല്‍ഹി: കേരളത്തില്‍ 3757 മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നതായി കേന്ദ്ര ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. 90 ഇനത്തിലുള്ള മരുന്നുകളാണ് പ്രധാനമായും ആവശ്യം. കേന്ദ്രത്തില്‍ നിന്നുള്ള മരുന്നുകളുടെ ആദ്യ ഗഡു കേരളത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ഥിതിഗതികള്‍ എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ ഉള്ളതിനു പുറമെ അടിയന്തര വൈദ്യ സഹായത്തിനുള്ള കേന്ദ്രസംഘം ഉടന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നദ്ദ പറഞ്ഞു.
അതേസമയം, ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാകും. അപകടനിലയില്‍ ആരുമില്ലെന്നാണ് നിഗമനമെന്ന് അഡീ. സെക്രട്ടറി പി. വേണുഗോപാല്‍ അറിയിച്ചു. വീടുവിട്ടിറങ്ങാത്തവര്ക്ക് ഭക്ഷണവും മരുന്നും എത്തിക്കും. ക്യാമ്പുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ശ്രമകരമായ ദൗത്യമാണ്, അതിനാല്‍ ഏവരുടെയും സഹായം പ്രതീക്ഷിക്കുന്നതായും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: