Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 01:32 am IST
in Kerala

കണ്ണൂര്‍: ശക്തമായ മഴയില്‍ കണ്ണൂരിന്റെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇന്നലെയും തുടര്‍ന്നു. കൊട്ടിയൂര്‍ അമ്പായത്തോട്ടിലും പന്നിയാംമല വനത്തിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലവും തകര്‍ച്ചാ ഭീഷണിയിലാണ്. മേഖലയിലെ ഒറ്റപ്ലാവ്, പന്നിയാംമല പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോളയാട് പെരുവയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായി. 

രാജഗിരി ഇടക്കോളനിയിലേക്കുള്ള മുളപ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ കോളനി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഇവരെ നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് കര്‍ണാടക വനത്തിനുള്ളില്‍ കൂടി കാനംവയല്‍ വഴി പുറത്തു കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്.

രാമന്തളി ഏറന്‍പുഴയില്‍ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. പണ്ടാരവളപ്പില്‍ ഭാസ്‌കരന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സുഹൃത്തിനൊപ്പം തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. സുഹൃത്ത് ബാലന്‍ നീന്തി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിലും കാറ്റിലും പരിയാരം സ്‌കൂളിനു സമീപത്തെ മുത്തുപാണ്ടിയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഞായറാഴ്ച രാത്രിയാണ് അടുക്കള ഭാഗത്ത് തെങ്ങു വീണ് ഓടുമേഞ്ഞ വീട് തകര്‍ന്നത്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പേരാവൂര്‍-തലശേരി സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി. കൊട്ടിയൂര്‍-പാലുകാച്ചി മല വഴിയുളള റോഡ് തകര്‍ന്നതിന് പിന്നാലെ തലശ്ശേരി-നെടുംപൊയില്‍  മാനന്തവാടി സംസ്ഥാന ചുരം പാതയില്‍ 33-ാം മൈലില്‍ മണ്ണിടിഞ്ഞതോടെ വയനാട് ജില്ലയുമായി ബന്ധപ്പെടാനുളള ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്.

പാനൂര്‍ നരിക്കോട്ടുമല വെല്‍ഫയര്‍ എല്‍പി സ്‌കൂളിന് സമീപത്തെ കുന്നില്‍ മരങ്ങളും പാറക്കല്ലുകളും ഇളകിത്തെറിച്ചു. ഒട്ടേറെ മരങ്ങള്‍ കടപുഴകി. ആറു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണവംപുഴ കരകവിഞ്ഞതോടെ ഇടുമ്പ, കോയ്യാറ്റില്‍ എന്നിവിടങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മെരുവമ്പായി പരപ്പില്‍ ഭാഗത്തെ അഞ്ചു കുടുംബങ്ങളെ മെരുവമ്പായി യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. 

തളിപ്പറമ്പ് ബക്കളം ലക്ഷംവീട് കോളനിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. കമല (84), മകന്‍ പ്രഭാവതി (60) ഇവരുടെ മകന്‍ സനല്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

കമ്പല്ലൂരിലെ ചെമ്മഞ്ചേരി ബാലകൃഷ്ണന്റെ കിണര്‍ ഇടിഞ്ഞ് ഭൂമിയിലേക്ക് താണു. ഇന്നലെ രാത്രിയിലാണ് സംഭവം. വലിയ ശബ്ദത്തോടെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ശിവപുരം വില്ലേജിലെ കുണ്ടേരിപൊയില്‍ 25 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പൊന്ന്യം പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ ഒമ്പത് കുടുംബങ്ങളെ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെളളം കയറിയതിനെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരെ കുടിയൊഴിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.