Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഭൂതകാലംതേടിയിറങ്ങുന്ന ഭാവിയുടെ ഓര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 10:01 am IST
inLiterature

മനുഷ്യനെ കൊന്നുകൂട്ടിയ ചോരകൊണ്ട് അവനെ  ശുദ്ധീകരിക്കാന്‍ ശ്രമിച്ച പേപിടിച്ച വിപ്‌ളവങ്ങള്‍ ചരിത്രത്തിനു നല്‍കിയ ശാപോര്‍മകളില്‍ നിന്നും മോചനമില്ലാത്ത ഭൂതകാലങ്ങള്‍ വായനക്കാരെ വേട്ടയാടുന്നതാണ് മാഡെലിന്‍ തെയ്‌ന്റെ നോവല്‍ ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. കനേഡിയന്‍ നോവലിസ്റ്റായ തെയ്‌ന്റെ മറ്റൊരു നോവല്‍ ഡോഗ്‌സ് അറ്റ് ദി പെരിമീറ്റര്‍ പറയുന്നതും ഇത്തരമൊരു വിപ്‌ളവ തുടച്ചു നീക്കലില്‍ ആവിയായിപ്പോയ  മനുഷ്യരുടെ കഥകളാണ്. ആദ്യനോവല്‍ ചൈനയിലെ സാംസ്‌ക്കാരിക വിപ്‌ളവ പശ്ചാത്തലത്തിലുള്ളതാണെങ്കില്‍ രണ്ടാം നോവല്‍ കംമ്പോഡിയായിലെ കമ്മ്യൂണിസ്റ്റ് നരമേധത്തെപ്പറ്റിയാണ്.

രണ്ടുനോവലുകളും ചരിത്രത്തിന്റെ വികൃതികള്‍ തല്ലിയുടച്ച കണ്ണായിക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചു നോക്കുകയാണ്. എന്നാലിത് ചരിത്രനോവല്‍ എന്നുള്ള നൂലാമാലകളില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. സാഹിത്യത്തിന്റെ ആഴവും പരപ്പുമുള്ള കടലായ നോവലിലേക്ക് എത്തിച്ചേരാനുള്ള പുഴയുടെ അദമ്യതയാണ് ഇതില്‍ ചരിത്രം. മാവോയുടെ സാംസ്‌ക്കാരിക വിപ്ലവ കാലവും ടിയാനന്‍ മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലക്കാലവും പശ്ചാത്തലമാക്കി മനുഷ്യന് അവന്റെ സംഗീതവും അവനവനെത്തെന്നേയും എങ്ങനെ നഷ്ടപ്പെടുന്നുവെന്ന്  വിവിധ പ്രായത്തിലുള്ള നിരവധി കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടേയും മറ്റും അവതരിപ്പിക്കുകയാണ് തെയ്ന്‍. അതിനിടയില്‍ കമ്പോസറും വയലിനിസ്റ്റും പിയാനോയിസ്റ്റുമായ മൂന്നു സംഗീതജ്ഞരേയും കാട്ടി എല്ലാറ്റിനും മീതെ  സംഗീതമുണ്ടെന്നും നോവലിസ്റ്റ് ദര്‍ശിക്കുന്നു. ഭാഷയിലും പ്രമേയത്തിലും ആവിഷ്‌ക്കാര സ്വഭാവത്തിലും വായനയെ ഞെട്ടിക്കുന്ന നോവലാണ് ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. 

1989 കാലഘട്ടത്തിലെ ടിയാനന്‍മെന്‍ ചത്വരത്തിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത ഇടത്തില്‍ നിന്നും അമ്മയോടൊപ്പം അഭയാര്‍ഥിയായി രക്ഷപെട്ടോടിയ പതിനൊന്നുകാരിയെയാണ്  നോവലില്‍ ആദ്യം കണ്ടുമുട്ടുന്നത്. ഒറ്റവര്‍ഷം രണ്ടുതവണയാണ് അച്ഛനെ  ഞങ്ങള്‍ക്ക് നഷ്ടമായത്. ആദ്യം വിവാഹത്തിന്റെ അവസാനത്തിലും രണ്ടാമത് അച്ഛന്‍ സ്വന്തം ജീവിതമെടുത്തപ്പോഴും. ഭാഷയുടെ ഊക്കുള്ള ലാളിത്യവും അതിലൂടെ തുളച്ചുകയറുന്ന വലിയ യാഥാര്‍ഥ്യവും ഇങ്ങനെ കാട്ടിക്കൊണ്ടാണ് നോവലിന്റെ ആരംഭം. നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീതം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും നിങ്ങളെന്ന് ചോദ്യമുണ്ടിതില്‍. സ്വാതന്ത്ര്യത്തിന്റെ ്അപാരസാന്നിധ്യത്തെക്കുറിച്ചുള്ള പ്രണയവും ആശങ്കയും ഒരുപോലെ ഈ വാക്കില്‍ ത്രസിക്കുന്നു. 

എഴുപതുകളുടെ മധ്യത്തില്‍ കമ്പോഡിയയിലെ ലക്ഷങ്ങളുടെ കൂട്ടക്കൊലയിലെ രക്ത സമ്പന്നതയ്‌ക്കിടയില്‍ മനുഷ്യന്‍ നേരിടേണ്ടിവന്ന  വിവരണാതീത  അവസ്ഥകളുടെ കൊടിയ അനുഭവങ്ങളാണ് ഡോഗ്‌സ് അറ്റ് ദി പെരിമീറ്ററിന്റെ പ്രമേയം. ചരിത്രം നോവലിലൂടേയും അതിലെ ജീവിതത്തിലൂടേയും വായിക്കാം. സ്വപ്‌നങ്ങളെ മാത്രമല്ല സ്വന്തം ഭൂതകാലത്തേയും അസ്തിത്വത്തേയും പേരു തന്നേയും മറക്കേണ്ടി വരുന്ന ഭീകര കാലത്തിന്റെ നടുക്കമാണ് നേവലില്‍ നിറയുന്നത്. ഭൂതകാലത്തെ മറക്കുക. സ്വയം മറന്ന് സ്റ്റേറ്റിനുവേണ്ടി നിലനില്‍ക്കുക. കുടുംബം ഭൂതകാലത്തിന്റെ രോഗമാണ് എന്നൊക്കെ അവനവനെ ഇല്ലായ്‌മ ചെയ്തുകൊണ്ട് പുതിയ പാഠങ്ങള്‍ ബുദ്ധിജീവികളെ ഉള്‍പ്പെടെ പഠിപ്പിക്കുന്നത് അക്ഷര ജ്ഞാനംപോലുമില്ലാത്ത കേവലം ബാലസംഘങ്ങളാണ്. എല്ലാവരേയും എല്ലാറ്റില്‍നിന്നും പലതായി വിഭജിച്ച് കൂട്ടുകൃഷികളിലേക്കും തടവറകളിലേക്കും കൊലക്കളത്തിലേക്കും പറഞ്ഞുവിടുകയായിരുന്നു ഈ ഇത്തിരി പയ്യന്മാര്‍. 

മനുഷ്യജീവിതത്തിലെ അതിസംഭ്രമങ്ങളെ ഭാഷയുടെ ചെത്തികൂര്‍പ്പിച്ചതും ശൈലിയുടെ നവ ലവണവുംകൊണ്ട് പുഷ്ടിപ്പെടുത്തുന്നുണ്ട് തെയ്ന്‍. രണ്ടു നോവലിലും വര്‍ത്തമാനത്തിന്റെ ഊര്‍ജവും ഭാവിയുടെ സ്രോതസും ഭൂതകാലമാണെന്ന് പറഞ്ഞുവെക്കുന്നു . ഭൂതകാലം ഒരിക്കലും മരിക്കില്ലെന്ന് വില്യം ഫോക്‌നര്‍ പറഞ്ഞത്  ഈ എഴുത്തുകാരിയും ആവര്‍ത്തിക്കുന്നു. ചരിത്രം വര്‍ത്തമാനകാലത്തില്‍നിന്നും മാറി നില്‍ക്കുന്ന ഒന്നാമെന്നു ഇവര്‍ പറയുന്നുണ്ട്. എഴുത്തിന്റേയും ചിന്തകളുടേയും പുതിയ സാധ്യതകളുടെ ഭാവിയെയാണ് മാഡെലിന്‍ തെയ്‌ന്റെ രചനകള്‍ ഉന്നംവെക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.