Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഭൂതകാലംതേടിയിറങ്ങുന്ന ഭാവിയുടെ ഓര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 10:01 am IST
in Literature

മനുഷ്യനെ കൊന്നുകൂട്ടിയ ചോരകൊണ്ട് അവനെ  ശുദ്ധീകരിക്കാന്‍ ശ്രമിച്ച പേപിടിച്ച വിപ്‌ളവങ്ങള്‍ ചരിത്രത്തിനു നല്‍കിയ ശാപോര്‍മകളില്‍ നിന്നും മോചനമില്ലാത്ത ഭൂതകാലങ്ങള്‍ വായനക്കാരെ വേട്ടയാടുന്നതാണ് മാഡെലിന്‍ തെയ്‌ന്റെ നോവല്‍ ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. കനേഡിയന്‍ നോവലിസ്റ്റായ തെയ്‌ന്റെ മറ്റൊരു നോവല്‍ ഡോഗ്‌സ് അറ്റ് ദി പെരിമീറ്റര്‍ പറയുന്നതും ഇത്തരമൊരു വിപ്‌ളവ തുടച്ചു നീക്കലില്‍ ആവിയായിപ്പോയ  മനുഷ്യരുടെ കഥകളാണ്. ആദ്യനോവല്‍ ചൈനയിലെ സാംസ്‌ക്കാരിക വിപ്‌ളവ പശ്ചാത്തലത്തിലുള്ളതാണെങ്കില്‍ രണ്ടാം നോവല്‍ കംമ്പോഡിയായിലെ കമ്മ്യൂണിസ്റ്റ് നരമേധത്തെപ്പറ്റിയാണ്.

രണ്ടുനോവലുകളും ചരിത്രത്തിന്റെ വികൃതികള്‍ തല്ലിയുടച്ച കണ്ണായിക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചു നോക്കുകയാണ്. എന്നാലിത് ചരിത്രനോവല്‍ എന്നുള്ള നൂലാമാലകളില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. സാഹിത്യത്തിന്റെ ആഴവും പരപ്പുമുള്ള കടലായ നോവലിലേക്ക് എത്തിച്ചേരാനുള്ള പുഴയുടെ അദമ്യതയാണ് ഇതില്‍ ചരിത്രം. മാവോയുടെ സാംസ്‌ക്കാരിക വിപ്ലവ കാലവും ടിയാനന്‍ മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലക്കാലവും പശ്ചാത്തലമാക്കി മനുഷ്യന് അവന്റെ സംഗീതവും അവനവനെത്തെന്നേയും എങ്ങനെ നഷ്ടപ്പെടുന്നുവെന്ന്  വിവിധ പ്രായത്തിലുള്ള നിരവധി കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടേയും മറ്റും അവതരിപ്പിക്കുകയാണ് തെയ്ന്‍. അതിനിടയില്‍ കമ്പോസറും വയലിനിസ്റ്റും പിയാനോയിസ്റ്റുമായ മൂന്നു സംഗീതജ്ഞരേയും കാട്ടി എല്ലാറ്റിനും മീതെ  സംഗീതമുണ്ടെന്നും നോവലിസ്റ്റ് ദര്‍ശിക്കുന്നു. ഭാഷയിലും പ്രമേയത്തിലും ആവിഷ്‌ക്കാര സ്വഭാവത്തിലും വായനയെ ഞെട്ടിക്കുന്ന നോവലാണ് ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. 

1989 കാലഘട്ടത്തിലെ ടിയാനന്‍മെന്‍ ചത്വരത്തിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത ഇടത്തില്‍ നിന്നും അമ്മയോടൊപ്പം അഭയാര്‍ഥിയായി രക്ഷപെട്ടോടിയ പതിനൊന്നുകാരിയെയാണ്  നോവലില്‍ ആദ്യം കണ്ടുമുട്ടുന്നത്. ഒറ്റവര്‍ഷം രണ്ടുതവണയാണ് അച്ഛനെ  ഞങ്ങള്‍ക്ക് നഷ്ടമായത്. ആദ്യം വിവാഹത്തിന്റെ അവസാനത്തിലും രണ്ടാമത് അച്ഛന്‍ സ്വന്തം ജീവിതമെടുത്തപ്പോഴും. ഭാഷയുടെ ഊക്കുള്ള ലാളിത്യവും അതിലൂടെ തുളച്ചുകയറുന്ന വലിയ യാഥാര്‍ഥ്യവും ഇങ്ങനെ കാട്ടിക്കൊണ്ടാണ് നോവലിന്റെ ആരംഭം. നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീതം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും നിങ്ങളെന്ന് ചോദ്യമുണ്ടിതില്‍. സ്വാതന്ത്ര്യത്തിന്റെ ്അപാരസാന്നിധ്യത്തെക്കുറിച്ചുള്ള പ്രണയവും ആശങ്കയും ഒരുപോലെ ഈ വാക്കില്‍ ത്രസിക്കുന്നു. 

എഴുപതുകളുടെ മധ്യത്തില്‍ കമ്പോഡിയയിലെ ലക്ഷങ്ങളുടെ കൂട്ടക്കൊലയിലെ രക്ത സമ്പന്നതയ്‌ക്കിടയില്‍ മനുഷ്യന്‍ നേരിടേണ്ടിവന്ന  വിവരണാതീത  അവസ്ഥകളുടെ കൊടിയ അനുഭവങ്ങളാണ് ഡോഗ്‌സ് അറ്റ് ദി പെരിമീറ്ററിന്റെ പ്രമേയം. ചരിത്രം നോവലിലൂടേയും അതിലെ ജീവിതത്തിലൂടേയും വായിക്കാം. സ്വപ്‌നങ്ങളെ മാത്രമല്ല സ്വന്തം ഭൂതകാലത്തേയും അസ്തിത്വത്തേയും പേരു തന്നേയും മറക്കേണ്ടി വരുന്ന ഭീകര കാലത്തിന്റെ നടുക്കമാണ് നേവലില്‍ നിറയുന്നത്. ഭൂതകാലത്തെ മറക്കുക. സ്വയം മറന്ന് സ്റ്റേറ്റിനുവേണ്ടി നിലനില്‍ക്കുക. കുടുംബം ഭൂതകാലത്തിന്റെ രോഗമാണ് എന്നൊക്കെ അവനവനെ ഇല്ലായ്‌മ ചെയ്തുകൊണ്ട് പുതിയ പാഠങ്ങള്‍ ബുദ്ധിജീവികളെ ഉള്‍പ്പെടെ പഠിപ്പിക്കുന്നത് അക്ഷര ജ്ഞാനംപോലുമില്ലാത്ത കേവലം ബാലസംഘങ്ങളാണ്. എല്ലാവരേയും എല്ലാറ്റില്‍നിന്നും പലതായി വിഭജിച്ച് കൂട്ടുകൃഷികളിലേക്കും തടവറകളിലേക്കും കൊലക്കളത്തിലേക്കും പറഞ്ഞുവിടുകയായിരുന്നു ഈ ഇത്തിരി പയ്യന്മാര്‍. 

മനുഷ്യജീവിതത്തിലെ അതിസംഭ്രമങ്ങളെ ഭാഷയുടെ ചെത്തികൂര്‍പ്പിച്ചതും ശൈലിയുടെ നവ ലവണവുംകൊണ്ട് പുഷ്ടിപ്പെടുത്തുന്നുണ്ട് തെയ്ന്‍. രണ്ടു നോവലിലും വര്‍ത്തമാനത്തിന്റെ ഊര്‍ജവും ഭാവിയുടെ സ്രോതസും ഭൂതകാലമാണെന്ന് പറഞ്ഞുവെക്കുന്നു . ഭൂതകാലം ഒരിക്കലും മരിക്കില്ലെന്ന് വില്യം ഫോക്‌നര്‍ പറഞ്ഞത്  ഈ എഴുത്തുകാരിയും ആവര്‍ത്തിക്കുന്നു. ചരിത്രം വര്‍ത്തമാനകാലത്തില്‍നിന്നും മാറി നില്‍ക്കുന്ന ഒന്നാമെന്നു ഇവര്‍ പറയുന്നുണ്ട്. എഴുത്തിന്റേയും ചിന്തകളുടേയും പുതിയ സാധ്യതകളുടെ ഭാവിയെയാണ് മാഡെലിന്‍ തെയ്‌ന്റെ രചനകള്‍ ഉന്നംവെക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.