Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രമണീയ വിഗ്രഹനായ രമാപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:55 am IST
in Samskriti

മഹാലക്ഷ്മിയാണു രമ. ഐശ്വര്യദേവതയുടെ പതിയാകയാല്‍ രാമനു രമാപതിയെന്ന് പേര്. പതിശബ്ദത്തിനു രക്ഷിക്കുന്നവനെന്നര്‍ത്ഥം. ഐശ്വര്യസംരക്ഷകനാണ് ശ്രീരാമചന്ദ്രന്‍. അദ്ദേഹം രമണീയ വിഗ്രഹന്‍ അഥവാ സുന്ദരരൂപനുമായിരിക്കുന്നു. ഭൂലോകസൃഷ്ടി ചെയ്‌വാനാഗ്രഹിച്ച ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രന്‍ തന്റെതന്നെ ശക്തിയെ പ്രവര്‍ത്ത്യുന്മുഖമാക്കിയെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ പ്രപഞ്ചലീലയില്‍ തുല്യപങ്കാളിത്തം വഹിക്കുന്ന പ്രസ്തുതശക്തിയാണ് മഹാലക്ഷ്മി. ശിവനെന്നും ശക്തിയെന്നും ശൈവാഗമങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത് രാമനെയും ലക്ഷ്മിയെയുമാണെന്നു തിരിച്ചറിഞ്ഞുകൊള്ളണം. അവരുടെ വിവാഹകഥ ശ്രീമദ്ഭാഗവതത്തിലെ അഷ്ടസ്‌കന്ധത്തില്‍ കാണാം.

ദുര്‍വാസാവിന്റെ ശാപം മൂലം ദേവന്മാര്‍ക്ക് അധഃപതനമുണ്ടായി. അതേവരെ അവര്‍ അനുഭവിച്ചിരുന്ന ഐശ്വര്യാനുഭവങ്ങളെല്ലാം നിമിഷംകൊണ്ട് അന്തര്‍ധാനം ചെയ്തു. അവര്‍ ദുര്‍ബലരും ദുഃഖിതരുമായിത്തീര്‍ന്നു. വസ്തുതകളെല്ലാം അവര്‍ ബ്രഹ്മാവിനോടുണര്‍ത്തി രക്ഷിക്കണമെന്നു പ്രാ

ര്‍ഥിച്ചു. ബ്രഹ്മാവാകട്ടെ ദേവന്മാരെയെല്ലാം കൂട്ടി പാലാഴിയുടെ തീരമണഞ്ഞ് ദേവദേവനെ സ്തുതിച്ചു. അസുരന്മാരോടു സന്ധി ചെയ്തു പാലാഴിമഥനം ചെയ്യാന്‍ അവരെ ഉപദേശിച്ചത് ഭഗവാനായിരുന്നു. മന്ദരപര്‍വതത്തെ കടകോലാക്കി വാസുകിയെ കയറാക്കി ദേവന്മാരും അസുരന്മാരും ഒന്നിച്ചു പാ

ലാഴിമഥനം ചെയ്തു. പാലാഴിയില്‍ നിന്ന് ആദ്യം ഉയര്‍ന്നുവന്നത് കാളകൂടമായിരുന്നു. ഭഗവാന്‍ ശങ്കരന്‍ അതു പാനം ചെയ്തു ലോകത്തെ രക്ഷിച്ചു. പിന്നെ ദിവ്യപദാര്‍ത്ഥങ്ങള്‍ ഒന്നൊന്നായി ആവിര്‍ഭവിച്ചു തുടങ്ങി. അപ്

സരസ്സുകളും ആവിര്‍ഭവിച്ചു കഴിഞ്ഞപ്പോള്‍ പ്രപഞ്ചത്തെ മുഴുവന്‍ സ്വശരീരകാന്തിയാല്‍ പ്രകാശിപ്പിക്കുന്നവളായി മഹാലക്ഷ്മി പാലാഴിയില്‍നിന്നു ഉയര്‍ന്നുവന്നു. ദേവന്മാര്‍ മംഗളവാദ്യം മുഴക്കി ആനന്ദനൃത്തം ചെയ്യവേ മഹാലക്ഷ്മി ലോകത്തെ മുഴുവന്‍ സാക്ഷിനിര്‍ത്തി ശ്രീനാരായണമൂര്‍ത്തിയെ-ശ്രീരാമചന്ദ്രനെ-വരിച്ചു. കൃതയുഗത്തില്‍ നടന്ന ആ വിവാഹത്തിന്റെ ഭൗമതലത്തിലുള്ള ആവര്‍ത്തനമായിരുന്നു ത്രേതായുഗത്തില്‍ മിഥിലാപുരിയില്‍ വച്ചു സംഭവിച്ചത്.

എവിടെ ഈശ്വര ചിന്തയുണ്ടോ അവിടെ ലക്ഷ്മിയുണ്ട്. ഈശ്വര ഭക്തിക്കു തടസ്സമുണ്ടായാല്‍ മഹാലക്ഷ്മിയും അകലെയാകും. ലക്ഷ്മി ഭഗവാന്റെ പത്‌നിയും ഭഗവാന്‍ ലക്ഷ്മിയുടെ പതിയുമാണെന്നതാണ് അതിനു കാരണം. വാക്കും അര്‍ത്ഥവുംപോലെയാണു അവരുടെ ചേര്‍ച്ച. ഭഗത്‌സങ്കല്‍പം ഉള്ളില്‍ പ്രതിഷ്ഠിച്ചു ലോകനന്മയ്‌ക്കായി കര്‍മ്മങ്ങള്‍ ചെയ്തതായിരുന്നു ദേവന്മാരുടെ ഐശ്വര്യ സമൃദ്ധികള്‍ക്കു നിദാനം. വിഷ്ണുവിന്റെ സുദര്‍ശനം എപ്പോഴും അവരെ രക്ഷിച്ചു പോന്നതും അതിനാലായിരുന്നു. എന്നാല്‍ മഹാലക്ഷ്മിയുടെ വിളയാട്ടമുണ്ടാകുമ്പോള്‍ അഹങ്കരിച്ചുപോകാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കണം. വിഷ്ണുവിനെ മറന്നുപോകലാണ് അഹന്തയുടെ ഫലം. അതോടെ ലക്ഷ്മിയും നഷ്ടപ്പെടും. അലസത മൂലവും ഇത്തരം അപകടം സംഭവിക്കാം. ദുര്‍വാസാവു നല്‍കിയ ദിവ്യഹാരത്തെ ഇന്ദ്രന്‍ അനാദരിച്ചത് അഹന്തയുടെയും അലസതയുടെയും ഫലമായിട്ടായിരുന്നു. മേഘാവൃതമായാല്‍ സൂര്യബിംബം മറഞ്ഞുപോകുംവിധം സര്‍വൈശ്വര്യങ്ങളും അതോടെ ദേവന്മാര്‍ക്കു നഷ്ടപ്പെട്ടു. തെറ്റുതിരുത്തി ഭഗവാനെ ശരണം പ്രാപിച്ചപ്പോള്‍ മാത്രമാണ് അതു വീണ്ടുകിട്ടിയത്.

ദേവന്മാരും അസുരന്മാരുമെല്ലാം ഭഗവാന്റെ സന്താനങ്ങളാണ്. ശ്രീരാമന് അഥവാ വിഷ്ണുവിന് അവരെല്ലാം തുല്യരത്രെ. അസുരന്മാരുടെ കലഹപ്രിയതയാണ് പലപ്പോഴും വിഷ്ണുവിന്റെ ആയുധങ്ങള്‍ക്കു അവരെ ഭക്ഷണമാക്കിത്തീര്‍ത്തത്. അപ്പോഴും ഭഗവാന് അവരോട് വിരോധമുണ്ടായിട്ടില്ല എന്നു രാമായണത്തില്‍നിന്നു വ്യക്തമാകും. ആയുധങ്ങളിലൂടെയും അവരെ രക്ഷിക്കുകയായിരുന്നു. ഭഗവാന്റെ സന്ദേശം കൂട്ടായ്‌മയുടേതാണ്. സമത്വ സഹകരണങ്ങളുടേതും അഹിംസയുടേതുമാണ്. അമൃതസിദ്ധിക്കായി ഭഗവാന്‍ ഉപദേശിച്ച കര്‍മ്മപദ്ധതിയും അതായിരുന്നു. അസുന്മാരോടുള്ള വിരോധം വെടിഞ്ഞ് അവരുടെ സഹകരണത്തോടെ മനസ്സാകുന്ന പാലാഴി കടയല്‍. അഹിംസാത്മകമായ ആ കൂട്ടായ്‌മയുടെ ഫലമായിരുന്നു നഷ്ടപ്പെട്ട ഐശ്വര്യസമൃദ്ധിയുടെ പുനസ്സിദ്ധി. ഈ ഭൂമുഖത്തു കാണപ്പെടുന്ന മറ്റു മനുഷ്യരുള്‍പ്പെടെ ഇതരജീവജാലങ്ങളെയും ജഡപദാര്‍ത്ഥങ്ങളെയും വേദനിപ്പിച്ചും ധ്വംസിച്ചുംകൊണ്ട് സമ്പന്നനും സാമ്രാജ്യധിപനുമാകാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അതു മഹാഅബദ്ധമാണെന്ന് രമാപതിയെന്ന സംബോധന വ്യക്തമാക്കുന്നു.

ഓരോ നിമിഷവും പുതുമതോന്നിക്കുന്ന സവിശേഷതയ്‌ക്കാണു രമണീയതയെന്നു ആചാര്യന്മാര്‍ വിളിക്കുന്നത്. പുതുമകളുടെ അക്ഷയ ഭണ്ഡാഗാരമാണ് ശ്രീരാമചന്ദ്രന്‍. എത്ര കണ്ടാലും മതിവരാത്ത അലൗകിക സൗഷ്ഠവം തന്മൂലം അദ്ദേഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അതാണു രമണീയ വിഗ്രഹനെന്ന സമസ്തപദത്തിന്റെ സാംഗത്യം. ഭഗവാന്റെ സ്ഥൂല ശരീരമാണ് ഈ ലോകം. ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത പുതുമകളെയാണ് അത് നമുക്ക് കാഴ്ചവയ്‌ക്കുന്നത്. നക്ഷത്രങ്ങള്‍ നിറഞ്ഞ അനന്തമായ ആകാശവും നോക്കിനോക്കി നില്‍ക്കുന്തോറും എങ്ങും അവസാനിക്കാത്ത സമുദ്രവും അനന്തവിഹായസ്സിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ശിഖരസമൂഹങ്ങളോടു കൂടിയ ഹിമവാനും നീലാരണ്യങ്ങളും നിത്യഹരിത ശാദ്വലങ്ങളും എന്തിന് ഒന്നൊന്നായ് കടന്നുവരുന്ന നിമിഷങ്ങള്‍പോലും വിരാഡ് രൂപനായ ശ്രീരാമചന്ദ്രന്റെ രമണീയതയെ അനുഭവപ്പെടുത്തുന്നു.

സ്വന്തം ഹൃദയത്തിനുള്ളിലേക്കു കടന്നുനോക്കാന്‍ കെല്‍പു നേടിയവര്‍ക്കാകട്ടെ രമണീയതയുടെ കനകവിഗ്രഹമാര്‍ന്ന ചതുര്‍ബാഹുവിനെ കാണാം. വാക്കുകള്‍ എത്തിപ്പെടാനാകാത്ത പ്രസ്തുത സൗന്ദര്യത്തിന്റെ നേരിയ ഒരംശം മാത്രമാണ് ഭഗവാന്റെ വിരാഡ് രൂപത്തില്‍ നമുക്കു കാണാനാകുന്നത്. സൗന്ദര്യത്തിന്റെ അധിദേവതയായ മഹാലക്ഷ്മിയുടെ ഭര്‍ത്താവ് രമണീയ വിഗ്രഹനാകുന്നതില്‍ അദ്ഭുതത്തിനവകാശമില്ല. കണ്ണ്, കാത് തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ ശ്രീരാമനെ കാണാന്‍ ശ്രമിച്ചാല്‍ സീതയിലൂടെ മാത്രമേ രാമനെ കണ്ടെത്താനാവൂ എന്ന് ശ്രീരാമപദം വിശദീകരിക്കവേ വ്യക്തമാക്കിയിട്ടുണ്ട്. രാമനെ നോക്കുമ്പോള്‍ സീതയുടെ അഥവാ ലക്ഷ്മീ ഭഗവതിയുടെ സൗന്ദര്യാതിരേകമാണ് നമ്മുടെ കണ്ണുകളിലും മനസ്സിലും നിറയുന്നത്. അതാണ് രാമന്റെ അഥവാ രമാപതിയുടെ രമണീയ വിഗ്രഹത്വം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.