Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ നിയന്ത്രിക്കൂ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 02:50 am IST
in Samskriti

മക്കളേ, 

ജീവിതത്തില്‍ ഒന്നാമതായി വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സ് നമ്മുടെ കയ്യിലല്ലെങ്കില്‍ ചിന്തകളും, അതിനെത്തുടര്‍ന്നുണ്ടാകുന്ന വാക്കും പ്രവൃത്തിയും നമ്മുടെ നിയന്ത്രണത്തിലാകില്ല. അപ്പോള്‍ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ഒരു കളിപ്പാവയായി മാറും നമ്മള്‍. 

ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ മനസ്സിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച ‘സെയില്‍സ്മാന്‍’ മനസ്സാണ്. അതു വാഗ്ദാനം ചെയ്യുന്നതൊന്നും നമുക്കു തരില്ലെങ്കിലും നാം അതിന്റെ കെണിയില്‍ കുടുങ്ങിപ്പോകും. 

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു ‘സെയില്‍സ്മാന്‍’ അദ്ദേഹത്തിന്റ മേലുദ്യോഗസ്ഥനോട് ചെന്നുപറഞ്ഞു, ”ഈ അടുത്തകാലത്ത്, വിദേശത്തു ജോലിചെയ്യുന്ന ഒരാള്‍ക്ക് ഞാന്‍ എന്റെ വസ്തു വിറ്റു. സ്ഥലം വന്നുകാണാതെയാണ് അയാള്‍ കരാറെഴുതിയത്. അദ്ദേഹം തിരികെ നാട്ടില്‍ വന്നപ്പോഴാണ് സ്ഥലം കാണുന്നത്. വെള്ളക്കെട്ടുനിറഞ്ഞ ഭൂമിയാണ്. ചില ഭാഗങ്ങളില്‍ ആറടിയോളം വെള്ളം കെട്ടിനില്‍ക്കുന്നതു കണ്ടു പണം തിരിച്ചു കിട്ടണമെന്നുപറഞ്ഞ് അയാള്‍ ബഹളം വയ്‌ക്കുകയാണ്. ഞാനെന്തു ചെയ്യണം?” അപ്പോള്‍ ബോസ് പറഞ്ഞു, ”നീ ഒരു സെയില്‍സ്മാനാണെന്ന കാര്യം മറക്കരുത്. ഒരു കാര്യം ചെയ്യൂ. പമ്പിന്റെ ഏജന്‍സി എടുത്തിട്ടു രണ്ടു പമ്പ് അയാള്‍ക്കു വില്‍ക്കാന്‍ നോക്കൂ. അയാള്‍ വെള്ളം അടിച്ചു വറ്റിക്കട്ടെ.”

ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ മനസ്സിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച ‘സെയില്‍സ്മാന്‍’ മനസ്സാണ്.

ഇതുപോലെ മനസ്സാകുന്ന സെയില്‍സ്മാന്റെ പ്രലോഭനങ്ങള്‍ക്കു നാം അടിമപ്പെടുന്നു, അപകടത്തില്‍ ചെന്നുചാടുന്നു. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല. വീണ്ടും മനസ്സിന്റെ അടുത്ത പ്രലോഭനത്തിന് നമ്മള്‍ ഇരയാവുന്നു.

ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കിയിട്ടു വേണം. ആഗ്രഹങ്ങള്‍ക്കു നമ്മളെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയില്ല എന്ന സത്യം നാം അറിയണം. അതു മനസ്സിലാക്കാതെ നാം ദുരാഗ്രഹങ്ങള്‍ വളര്‍ത്തുന്നു. അപകടത്തില്‍ ചെന്നുപതിക്കുന്നു. മറ്റുള്ളവരെയും അപകടത്തില്‍ പെടുത്തുന്നു.

ആഗ്രഹങ്ങളൊന്നും പാടില്ലെന്ന് അമ്മ പറയുന്നില്ല. എന്നാല്‍ അവയൊന്നും അമിതമാകരുത്. സ്വന്തം സുഖം നോക്കി നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, നാശമായിരിക്കും ഫലം. പല വിധത്തിലുള്ള വികാരവിചാരങ്ങളും ആഗ്രഹങ്ങളും മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, അതിനൊക്കെ ഒരു നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പു സ്വാഭാവികമാണ്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം അതെടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. വിശപ്പ് നല്ലവണ്ണം ഉണ്ടെങ്കിലും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരമാണെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ നാമത് കഴിക്കില്ല. അതു കാണിക്കുന്നത് വേണമെങ്കില്‍ നമുക്ക് അത്തരം വികാരങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്. അമിതമായോ അധാര്‍മികമായോ സുഖം തേടിയാല്‍ പിന്നെ ദുഃഖമായിരിക്കും ഫലമെന്ന് നമുക്കറിയാം.

ബസ്സില്‍ യാത്രചെയ്യുമ്പോള്‍ നാം എത്രയോ നല്ല വസ്തുക്കള്‍ കാണുന്നു നല്ല വീട്, നല്ല കെട്ടിടങ്ങള്‍, നല്ല പൂന്തോട്ടങ്ങള്‍. എന്നാല്‍ അവയൊന്നും നമ്മള്‍ സ്വന്തമാക്കാറില്ല. കാരണം നമ്മുടെ ലക്ഷ്യം അവയൊന്നുമല്ല. അതുകൊണ്ട് നമുക്ക് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതുവരെ പുറത്തുള്ളതെല്ലാം സാക്ഷിഭാവത്തില്‍ കണ്ടുകൊണ്ടിരിക്കും. അതുപോലെ അടുത്തിരിക്കുന്ന സഹയാത്രികനുമായി നമ്മള്‍ സൗഹൃദം സ്ഥാപിച്ചേക്കാം എന്നാല്‍ നാം

ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ ഒരു വിഷമവും കൂടാതെ നമ്മള്‍ അയാളില്‍ നിന്നു വേര്‍പിരിയും. ഇതുപോലെ മനസ്സില്‍ക്കൂടി കടന്നുപോകുന്ന ചിന്തകളെയും ജീവിതാനുഭവങ്ങളെയും കാണുവാന്‍ കഴിയണം. എല്ലാത്തിനേയും സ്വീകരിക്കുക പക്ഷേ ഒന്നിനോടും ബന്ധിക്കാതിരിക്കുക. അതാണു വേണ്ടത്. ആഴമുള്ള നദിയുടെ ഒഴുക്കു നോക്കിനില്‍ക്കാം, അതില്‍ രസമുണ്ട്. എന്നാല്‍ അതിലേക്കിറങ്ങിയാല്‍ നമ്മള്‍ തളര്‍ന്നുപോകും. അതിനാല്‍ മനസ്സില്‍ക്കൂടി ചിന്തകള്‍ കടന്നുപോകുമ്പോള്‍, സാക്ഷിയായി നില്‍ക്കുവാന്‍ മക്കള്‍ പരിശീലിക്കണം. അതു നമ്മുടെ മനസ്സിനു ശക്തി പകരും.

ഒരു ജീവിക്കുമില്ലാത്ത വരദാനമാണ് ഈശ്വരന്‍ മനുഷ്യനു നല്‍കിയിരിക്കുന്നത്, വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നാം നീങ്ങിയാല്‍, നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും. നമ്മുടെ മനസ്സ് പഴയ ഒരു ക്ലോക്കുപോലെയാണെന്നു പറയും. ഇടയ്‌ക്കിടെ ‘കീ’ കൊടുത്താലേ അത് ഓടുകയുള്ളൂ. അതുപോലെ നമ്മുടെ മനസ്സിനും ഇടയ്‌ക്കു സത്സംഗം കൊടുക്കണം. എങ്കിലേ നമ്മില്‍ വിവേകബുദ്ധി ഉണരുകയുള്ളൂ.

വിവേകബുദ്ധിയെ ഉണര്‍ത്തിയെടുക്കുക എന്നതിനായിരിക്കണം നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. കാരണം വിവേകപൂര്‍വമായ കര്‍മത്തില്‍ക്കൂടി മാത്രമേ ശാശ്വതമായ ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Kerala

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.