Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കുന്നവര്‍ക്കാണ് ജന്മസാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 01:33 am IST
in Samskriti

ആത്മാവിനെ അറിഞ്ഞ് സാക്ഷാത്ക്കരിക്കണമെന്ന പ്രജാപതിയുടെ ഉപദേശത്തേയും അതിനെ അറിയാന്‍ പുറപ്പെട്ട ദേവന്‍മാരുടേയും അസുരന്‍മാരുടേയും ചരിതത്തേയും പറയുന്നു.

യ ആത്മാ പഹതപാപ്മാ വിജരോ വിമൃത്യുര്‍വിശോകോ വിജിഘത്സോളപിപാസഃ സത്യ കാമഃ സത്യ സങ്കല്‍പഃ സോളന്വേഷ്ട വ്യഃ സ വിജിജ്ഞാസിതവ്യഃ സ സര്‍വ്വാംശ്ച ലോകാനാ പ്‌നോതി സര്‍വ്വാംശ്ച കാമാന്‍ യസ്തമാത്മാനമനുവിദ്യ വിജാനാതീതി ഹ പ്രജാപതിരുവാച.

 ഏതൊരു ആത്മാവാണോ പാപമില്ലാത്തതും ജരാമരണങ്ങളില്ലാത്തതും ശോകമില്ലാത്തതും വിശപ്പ്, ദാഹം എന്നിവയില്ലാത്തതും പൂര്‍ത്തീകരിച്ച ആഗ്രഹങ്ങളോടും സത്യ സങ്കല്പങ്ങളോടുമായിരിക്കുന്നത് ആ ആത്മാവിനെ അറിയുകയും അന്വേഷിക്കുകയും വേണം. ആ ആത്മാവിനെ ശാസ്ത്ര, ആചാര്യ ഉപദേശങ്ങളില്‍ നിന്ന് അറിഞ്ഞ് സാക്ഷാത്കരിക്കുന്നയാള്‍ എല്ലാ ലോകങ്ങളേയും എല്ലാ ആഗ്രഹങ്ങളേയും പ്രാപിക്കും എന്ന് പ്രജാപതി പറഞ്ഞു.

 ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കുന്നവര്‍ക്കാണ് ജന്മസാഫല്യം.ആത്മാവിന്റെ വിശേഷണങ്ങളായി പറഞ്ഞവയല്ലാം അതിനെ നേടുന്നയാള്‍ക്കും ലഭിക്കുന്നു. ജ്ഞാനോദയത്താല്‍ അറിവില്ലായ്‌മ പൂര്‍ണ്ണമായി നീങ്ങും.

 തദ്ധോഭയേ ദേവാസുരാ അനുബുബുധിരേ… 

പ്രജാപതി സകാശമാജഗ്മതുഃ

പ്രജാപതിയുടെ ആ വാക്കിനെ ദേവന്‍മാരും അസുരന്‍മാരും അറിഞ്ഞു. ഏത് ആത്മാവിനെ അന്വേഷിച്ചാലാണോ എല്ലാ ലോകങ്ങളേയും ആഗ്രഹങ്ങളേയും നേടുന്നത് ആ ആത്മാവിനെ അന്വേഷിക്കാം എന്ന് കരുതി ഇന്ദ്രന്‍ പ്രജാപതിയുടെ അടുത്തേക്ക് പോയി. അസുരന്മാരുടെ രാജാവായ വിരോചനനും അവിടെ ചെന്നിരുന്നു. അവര്‍ രണ്ടു പേരും പരസ്പരം അറിയിക്കാതെയാണ് എത്തിയത്. അറിവ് നേടാന്‍ ‘ചമത’ യുമായാണ് രണ്ടു പേരും വന്നത്.

 ദേവേന്ദ്രനും അസുരരാജനും ആത്മജ്ഞാനം അന്വേഷിച്ചു പോയി എന്നതിനാല്‍ ത്രിലോക ആധിപത്യത്തേക്കാള്‍ ശ്രേഷ്ഠമാണ് ഇതെന്ന് അറിയണം. എത്ര വലിയവനായാലും ഗുരുവിന്റെ അടുത്ത് വിനയത്തോടെ എത്തണം. ‘സമിത് പാണി’ എന്ന് ഇതിനെയാണ് സൂചിപ്പിച്ചത്. വിദ്യയുടെ ഫലം തങ്ങള്‍ക്ക് പൂര്‍ണ്ണമായി കിട്ടാന്‍ വേണ്ടിയാണ് മറു കൂട്ടരെ അറിയിക്കാതെ ഒറ്റയ്‌ക്ക് ചെന്നത്.

തൗ ഹ ദ്വാത്രിംശതം വര്‍ഷാണി ബ്രഹ്മചര്യ മൂഷ തുഃ…

അവര്‍ 32 വര്‍ഷം ബ്രഹ്മചര്യ വ്രതത്തോടെ വസിച്ചു. അതിന് ശേഷം പ്രജാപതി അവരോട് ചോദിച്ചു. എന്ത് ആഗ്രഹിച്ചാണ് നിങ്ങള്‍ ഇവിടെ വസിച്ചത് എന്ന്. ആത്മാവിനെ അറിഞ്ഞ് സാക്ഷാത്കരിക്കണമെന്ന  അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആത്മാവിനെ അറിയാന്‍ ആഗ്രഹിച്ചാണ് ഞങ്ങള്‍ ഇവിടെ താമസിച്ചതെന്ന് അവര്‍ മറുപടി പറഞ്ഞു.

അവിടെ എത്തുന്നതു വരെ ശത്രുക്കളായിരുന്ന ഇരുവരും എല്ലാ രാഗദ്വേഷങ്ങളേയും വെടിഞ്ഞ് ബ്രഹ്മചര്യത്തോടെ വസിച്ചു. അറിവ് നേടാന്‍ വേണ്ട തയ്യാറെടുപ്പും അറിവിന്റെ മഹത്വവും ഇത് വ്യക്തമാക്കുന്നു.

തൗ ഹ പ്രജാപതിരു വാച, യ ഏഷോളക്ഷിണി

 പുരുഷോ ദൃശ്യത ഏഷ ആത്മേതി…

പ്രജാപതി അവരോട് പറഞ്ഞു. കണ്ണില്‍ കാണുന്ന  ഈ പുരുഷന്‍ തന്നെയാണ് ആത്മാവ്. അമൃതവും അഭയവുമായ ബ്രഹ്മം ഇതു തന്നെയാണ്. അതു കേട്ട് അവര്‍ ചോദിച്ചു. വെള്ളത്തില്‍ കാണുന്നതും കണ്ണാടിയില്‍ കാണുന്നതുമായവയില്‍ ഏതാണ് ആത്മാവ്? എന്ന്. ഇത് തന്നെയാണ് ഇവയിലെല്ലാം കാണുന്നത് എന്ന് പ്രജാപതി പറഞ്ഞു.

കണ്ണില്‍ കാണുന്ന പുരുഷന്‍ എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്ന പുരുഷന്‍ എന്നറിയണം. പ്രജാപതി പറഞ്ഞ അക്ഷിണി പുരുഷനെപ്പറ്റി വേണ്ട പോലെ മനസ്സിലാവാത്തതിനാലാണ് ഇന്ദ്രനുംവിരോചനനും വീണ്ടും ചോദ്യം ഉന്നയിക്കുന്നത്. കണ്ണിലെ ഛായാപുരുഷനാണ് ആത്മാവെന്ന് അവര്‍ കരുതി. അതുകൊണ്ടാണ് വെള്ളത്തില്‍ കാണുന്നതാണോ കണ്ണാടിയില്‍ കാണുന്നതാണോ ശരിയായ ആത്മാവ് എന്ന് ചോദിച്ചത്.

  വലിയ കേമന്മാരെന്നും അറിവുള്ളവരെന്നും രണ്ടു പേര്‍ക്കും വിചാരമുണ്ടായിരുന്നു. പക്ഷേ  തെറ്റിദ്ധരിക്കപ്പെട്ട അവരെ മനസ്സിലാക്കിക്കാന്‍ ഇതു തന്നെയാണ് എല്ലാത്തിലും കാണുന്നത് എന്ന് പ്രജാപതി പറഞ്ഞു. തുടര്‍ന്ന് അതിനെ വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.